‘സ്‌മാർട്ട്‌’ കുട്ടികളിൽ സംഭവിക്കുന്നതെന്ത്‌ ? ജീവിതം എറിഞ്ഞുടയ്ക്കുന്നവരില്‍ ഏറെയും പഠനത്തിൽ മുന്നിൽ.

കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന കൂടുതൽ കുട്ടികളും പഠനത്തിൽ ‘എക്‌സ്‌ട്രാ സ്‌മാർട്ട്‌’ ആയിരുന്നവരെന്ന്‌ പഠനറിപ്പോർട്ട്‌. ഇത്തരം ‘സ്‌മാർട്ട്‌’ കുട്ടികളുടെ ആത്മഹത്യക്ക്‌ പിന്നിൽ പഠനത്തിലെ അതിസമ്മർദമാണ്‌ കുരുക്കൊരുക്കുന്ന പ്രധാനഘടകം. ഒപ്പം മൊബൈൽ ഗെയിമും ഇന്റർനെറ്റ്‌ വിധേയത്വവും കുടുംബപ്രശ്‌നങ്ങളും വില്ലനായി കൂടെയുണ്ട്‌. ഡിജിപി ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ്‌ ഈ കണ്ടെത്തൽ. 2020 ജനുവരി ഒന്നിനും ജൂലൈ 31നും ഇടയിൽ 18 വയസ്സിന്‌ താഴെയുള്ള 158 കുട്ടികളാണ്‌ ആത്മഹത്യ ചെയ്‌തത്‌. ഇതിൽ 50പേർ പഠനത്തിൽ മികച്ച നിലവാരം പുലർത്തിയവരാണ്‌. രാഷ്‌ട്രപതിയിൽനിന്ന്‌ അവാർഡ്‌ ലഭിച്ച കുട്ടി, സ്‌റ്റുഡന്റ്‌ പൊലീസ്‌ കാഡറ്റ്‌, സ്‌കൂൾ ലീഡർ ഒക്കെ ഇക്കൂട്ടത്തിലുണ്ട്‌. 12പേർ മൊബൈൽ ഫോണിന്റെ അമിതോപയോഗം നൽകിയ മാനസികപ്രശ്‌നങ്ങളെ തുടർന്ന്‌ ജീവനൊടുക്കി. പ്രണയനൈരാശ്യത്തെ തുടർന്ന്‌ ആത്മഹത്യചെയ്‌ത 14ൽ 13 പേരും പെൺകുട്ടികളാണ്‌.
ഉളളം നീറുന്നത്‌ അറിയുന്നുണ്ടോ
നന്നായി പഠിക്കും കൂട്ടുകൂടാനും കളിക്കാനുമെല്ലാം മുമ്പിൽ. ചിരിച്ചും കളിച്ചും നടക്കുന്ന ഈ കുട്ടികളിൽ പലരുടെയും ഉളളം നീറുന്നത്‌ നിങ്ങളറിയുന്നുണ്ടോ. തന്റെ കുട്ടി സെയ്‌ഫാണ്‌ എന്ന്‌ കരുതുന്ന രക്ഷിതാക്കൾ ഓർക്കുക, അവരിൽ പലരും സുരക്ഷിതരല്ല. പല ആത്മഹത്യകളും നമുക്ക്‌ നൽകുന്ന സൂചന അതാണ്‌. ഈയിടെ ജീവനൊടുക്കിയ ഒരുകുട്ടി ഗർഭിണിയായിരുന്നു എന്ന്‌ രക്ഷിതാക്കൾ അറിയുന്നത്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയാണ്‌. 40 കുട്ടികളുടെ ആത്മഹത്യ എന്തിനായിരുന്നു എന്നുപോലും കണ്ടെത്താനുമായില്ല.
കുട്ടികളെ അറിയണം
കുട്ടികളെ ആത്മഹത്യയിൽനിന്ന്‌ മോചിപ്പിക്കാൻ കുടുംബാന്തരീക്ഷം ആദ്യം മാറണം. രക്ഷിതാക്കൾ കുട്ടികളുമായി കൂടുതൽ അടുക്കണം. അവരുമായി സംസാരിക്കുകയും പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും വേണം. ആവശ്യമെങ്കിൽ കൗൺസലറുടെയോ മനഃശാസ്‌ത്ര വിദഗ്‌ധന്റെയോ സഹായവും തേടണം.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.