സെൽഫികള്‍ ജീവനെടുക്കുന്നു; പൊതുജനാരോഗ്യ പ്രശ്നമായി കണക്കാക്കി നിയന്ത്രണം വേണമെന്ന് ഗവേഷകർ

സെൽഫി എടുക്കുന്നതിനോടുള്ള ആളുകളുടെ അമിതമായ ഭ്രമത്തെ നിസ്സാരമായി കാണരുതെന്നും ഒരു പൊതുജനാരോഗ്യ പ്രശ്നമായി ഇതിനെ പരിഗണിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഗവേഷകർ. ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ആളുകളുടെ സെൽഫി എടുക്കാനുള്ള അമിതമായ ഭ്രമം ഒരു പൊതുജന ആരോഗ്യപ്രശ്നമായി കണക്കാക്കേണ്ടതുണ്ടെന്ന നിഗമനത്തിൽ എത്തിയത്. 2011 മുതൽ അമേരിക്കയിലും ഓസ്ട്രേലിയയിലുമായി നടത്തി വന്ന വിവിധ പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. 2023 സെപ്റ്റംബറിലാണ് ജേണൽ ഓഫ് മെഡിക്കൽ ഇന്‍റർനെറ്റ് റിസർച്ചിൽ ഈ പഠനം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി സെൽഫി എടുക്കുന്നതിനിടയിൽ മരണപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവാണ് ഇത്തരത്തിൽ ഒരു പഠനത്തിലേക്ക് നയിച്ചത്. സെൽഫിയുമായി ബന്ധപ്പെട്ട ഉണ്ടായ മരണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തത് സെൽഫി എടുക്കുന്നതിനിടയിൽ ഉയരങ്ങളിൽ നിന്ന് വീണാണെന്ന് പഠനം കണ്ടെത്തി. കൂടാതെ സ്മാർട്ട് ഫോണുകളുടെയും ആപ്പുകളുടെയും അനിയന്ത്രിതമായ ഉപയോഗം അപകടകരമാണെന്നും ഗവേഷണം ചൂണ്ടിക്കാണിക്കുന്നു.

സെൽഫി ഭ്രമത്തിലൂടെ അപകടത്തിൽപ്പെട്ടതും മരണപ്പെട്ടതുമായ ഇരകളുടെ ശരാശരി പ്രായം 22 വയസ്സാണെന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ഇരകളാകുന്നതിൽ കൂടുതലും യുവതികളാണ്. സെൽഫി അപകടസാധ്യതകൾ ഒരോ രാജ്യത്തിനനുസരിച്ച് വ്യത്യസ്തമാണെന്ന് ഗവേഷകർ പറഞ്ഞു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അസാധാരണ മരണങ്ങളിൽ കൂടുതലും ആളുകൾ കൂട്ടമായും അല്ലാതെയും ജലാശയങ്ങളിൽ വീണുണ്ടാകുന്ന അപകടങ്ങൾ മൂലമാണെന്നും പഠനത്തിൽ പറയുന്നു. അതേസമയം അമേരിക്കയിലും ഓസ്ട്രേലിയയിലും ആളുകളുടെ അപകടമരണങ്ങളിൽ കൂടുതലും ഉയരങ്ങളിൽ നിന്നും വീണുള്ളതാണ്. ഇത്തരം അപകടങ്ങളിലേക്ക് ആളുകളെ നയിക്കുന്ന ഒരു പ്രധാന കാരണം സെൽഫി ഭ്രമം ആണെന്നാണ് പഠനം പറയുന്നത്.

അതുകൊണ്ടുതന്നെ ഇതിനെ ഒരു പൊതുജനാരോഗ്യ പ്രശ്നമായി പരിഗണിച്ച് ആളുകൾക്ക് ബോധവൽക്കരണം നൽകേണ്ടത് അത്യാവശ്യമാണെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. അപകടങ്ങളുടെ നിരക്ക് കുറയ്ക്കാൻ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും അല്ലാതെയും ഉള്ള അപകട മേഖലകളിൽ സെൽഫി നിയന്ത്രണ സോണുകൾ നടപ്പിലാക്കണമെന്നും പഠനത്തിൽ പറയുന്നു. ട്രെയിനുകളിലും മറ്റു വാഹനങ്ങളിലും നിന്നുള്ള അപകടകരമായ രീതിയിലുള്ള സെൽഫി എടുക്കലുകൾ നിയമപരമായി നിയന്ത്രണ വിധേയമാക്കണമെന്നും പഠനം വ്യക്തമാക്കുന്നു. ഇതിനെല്ലാം പുറമേ ആളുകൾക്ക് നവമാധ്യമങ്ങളിലൂടെയും മറ്റും ആവശ്യമായ ബോധവൽക്കരണം നൽകണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.