ഒരു പന്തിന് 7.36 ലക്ഷം! പക്ഷേ, നികുതി അടയ്ക്കണം; സ്റ്റാര്‍ക്കിന് കിട്ടിയതെല്ലാം കൊണ്ട് തിരിച്ചു പറക്കാനാവില്ല

മുംബൈ: ഐപിഎല്‍ താരലേലത്തില്‍ എല്ലാവരേയും ഞെട്ടിച്ചത് ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. സ്റ്റാര്‍ക്കിന് ഈ സീസണില്‍ ലഭിച്ചേക്കാവുന്ന പ്രതിഫലം ഏങ്ങനെയായിരിക്കും എന്നുനോക്കാം. ഐപിഎല്ലില്‍ വെറും രണ്ടു സീസണില്‍ മാത്രം കളിച്ച മിച്ചല്‍ സ്റ്റാര്‍ക്കിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മത്സരിച്ചപ്പോള്‍ ജയിച്ചത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഓസീസ് പേസറെ കൊല്‍ക്കത്ത സ്വന്തമാക്കിയത് 24.75 കോടി രൂപയ്ക്ക്. ഐ പി എല്‍ ചരിത്രത്തില്‍ ഒരു താരത്തിന് കിട്ടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം.

ലേലത്തുകയനുസരിച്ച് സ്റ്റാര്‍ക്കിന് ഐപിഎല്‍ സീസണിലെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിനും കിട്ടുക 1.76 കോടി രൂപ. കൊല്‍ക്കത്ത പ്ലേ ഓഫും ഫൈനലും കളിച്ചാല്‍ ഇത് 1.45 കോടി രൂപയായി മാറും. ഗ്രൂപ്പ് ഘട്ടത്തിലെ പതിനാല് മത്സരത്തില്‍ നിശ്ചിത നാലോവര്‍ വീതം പൂര്‍ത്തിയാക്കിയാല്‍ സ്റ്റാര്‍ക്ക് എറിയുക ആകെ 336 പന്തുകള്‍. ഇങ്ങനെയെങ്കില്‍ സ്റ്റാര്‍ക്കിന്റെ ഒരു പന്തിന്റെ മൂല്യം 7.36 ലക്ഷം രൂപ. ഒരോവറിനായി കൊല്‍ക്കത്ത മുടക്കുന്നത് 44 ലക്ഷവും. സ്റ്റാര്‍ക്കിന്റെ അടിസ്ഥാന ശമ്പളമാണ് ഇതെല്ലാം. മാച്ച് ഫീസിലൂടെ കിട്ടുന്ന പ്രതിഫലം ഇതിന് പുറമേയാണിത്.

താരങ്ങളുടെ അടിസ്ഥാന ശമ്പളവും കളിക്കുന്ന മത്സരങ്ങളുടെ എണ്ണവും കണക്കാക്കിയാണ് മാച്ച് ഫീസ് നിശ്ചയിക്കുക. ഇതിന് പുറമേ ശമ്പളത്തിന്റെ പത്തുശതമാനം വരെയുള്ള സൈനിംഗ് ബോണസ്, മാന്‍ ഓഫ് ദി മാച്ച് അടക്കം മത്സരത്തിലെ വ്യക്തിഗത പുരസ കാരങ്ങള്‍, കിരീടം നേടിയാല്‍ കിട്ടുന്ന പ്രൈസ്മണിയുടെ വിഹിതം ടീമുമായി ബന്ധപ്പെട്ട പരസ്യങ്ങളിലൂടെയുള്ള വരുമാനം തുടങ്ങിയവയും സ്റ്റാര്‍ക്കിനെ കാത്തിരിക്കുന്നു. സീസണ്‍ അവസാനിക്കുന്‌പോള്‍ സ്റ്റാര്‍ക്കിന് 35 കോടി രൂപയിലേറെ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കിട്ടുന്ന പ്രതിഫലത്തിന്റെ ഇരുപത് ശതമാനം സ്റ്റാര്‍ക്ക് ഇന്ത്യയില്‍ തന്നെ നികുതിയായ നല്‍കണം. 2014, 2015 സീസണുകളില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്ക്. 27 കളിയില്‍ നിന്ന് ഓസീസ് പേസര്‍ നേടിയത് 34 വിക്കറ്റ്. 33 കാരനായ സ്റ്റാര്‍ക്ക് 38 ടെസ്റ്റില്‍ 338 വിക്കറ്റും 121 ഏകദിനത്തില്‍ 236 വിക്കറ്റും 58 ട്വന്റി 20യില്‍ 73 വിക്കറ്റും നേടിയിട്ടുണ്ട്.

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.