ഫോണിൽ മുഴുകിയ അമ്മ, കൈകുഞ്ഞിനെ ഫ്രിഡ്ജിൽ വച്ചു; പിന്നീട് കുഞ്ഞിനെ അന്വേഷിക്കുന്ന വീഡിയോ വൈറല്‍

കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ആസക്തിയെ കുറിച്ച് പരാതിപ്പെടാത്ത അമ്മമാരുണ്ടാകില്ല, ഇന്ന്. തീരെ ചെറിയ കൈകുഞ്ഞിനെ പോലും അടക്കി നിര്‍ത്താന്‍ ഇന്ന് അമ്മമാര്‍ കുഞ്ഞികൈകളിലേക്ക് ആദ്യം കൊടുക്കുന്നത് മൊബൈല്‍ ഫോണുകളാണ്. കണ്ണിന് മുന്നില്‍ പലവിധ വര്‍ണങ്ങള്‍ ശബ്ദത്തോടെ മിന്നിമറയുന്നതില്‍ അത്ഭുതപ്പെടുന്ന കുട്ടി വീണ്ടും ഫോണ്‍ ആവശ്യപ്പെട്ടില്ലെങ്കിലാണ് അത്ഭുതം. എന്നാല്‍, അമ്മമാരുടെ മൊബൈല്‍ ഫോണ്‍ അടിക്ഷനെ കുറിച്ച് ആരെങ്കിലും പരാതിപ്പെടുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ.., അതിന് നല്ലൊരു ഉദാഹരണം തെളിവ് സഹിതം സാമൂഹിക മാധ്യമം തരൂം. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീട്ടിനുള്ളിലെ സിസിടിവി വീഡിയോയാണത്.

ചെറിയൊരു കുട്ടിയെയും അവന്‍റെ അമ്മയെന്ന് തോന്നിക്കുന്ന ഒരു സ്ത്രീയെയുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുക. കുട്ടി നിലത്ത് കളിച്ച് കൊണ്ടിരിക്കുന്നു. അമ്മ ഫോണിലാണ്. കുട്ടി കളി തുടരുന്നതിനിടെ അമ്മ കറിക്ക് അരിയുന്നു. അതിനിടെയിലും അവരുടെ ഒരു ചെവിയില്‍ ഫോണ്‍ കാണാം. കുട്ടി കളി തുടരുന്നു. ഇതിനിടെ കറിക്ക് അരിഞ്ഞ സാധനങ്ങള്‍ കൊണ്ട് വച്ച ശേഷം ഫോണില്‍ സംസാരിച്ച് കൊണ്ട് തന്നെ സ്ത്രീ കുട്ടിയെ എടുത്ത് ഫ്രിഡ്ജ് തുറന്ന് അതില്‍ വയ്ക്കുന്നു. പിന്നീട് ഏറെ നേരെ സ്ത്രീ ഫോണില്‍ സംസാരിച്ച് കൊണ്ട് ഇരിക്കുകയും നടക്കുകയും ചെയ്യുന്നതും കാണാം.

ഏറെ നേരത്തിന് ശേഷം അവരുടെ ഭര്‍ത്താവെന്ന് തോന്നുന്ന ഒരാള്‍ എത്തുന്നു. അദ്ദേഹം കുട്ടിയെവിടെ എന്ന് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. സ്ത്രീ അപ്പോഴാണ് കുട്ടിയെ കുറിച്ച് ഓര്‍ക്കുന്നതെന്ന് അവരുടെ ചലനങ്ങളില്‍ നിന്ന് വ്യക്തം. പിന്നാലെ വീട് മൊത്തം അരിച്ച് പെറുക്കുന്നു. ഇതിനിടെ അച്ഛന്‍ കുട്ടിയെ ഉറക്കെ വിളിക്കുമ്പോള്‍ ഫ്രിഡ്ജില്‍ നിന്നും മറുപടി കേള്‍ക്കുന്നു. അദ്ദേഹം ഫ്രിഡ്ജ് തുറന്ന് കുട്ടിയെ എടുക്കുമ്പോള്‍ സ്ത്രീ ചാടിക്കേറി കുട്ടിയെ വാങ്ങുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. ‘ഹോറിബിള്‍ അഡിക്ഷന്‍’ എന്ന കുറിപ്പോടെ @Prof_Cheems പങ്കുവച്ച വീഡിയോ ഒറ്റ ദിവസം കൊണ്ട് കണ്ടത് 11 ലക്ഷം പേരാണ്.

എന്നാല്‍, എക്സിലെ കാഴ്ചക്കാര്‍ രണ്ട് ചേരിയായി മാറി. ഒരു വിഭാഗം സ്ക്രിപ്റ്റഡ് വീഡിയോ ആണെന്ന് വാദിച്ചപ്പോള്‍ മറുവിഭാഗം സ്ത്രീകളുടെ ഫോണ്‍ അഡിക്ഷനെതിരെ തിരിഞ്ഞു. ‘ഒറിജിനൽ തിരക്കഥ വിഭാഗത്തില്‍ ഓസ്കാർ അർഹിക്കുന്നു.’ എന്നായിരുന്നു ഒരു കുറിപ്പ്. ‘ദയവായി നിങ്ങളുടെ കുട്ടികളെ സ്മാർട്ട്ഫോണുകളിൽ പരിപാലിക്കുക’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. ‘അവൾ ആ കുട്ടിയെ ഇന്ത്യയിലെ കത്തുന്ന ചൂടിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.’ എന്നായി മറ്റൊരു കാഴ്ചക്കാരന്‍. കാഴ്ചക്കാര്‍ തമ്മിലുള്ള വാദപ്രതിവാദം തുടരുന്നതിനിടെ മറ്റൊരു വീഡിയോയും വൈറലായി. 2023 ജൂലൈയിലെ വീഡിയോയായിരുന്നു അത്. ഒരു സ്ത്രീ തന്‍റെ ഫോണിൽ എന്തോ നോക്കിക്കൊണ്ട് എസ്കലേറ്ററില്‍ കയറുന്നു. എന്നാല്‍ സ്ത്രീ കയറിയ ഉടനെ എസ്കലേറ്റര്‍ നിന്നു പോകുന്നു. പുറകിലുള്ളവര്‍ നടന്ന് മുന്നോട്ട് പോയിട്ടും ഫോണില്‍ മുഴുകിയതിനാല്‍ അവര്‍ അത് അറിയുന്നില്ല. അവര്‍ കയറിയ അടുത്ത് തന്നെയായിരുന്നു.

https://x.com/Prof_Cheems/status/1773923035160195548?s=20

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.