218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശികുടീരത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കളിമണ്‍ ശില്‍പ്പ നിര്‍മ്മാണ മത്സരം ശ്രദ്ധ നേടി. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 25 വിദ്യാര്‍ഥികളാണ് കളിമണ്ണില്‍ കവിത രചിക്കാനായി പഴശ്ശി കുടീരത്തില്‍ എത്തിയത്. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. അമ്മയും കുഞ്ഞും, ഭക്ഷണം കഴിക്കുന്ന നായ, തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് വിദ്യാര്‍ഥികള്‍ കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. എല്‍.പി വിഭാഗത്തില്‍ അല്‍ക്ക രമേഷ്, അഥീന റോസ്, ഗൗരി നന്ദ, യു.പി വിഭാഗത്തില്‍ അരുണിമ, റോണ്‍ മാത്യു, വൈഷ്ണവി, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ അഭയ് സൂര്യ, നന്ദകിഷോര്‍, അലന്‍ ബിജു, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആകാശ് എന്നിവരും വിജയികളായി. വിജയികള്‍ക്ക് അനുസ്മരണ ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദിനാചരണ ചടങ്ങില്‍ കുട്ടികള്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ളുടെ പ്രദര്‍ശനവും നടത്തി.

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി
4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി