സിവിൽ സർവീസിൻ്റെ വിശ്വാസ്യതയും ആകർഷണീയതയും തകർത്തത് ഇടതു സർക്കാർ:യു.ടി.ഇ.എഫ്

കൽപ്പറ്റ: ഇടതു സർക്കാർ അധികാരത്തിലേറിയതു മുതൽ തുടരുന്ന തെറ്റായ നയങ്ങൾ മൂലം സിവിൽ സർവീസിൻ്റെ വിശ്വാസ്യതയും ആകർഷണീയതയും തകർന്നിരിക്കുകയാണെന്നും പൊതു സമൂഹത്തിനു മുന്നിൽ ജീവനക്കാരും അധ്യാപകരും അപമാനിതരായി നിൽക്കുന്ന സ്ഥിതിവിശേഷമാണെന്നും യു.ടി.ഇ.എഫ് ജില്ലാ ചെയർമാൻ മോബിഷ് പി.തോമസ് ആരോപിച്ചു.

ജനുവരി 24-ന് ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് പ്രചരണാർത്ഥം കളക്ടറേറ്റിനു മുന്നിൽ നടത്തിയ അവകാശ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ടി.ഇ.എഫിൻ്റെ നേതൃത്വത്തിലാണ് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകൾക്കു മുന്നിലും സദസ്സുകൾ സംഘടിപ്പിച്ചത്.

സിവിൽ സർവീസിൽ നിന്നും പുതുതലമുറ പിൻമാറിയതിൻ്റെ തെളിവാണ് കഴിഞ്ഞ എൽ.ഡി.സി അപേക്ഷകരിൽ ഉണ്ടായിരിക്കുന്ന രണ്ടര ലക്ഷം അപേക്ഷകരുടെ കുറവ്. സർക്കാർ പരസ്യങ്ങളിലൂടെ തന്നെ ജീവനക്കാരെ അഴിമതിക്കാരായി ചിത്രീകരിക്കുന്നത് സിവിൽ സർവീസിൻ്റെ വിശ്വാസ്യതയെ തന്നെ മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

മൂന്നു വർഷക്കാലമായി ക്ഷാമബത്ത നൽകാത്തതും, നാലു വർഷമായി ലീവ് സറണ്ടർ മരവിപ്പിച്ചതും, ശമ്പള പരിഷ്ക്കരണ കുടിശ്ശിക നൽകാത്തതും, എൻ.പി.എസ് പിൻവലിക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ കമ്മീഷൻ റിപ്പോർട്ടുപോലും മറച്ചുവെച്ചതും, വികലമായ രീതിയിൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് നടപ്പിലാക്കിയതും, അനിയന്ത്രിതമായ രീതിയിൽ പൊതുവിപണിയിൽ വില വർദ്ധനവ് ഉണ്ടാകുമ്പോൾ സർക്കാർ കാര്യക്ഷമമായി ഇടപെടാത്തതുമെല്ലാം ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. പിടിച്ച് നിൽക്കാൻ പറ്റാത്ത ഒരു സാഹചര്യത്തിലാണ് ജീവനക്കാരും അധ്യാപകരും ഒരു സംയുക്ത സൂചനാ പണിമുടക്കിന് നിർബന്ധിതരായിരിക്കുന്നതെന്നും യു.ടി.ഇ എഫ് നേതാക്കൾ പറഞ്ഞു.

അവകാശ സംരക്ഷണ സദസ്സുകളിൽ സി.ഇബ്രാഹിം, വി.സി.സത്യൻ, സലാം കൽപ്പറ്റ, പി.നസീർ, കെ.ടി.ഷാജി, എൻ.ജെ.ഷിബു, റമീസ് ബക്കർ, ടി.അജിത്ത്കുമാർ, സി.ജി.ഷിബു, സി.കെ.ജിതേഷ്, എം.ജി.അനിൽകുമാർ, പി.എച്ച് അഷറഫ്ഖാൻ, ലൈജു ചാക്കോ, എൻ.വി.അഗസ്റ്റിൻ, സി.പി.പ്രിയേഷ്, ടി. പരമേശ്വരൻ, സിനീഷ് ജോസഫ്, പി.സി.എൽസി, പി.റീന, വി.മുരളി, അബ്ദുൾ ഗഫൂർ, പി.ജെ.പ്രോമിസൺ, കെ.രാമൻ തുടങ്ങിയവർ സംസാരിച്ചു.
പണിമുടക്ക് പ്രചരണാർത്ഥം നടത്തിയ ഓഫീസ് ക്യാമ്പയിനുകൾക്ക് ജി.എസ്. ഉമാശങ്കർ, പി.കുഞ്ഞമ്മദ്, പി.എസ്.ഗിരീഷ്കുമാർ, പി.സഫ്വാൻ, ഹനീഫ ചിറക്കൽ, പി.ജെ.ഷൈജു, സജി ജോൺ, ഇ.എസ്.ബെന്നി, എം എ. ബൈജു, ബെൻസി ജേക്കബ്, ഷിജു ജോസഫ്, എം.വി.സതീഷ്, ഇ.വി.ജയൻ, ശരത് ശശിധരൻ, പി.ജെ.പ്രശോഭ്, ബേബി പേടപ്പാട്, ശിവൻ പുതുശ്ശേരി, മിഥുൻ മുരളി, ഷിബു പൊല്ലയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.