‘സ്‌മാർട്ട്‌’ കുട്ടികളിൽ സംഭവിക്കുന്നതെന്ത്‌ ? ജീവിതം എറിഞ്ഞുടയ്ക്കുന്നവരില്‍ ഏറെയും പഠനത്തിൽ മുന്നിൽ.

കേരളത്തിൽ ആത്മഹത്യ ചെയ്യുന്ന കൂടുതൽ കുട്ടികളും പഠനത്തിൽ ‘എക്‌സ്‌ട്രാ സ്‌മാർട്ട്‌’ ആയിരുന്നവരെന്ന്‌ പഠനറിപ്പോർട്ട്‌. ഇത്തരം ‘സ്‌മാർട്ട്‌’ കുട്ടികളുടെ ആത്മഹത്യക്ക്‌ പിന്നിൽ പഠനത്തിലെ അതിസമ്മർദമാണ്‌ കുരുക്കൊരുക്കുന്ന പ്രധാനഘടകം. ഒപ്പം മൊബൈൽ ഗെയിമും ഇന്റർനെറ്റ്‌ വിധേയത്വവും കുടുംബപ്രശ്‌നങ്ങളും വില്ലനായി കൂടെയുണ്ട്‌. ഡിജിപി ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ്‌ ഈ കണ്ടെത്തൽ. 2020 ജനുവരി ഒന്നിനും ജൂലൈ 31നും ഇടയിൽ 18 വയസ്സിന്‌ താഴെയുള്ള 158 കുട്ടികളാണ്‌ ആത്മഹത്യ ചെയ്‌തത്‌. ഇതിൽ 50പേർ പഠനത്തിൽ മികച്ച നിലവാരം പുലർത്തിയവരാണ്‌. രാഷ്‌ട്രപതിയിൽനിന്ന്‌ അവാർഡ്‌ ലഭിച്ച കുട്ടി, സ്‌റ്റുഡന്റ്‌ പൊലീസ്‌ കാഡറ്റ്‌, സ്‌കൂൾ ലീഡർ ഒക്കെ ഇക്കൂട്ടത്തിലുണ്ട്‌. 12പേർ മൊബൈൽ ഫോണിന്റെ അമിതോപയോഗം നൽകിയ മാനസികപ്രശ്‌നങ്ങളെ തുടർന്ന്‌ ജീവനൊടുക്കി. പ്രണയനൈരാശ്യത്തെ തുടർന്ന്‌ ആത്മഹത്യചെയ്‌ത 14ൽ 13 പേരും പെൺകുട്ടികളാണ്‌.
ഉളളം നീറുന്നത്‌ അറിയുന്നുണ്ടോ
നന്നായി പഠിക്കും കൂട്ടുകൂടാനും കളിക്കാനുമെല്ലാം മുമ്പിൽ. ചിരിച്ചും കളിച്ചും നടക്കുന്ന ഈ കുട്ടികളിൽ പലരുടെയും ഉളളം നീറുന്നത്‌ നിങ്ങളറിയുന്നുണ്ടോ. തന്റെ കുട്ടി സെയ്‌ഫാണ്‌ എന്ന്‌ കരുതുന്ന രക്ഷിതാക്കൾ ഓർക്കുക, അവരിൽ പലരും സുരക്ഷിതരല്ല. പല ആത്മഹത്യകളും നമുക്ക്‌ നൽകുന്ന സൂചന അതാണ്‌. ഈയിടെ ജീവനൊടുക്കിയ ഒരുകുട്ടി ഗർഭിണിയായിരുന്നു എന്ന്‌ രക്ഷിതാക്കൾ അറിയുന്നത്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലൂടെയാണ്‌. 40 കുട്ടികളുടെ ആത്മഹത്യ എന്തിനായിരുന്നു എന്നുപോലും കണ്ടെത്താനുമായില്ല.
കുട്ടികളെ അറിയണം
കുട്ടികളെ ആത്മഹത്യയിൽനിന്ന്‌ മോചിപ്പിക്കാൻ കുടുംബാന്തരീക്ഷം ആദ്യം മാറണം. രക്ഷിതാക്കൾ കുട്ടികളുമായി കൂടുതൽ അടുക്കണം. അവരുമായി സംസാരിക്കുകയും പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും വേണം. ആവശ്യമെങ്കിൽ കൗൺസലറുടെയോ മനഃശാസ്‌ത്ര വിദഗ്‌ധന്റെയോ സഹായവും തേടണം.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.