നാടുണർന്ന രക്ഷാപ്രവർത്തനം; ആദരാഞ്ജലികളുമായി ആയിരങ്ങൾ

നാടെല്ലാം ഓണാഘോഷത്തിൻ്റെ തിരക്കിലായപ്പോൾ കണ്ണോത്ത് മലയിലെ ദുരന്തം നാടിനെയെല്ലാം കണ്ണീരിലാഴ്ത്തി. ജീപ്പ് തല കീഴായാണ് മറിഞ്ഞത്. വടം കെട്ടിയും മറ്റുമാണ് മുപ്പതടി താഴ്ചയിലേക്ക് ഇറങ്ങിയത്. അപകടത്തിൻ്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാരിലൊരാൾ സംഭവം മന്ത്രി എ.കെ. ശശീന്ദ്രനോട് പങ്കുവെച്ചു. ഈ രക്ഷാപ്രവർത്തകരെയെല്ലാം മന്ത്രി അഭിനന്ദിച്ചു.
നാട്ടുകാരും വഴിയാത്രികരും ജനപ്രതിനിധികളും എല്ലാമുണ്ടായിരുന്നു അക്കൂട്ടത്തിൽ. ദുരന്തവാർത്തയറിഞ്ഞ് നൂറ് കണക്കിന് ആളുകളാണ് പ്രദേശത്ത് ഓടിക്കൂടിയത്. ദുഷ്കരമായിരുന്നു പരിക്കേറ്റവരെ മുകളിലെത്തിക്കുന്നത്. വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ വളരെ പാടുപെട്ടാണ് രക്ഷാപ്രവർത്തകർ റോഡിലെത്തിച്ചത്.
അപകടം നടന്ന സമയം മുതൽ രക്ഷാപ്രവർത്തനത്തിൻ്റെ മുൻപന്തിയിൽ തന്നെയായിരുന്നു ജനപ്രതിനിധികളുടെയും സ്ഥാനം. ഒ.ആർ കേളു എം.എൽ.എയും നടപടികൾ കാര്യക്ഷമമായി ഏകോപിപ്പിച്ചു. അപകടത്തിൽപ്പെട്ടവരെ സംഭവസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് എത്തിക്കുന്നതു മുതൽ മരണപ്പെട്ടവരുടെ സംസ്ക്കാര ചടങ്ങുകളിലുടനീളം ജനപ്രതിനിധികൾ പങ്കാളിയായി. ഒ.ആർ കേളു എം.എൽ.എക്ക് പുറമെ എം.എൽ.എമാരായ ടി. സിദ്ദീഖും ഐ.സി ബാലകൃഷ്ണനും മെഡിക്കൽ കോളേജ് ആശുപത്രിയിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച മക്കിമല എൽ.പി സ്കൂളിലും സജീവ സാന്നിദ്ധ്യമായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് അടക്കമുള്ള ജനപ്രതിനിധികളും ദുരന്തഭൂമിയിൽ സാന്ത്വനവുമായി എത്തി. വിവിധ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു.
മക്കിമല ഗവ. എൽ.പി.സ്കൂളിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് വരെ നീണ്ടു നിന്ന പൊതുദർശനത്തിലേക്ക് വയനാടിൻ്റെ ഇതര കോണുകളിൽ നിന്നെല്ലാം ജനങ്ങൾ ഒഴുകിയെത്തിയിരുന്നു. ഇതിന് ശേഷം വീടുകളിലെത്തിച്ച മൃതദേഹങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കാനും വൻ തിരക്കായിരുന്നു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.