ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു ; സർഫിംഗിനിടെ തിമിംഗലം ഇടിച്ച് കടലിലേക്ക് മറിയുന്ന സർഫിംഗ് താരത്തിന്‍റെ വീഡിയോ !

കഴിഞ്ഞ ദിവസം ഓസ്ട്രേലിയയില്‍ ഇത്തരത്തില്‍ വിന്‍ഡ് സര്‍ഫ് ചെയ്യുകയായിരുന്ന ഒരാളുടെ ദേഹത്തേക്ക് അപ്രതീക്ഷിതമായി ഒരു കൂറ്റന്‍ ‘കൂനന്‍ തിമിംഗലം’ (Humpback whale) എടുത്ത് ചാടി. അപ്രതീക്ഷിതമായ ആ സംഭവത്തെ തുടര്‍ന്ന് സര്‍ഫ് ചെയ്തു കൊണ്ടിരുന്നയാള്‍ സമനില തെറ്റി കടലില്‍ വീണു. ഈ അപകടത്തിന്‍റെ ഗോ-പ്രോ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതോടെ വൈറലായി.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 10:30 ന് സിഡ്‌നിയിലെ വടക്കൻ ബീച്ചുകൾക്ക് സമീപത്ത് വിൻഡ്‌ സർഫിംഗ് നടത്തുന്നതിനിടെ ജേസൺ ബ്രീനാണ് (55) ഇത്തരത്തില്‍ മരണത്തെ മുഖാമുഖം കണ്ടത്. വിന്‍ഡ് സര്‍ഫിംഗിനിടെ കൂനൻ തിമിംഗലം കടലില്‍ നിന്നും ഉയര്‍ന്ന് ചാടുകയായിരുന്നു. തിമിംഗലം ജേസണിന്‍റെ സര്‍ഫിംഗിന് ഇടയിലൂടെ കടലിലേക്ക് വീഴുന്നതും പിന്നാലെ ജേസണും കടലിലേക്ക് മറിയുന്നതും ഗോ-പ്രോ ക്യാമറയില്‍ പതിഞ്ഞു. പിന്നാലെ ഇയാള്‍ കടലില്‍ നിന്നും ഒരുവിധത്തില്‍ സര്‍ഫിന് മുകളില്‍ കയറുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. NatureIsAmazing എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് പങ്കുവച്ച എഡിറ്റഡ് വീഡിയോയില്‍ ആകാശത്ത് നിന്നും പകര്‍ത്തിയ ദൃശ്യങ്ങളില്‍ സംഭവത്തിന്‍റെ ഒരു വിദൂര ദൃശ്യവും ചേര്‍ത്തിട്ടുണ്ട്. ‘

“സത്യം പറഞ്ഞാൽ, അത് എന്നെ 20-ഓ 30-ഓ അടി താഴേക്ക് വലിച്ചിഴച്ചിരിക്കാം. എല്ലാം കഴിഞ്ഞെന്നാണ് കരുതിയത്.” ജേസൺ ബ്രീൻ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. “അത് താഴേ നിന്നും നേരെ വന്നിറങ്ങുകയായിരുന്നു.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകാശത്ത് നിന്നും ഇതിനിടെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്ന പോൾ നെറ്റെബാക്ക് പറഞ്ഞത്, ‘ എനിക്ക് ചിത്രീകരണം തുടരാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ, ആരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് ഞാൻ കരുതി, അതിനാൽ ഞാൻ ചിത്രീകരണം നിർത്തി, തുടര്‍ന്ന് ട്രിപ്പിൾ സീറോയിലേക്ക് (ഓസ്‌ട്രേലിയൻ എമർജൻസി നമ്പർ) വിളിച്ച് പറഞ്ഞു.’ എന്നായിരുന്നു. 60 അടി വരെ നീളവും 40 ടൺ വരെ ഭാരവുമുള്ള, ഭൂമിയിലെ ഏറ്റവും വലിയ ജീവികളിൽ ഒന്നാണ് ഹംമ്പ്ബാക്ക് തിമിംഗലങ്ങൾ. ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെതെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വന്ന കുറിപ്പുകള്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് ഒരു ഹംമ്പ്ബാക്ക് തിമിംഗലം ഇടിച്ച് മസാച്യുസെറ്റ്‌സിലെ പ്ലൈമൗത്ത് തീരത്ത് 19 അടി ഉയരമുള്ള ബോട്ട് തകര്‍ന്നിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.