മീനങ്ങാടി: കാർ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവർന്ന സംഭവത്തിൽ
ഒരാൾ കൂടി പിടിയിൽ. കണ്ണൂർ പാതിരിയാട് നവജിത്ത് നിവാസിൽ കെ. നവജിത്ത് (30) നെയാണ് മീനങ്ങാടി ഇൻസ്പെക്ടർ എസ്.എച്ച്.ഓ കെ.ജെ. കുര്യാക്കോസിന്റ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കണ്ണൂർ പാടുവിലായ് എന്ന സ്ഥലത്തു വച്ച് അതിസാഹസികമായി പിടികൂടിയത്. ഇയാ ളുടെ കൂടെയുണ്ടായിരുന്ന കണ്ണൂർ ജില്ലയിൽ കാപ്പ ചുമത്തിയ കുറ്റവാളി യായ തലശ്ശേരി വേങ്ങോട് പടിഞ്ഞാറെ വീട്ടിൽ സായൂജ് (31) നെയും കസ്റ്റ ഡിയിലെടുത്തു. പിന്നീട്, കൂത്തുപറമ്പ് പോലീസിന് കൈമാറി. കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഒമ്പത് പേരെ സംഭവം നടന്ന് ദിവസങ്ങൾ ക്കുള്ളിൽ പിടികൂടിയിരുന്നു. കൃത്യത്തിനുപയോഗിച്ച ഇന്നോവ, എർട്ടിക, സ്വിഫ്റ്റ്,വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല