ഇന്ത്യ ദാഹിച്ചു വലയും; മുന്നറിയിപ്പുമായി യുഎൻ റിപ്പോർട്ട്

വെബ് ഡെസ്ക്: ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഭൂഗർഭജല ശോഷണം സംഭവിച്ചിരിക്കുന്നു. കൂടാതെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളില്‍ 2025-ഓടെ ഭൂഗർഭജല ലഭ്യത ഗുരുതരാവസ്ഥയില്‍ ആയിരിക്കും എന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. ഇന്റർകണക്റ്റഡ് ഡിസാസ്റ്റർ റിസ്ക് റിപ്പോർട്ട് എന്ന തലക്കെട്ടിൽ, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയൺമെന്റ് ആൻഡ് ഹ്യൂമൻ സെക്യൂരിറ്റി (UNU-EHS) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ലോകം ആറ് തരത്തിലുള്ള പാരിസ്ഥിതിക അടിയന്തരാവസ്ഥയിലേക്ക് അടുക്കുകയാണെന്ന് എടുത്തുകാണിക്കുന്നത്. വംശനാശം, ഭൂഗർഭ ജലശോഷണം, പർവത ഹിമാനികൾ ഉരുകുന്നത്, ബഹിരാകാശത്തു നിന്ന് വീഴുന്ന അവശിഷ്ടങ്ങൾ, അസഹനീയമായ ചൂട്, അനിശ്ചിതത്വത്തിലായ ഭാവി ഇവയാണ് അവ. ഇതെല്ലാം പാരിസ്ഥിതിക അടിയന്തരാവസ്ഥാ ഭൂമിയുടെ സൂചനകളാണ്. പെട്ടെന്നുള്ളതും പലപ്പോഴും മാറ്റാനാകാത്തതുമായ മാറ്റങ്ങൾ സംഭവിക്കുന്നു. ഇത് ആവാസവ്യവസ്ഥയിലും കാലാവസ്ഥയിലും മൊത്തത്തിലുള്ള പരിസ്ഥിതിയിലും അഗാധവും ചിലപ്പോൾ വിനാശകരമായ മാറ്റങ്ങളിലേക്കും നയിക്കുന്നുവെന്നാണ് റിപ്പോർട്ട് പറയുന്നത്.

ജലസ്രോതസ്സുകൾ അപര്യാപ്തമാകുമ്പോൾ ഭൂഗർഭജലത്തിന്റെ 70 ശതമാനവും കൃഷിക്കായി ആണ് ഉപയോഗിക്കുന്നത്. വരൾച്ച മൂലമുണ്ടാകുന്ന കാർഷിക നഷ്ടം ലഘൂകരിക്കുന്നതിൽ ഭൂഗർഭജലം നിർണായക പങ്ക് വഹിക്കുന്നു, എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഈ പ്രശ്നം വഷളാവുകയാണ്.രാജ്യത്തിന്റെ പ്രധാന ജലസ്രോതസ്സുകളിൽ പകുതിയിലേറെയും സ്വാഭാവികമായി നിറയാന്‍ കഴിയുന്നതിനേക്കാൾ വേഗത്തിൽ ശോഷിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള കിണറുകളിലെ വെളളം താഴുമ്പോൾ ഇവ വഴി ജലവിതാനം നടക്കാതാവുകയും കർഷകർക്ക് വെള്ളത്തിന്റെ ലഭ്യത ഇല്ലാതാവുകയും ചെയ്യും. ഇത് രാജ്യത്തിന്റെ മുഴുവൻ ഭക്ഷ്യ ഉൽപാദന സംവിധാനങ്ങൾക്കും അപകടമുണ്ടാക്കും.ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശം രാജ്യത്തിന്റെ ഭക്ഷ്യ ഉത്പാദന മേഖലയാണ്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾ രാജ്യത്തിന്റെ അരിയുടെ 50 ശതമാനവും ഗോതമ്പ് ശേഖരത്തിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നു. അതുകൊണ്ട്‌ തന്നെ പഞ്ചാബിലെ 78 ശതമാനം കിണറുകളും അമിതമായി ചൂഷണം ചെയ്യപ്പെട്ടവയാണ്. വടക്കുപടിഞ്ഞാറൻ പ്രദേശം മൊത്തത്തിൽ 2025 ഓടെ കുറഞ്ഞ ഭൂഗർഭജല ലഭ്യത അനുഭവിക്കുമെന്ന് പ്രവചിക്കുകയാണ് റിപ്പോർട്ട്.

ഭൂഗർഭജലത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്, അമേരിക്കയുടെയും ചൈനയുടെയും സംയുക്ത ഉപയോഗത്തെക്കാൾ കൂടുതലാണ് ഇത് സൗദി അറേബ്യ പോലുള്ള ചില രാജ്യങ്ങൾ ഇതിനകം ഭൂഗർഭജല ലഭ്യതയിൽ അപകടസാധ്യതയിൽ ആണ്. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും അതിൽ നിന്ന് അകലെയല്ലെന്നാണ് റിപ്പോർട്ട് ചൂണ്ടി കാട്ടുന്നത്.

പ്ലാസ്റ്റിക് കസേരകളില്‍ ദ്വാരമുളളത് കണ്ടിട്ടില്ലേ? അതിനും കാരണമുണ്ട്

നിങ്ങളുടെയൊക്കെ വീടുകളിലും ഓഫീസുകളിലും എവിടെയെങ്കിലും ഒക്കെ പ്ലാസ്റ്റിക് കസേരകളില്ലേ? എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ പ്ലാസ്റ്റിക് കസേരകളില്‍ എന്തുകൊണ്ടാണ് ദ്വാരം ഉള്ളതെന്ന്? അതിന് പിന്നില്‍ എന്തെങ്കിലും കാരണം ഉണ്ടോ എന്ന്? കേവലം ഭംഗിക്ക് വേണ്ടി മാത്രമല്ല ഈ

ഹാര്‍ട്ട് അറ്റാക്ക് വരുന്നതിന് മുന്നോടിയായി നിങ്ങളുടെ ധമനികളില്‍ ബ്ലോക്ക് ഉണ്ടോ എന്ന് എങ്ങനെ അറിയാം ?

നമ്മുടെ ഹൃദയവും എല്ലാ അവയവങ്ങളെയും പോലെതന്നെ പ്രായവും മോശം ജീവിതശൈലിയും കൊണ്ട് ദുര്‍ബലമാകുന്നുണ്ട്. അതുകൊണ്ടാണ് കൊഴുപ്പ്, കൊളസ്‌ട്രോള്‍, മറ്റ് വസ്തുക്കള്‍ എന്നിവ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി ധമനികള്‍ അടഞ്ഞുപോകുന്നത്. ഇത് രക്തയോട്ടം കുറയുന്നതിനോ മറ്റ് സങ്കീര്‍ണതകള്‍ക്കോ

20 വർഷമായി അന്ധനായിരുന്ന യുവാവിന് പല്ല് ശസ്ത്രക്രിയിലൂടെ കാഴ്ച ലഭിച്ചു, സംഭവം ഇങ്ങനെ

ഇരുപത് വർഷത്തോളം കാഴ്ചയില്ലാതെയിരുന്ന ഒരാൾക്ക് പെട്ടെന്ന് ഒരു ദിവസം കാഴ്ച ലഭിച്ചാൽ എങ്ങനെയിരിക്കും. അത്രയും കാലം അയാൾക്ക് ചുറ്റുമുണ്ടായിരുന്ന ഇരുട്ടിനെ മറികടന്ന് നിറങ്ങളുടെയും പ്രകാശത്തിൻ്റെയും ലോകത്തേക്ക് എത്തുന്ന ഒരു മനുഷ്യൻ. കാനഡക്കാരനായ ബ്രെൻ്റ് ചാപ്മാൻ

പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോ​ഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: പെട്രോൾ പമ്പുകളിൽ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പെട്രോൾ പമ്പ് ഉടമകൾക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീർഘദൂര യാത്രക്കാർക്കും, ഉപഭോക്താക്കൾക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണമെന്ന് ഹൈക്കോടതി. പെട്രോൾ പമ്പ് ഉടമകൾ

ഗോളടിച്ച് ഹാലണ്ടും ഡോക്കുവും; നാപ്പോളിയെ വീഴ്ത്തി സിറ്റിക്ക് തകര്‍പ്പന്‍ തുടക്കം

യുവേഫ ചാംപ്യന്‍സ് ലീഗ് 2025-26 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ തുടക്കം. നാപ്പോളിക്കെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. സിറ്റിക്ക് വേണ്ടി എര്‍ലിങ് ഹാലണ്ടും ജെറെമി ഡോക്കുവും ഓരോ

അമീബിക് മസ്തിഷ്‌കജ്വരം, ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്‍റെ ശുദ്ധി ഉറപ്പാക്കണം, മനുഷ്യാവകാശ കമ്മീഷന് പരാതി

കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോൾ സമരങ്ങളിൽ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിർത്തിവെക്കണമെന്ന ആവശ്യം ശക്തം. പീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്‌ധരും ചൂണ്ടിക്കാട്ടുന്നു. ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്‍റെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.