ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ ഊര്‍ജജിതമാക്കണം: ജില്ലാ കളക്ടർ

ജില്ലയില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും മാലിന്യ സംസ്‌ക്കരണവും ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശം നല്‍കി. കളക്ടറേറ്റിലെ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന വരള്‍ച്ചാ ദുരിതാശ്വാസ- മഴക്കാല മുന്നൊരുക്ക യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മഴക്കാലത്തിന് മുന്നോടിയായി റോഡ് അരികുകളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ശാഖകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ മുറിച്ച് മാറ്റണം. ഗ്രാമപഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച വൃക്ഷ കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് മെയ് 31 നകം എല്ലാ പരാതികളും തീര്‍പ്പാക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മഴക്കാലത്തിന് മുന്നോടിയായി ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കും. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേര്‍ന്ന് മാലിന്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ പിഴ ഈടാക്കണമെന്ന് കളക്ടര്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യോഗം ചേരാന്‍ കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ക്കായി വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. പ്രകൃതി ദുരന്ത മേഖലയിലെ ആളുകളെ ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങള്‍, ചില്ലകള്‍ കണ്ടെത്തി മുറിച്ചു മാറ്റാന്‍ ദുരന്ത നിവാരണം നിയമം 2005 പ്രകാരം പൊതുജനങ്ങള്‍ക്ക് യഥാസമയം തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശം നല്‍കണം. ദുരന്ത സാധ്യത പ്രദേശത്ത് താമസിക്കുന്നവര്‍ മാറി താമസിക്കാന്‍ മുന്നറിയിപ്പ് ലഭിച്ചാല്‍ അനുസരിക്കണം. ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരണം, വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിക്കല്‍, താലൂക്ക്തല കണ്‍ട്രോള്‍ റൂ സജീകരണം എന്നിവ റവന്യൂ വകുപ്പ് നിര്‍ഹിക്കും. പ്രളയവും മണ്ണിടിച്ചിലും ബാധിക്കാന്‍ സാധ്യതയുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറണം. മഴക്കാല രോഗ പ്രതിരോധ ക്യാമ്പുകള്‍, അവശ്യ മരുന്നുകളുടെ ലഭ്യത ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിക്കും. ആശുപത്രികളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം. വനത്തിനകത്ത് താമസിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഭക്ഷ്യ-വനം വകുപ്പുകള്‍ ഉറപ്പ് വരുത്തണം. അതിതീവ്ര മഴപെയ്യുന്ന സമയങ്ങളില്‍ വനമേഖലയിലെ ഊരുകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ വനം വകുപ്പിന് ചുമതല നല്‍കി. പട്ടികവര്‍ഗ്ഗ കോളനികളിലെ വീടുകളുടെ ചോര്‍ച്ച തടയുന്നതിനും കോളനികള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ എ.ഡി.എം കെ ദേവകി, ഡെപ്യൂട്ടി കളക്ടര്‍ സി.മുഹമ്മദ് റഫീക്ക്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.