കർഷക മാനിഫെസ്റ്റോയുമായി കിഫ

കൽപ്പറ്റ: ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ കർഷക താൽപ്പര്യം സംരക്ഷിക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ.മത്സരിക്കുന്ന സ്ഥാനാർത്ഥികളോട് പതിനൊന്ന് ചോദ്യങ്ങളുമായി കിഫ സമൂഹ മാധ്യമങ്ങൾ വഴി പ്രചരണം തുടങ്ങി. ഈ വരുന്ന പഞ്ചായത്തു തെരെഞ്ഞെടുപ്പിൽ വോട്ടു ചോദിച്ചു വരുന്ന സ്ഥാനാർഥികളോട് കേരളത്തിലെ കർഷകർ ഉന്നയിക്കുന്ന ചോദ്യങ്ങൾ എന്ന പേരിലാണ് മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുന്നത്.

1. കേരളത്തിലെ കൃഷിയിടങ്ങളിൽ അതിരൂക്ഷമായികൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ നിങ്ങളും നിങ്ങളുടെ പാർട്ടിയും മുന്നണിയും നാളിതുവരെ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാമോ?

2. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു കൊണ്ട് കാട്ടു പന്നി, മുള്ളൻ പന്നി, കുരങ്ങ്, മാൻ, മലയണ്ണാൻ എന്നിവയെ അടിയന്തിരമായി ക്ഷുദ്ര ജീവികളായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് പഞ്ചായത്തിൽ പ്രമേയം പാസാക്കുവാനും അത് നടപ്പാക്കുവാനും നിങ്ങൾ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയിലും മുന്നണിയിലും സമ്മർദ്ദം ചെലുത്തുവാനും നിങ്ങൾ തയ്യാറാണോ?

3. വന്യജീവികളെ വളർത്തേണ്ടത് വനത്തിലാണ് എന്നും, അതിന്റെ പരിപൂർണമായ ഉത്തരവാദിത്തം ഫോറെസ്റ് വകുപ്പിനും സംസ്ഥാന സർക്കാരിനും ആണെന്നും, സർക്കാർ ആ ഉത്തരവാദിത്തം നിറവേറ്റാതെ വന്യജീവികൾ കൃഷിയിടത്തിൽ ഇറങ്ങിയാൽ , അത്തരം വന്യജീവികളെ ഏതു മാർഗം ഉപയോഗിച്ചും നേരിടുവാനും കൊല്ലാനുമുള്ള അവകാശം കരഷകർക്കുണ്ട് എന്നും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു ഭരണ സമിതിയിൽ പ്രമേയം പാസാക്കാൻ നിങ്ങൾ തയ്യാറാണോ? തയ്യാറാണെങ്കിൽ പഞ്ചായത്തു ഭരണ സമിതി അധികാരം ഏറ്റെടുത്തു എത്ര ദിവസത്തിനുള്ളിൽ ഈ പ്രമേയം നിങ്ങൾ പാസാക്കും?

4. കേരളത്തിലെ കർഷകരുടെ മുപ്പത്തി അയ്യായിരത്തില്പരം ഏക്കർ ഭൂമി ഒരു രൂപ പോലും നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുത്തു വനമാക്കി മാറ്റിയ EFL (Ecologically Fragile Land Act 2003) എന്ന കരി നിയം നിയമം റദ്ദു ചെയ്യണം എന്നും ഇതുവരെ ഏറ്റെടുത്ത സ്ഥലത്തിന് ന്യായമായ നഷ്ടപരിഹാരം കൊടുക്കണം എന്നതും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനായി എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

5. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കു ചുറ്റും വരുന്ന പരിസ്ഥിതി സംവേദക മേഖല (ESZ) കളിൽ നിന്നും കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും പൂർണമായും ഒഴിവാക്കണം എന്ന കർഷകരുടെ ആവശ്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനായി നിങ്ങൾ എന്തൊക്കെ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

6. കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന 92 വില്ലേജുകളിൽ , കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കണം എന്ന എന്ന കർഷകരുടെ ആവശ്യം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? കൃഷിയിടങ്ങളും ജനവാസ കേന്ദ്രങ്ങളും ഉൾപെടുത്തിക്കൊണ്ടാണ് സർകാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് എങ്കിൽ അതിനെതിരെ നിങ്ങൾ എന്തൊക്കെ ചെയ്യും? എത്ര ദിവസത്തിനുള്ളിൽ ചെയ്യും?

7. റബ്ബർ, കൊക്കോ, കാപ്പി , തേയില തുടങ്ങിയ തോട്ടവിളകൾ രൂക്ഷമായ വിലയിടിവിനെതുടർന്നു കർഷകർ കൃഷി ഉപേക്ഷിക്കുന്ന സാഹചര്യം നിലവിൽ ഉള്ളതിനാൽ കേരളത്തിലെ തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി മാവ്‌ , പ്ലാവ്, സപ്പോട്ട, റംബുട്ടാൻ , മാങ്കോസ്റ്റിൻ തുടങ്ങിയ ഫലവൃക്ഷങ്ങളെയും തോട്ടവിളകളായി അംഗീകരിച്ചുകൊണ്ട് നിയമനിർമാണം നടത്തുന്നതിനെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെകിൽ പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു പ്രമേയം പാസാക്കാൻ നിങ്ങൾ തയാറാണോ? ആണെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ആ പ്രമേയം പാസാക്കും?

8. കർഷകന്റെ കൃഷി ഭൂമിയിൽ നിൽക്കുന്ന ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും ഉപാധി രഹിതമായി വെട്ടാനും പുതിയത് നടാനുമുള്ള കർഷകൻറെ അവകാശത്തെ നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? ഉണ്ടെകിൽ പ്രസ്തുത ആവശ്യം ഉന്നയിച്ചുകൊണ്ട് പഞ്ചായത്തു പ്രമേയം പാസാക്കാൻ നിങ്ങൾ തയാറാണോ? ആണെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ആ പ്രമേയം പാസാക്കും?

9. 1977 ജനുവരി 1 നു മുൻപ് കർഷകർ കൈവശം വെച്ചിരിക്കുന്ന ഭൂമി വനഭൂമിയല്ല കൃഷി ഭൂമിയാണ് എന്ന സുപ്രീം കോടതി വിധി വന്നശേഷവും, 1977 ജനുവരി 1 നു മുൻപ് കൈവശം തെളിയിക്കുന്ന രേഖകൾ ഉള്ള കർഷകരെയും ഭൂമി സംബന്ധമായ രേഖകൾ നൽകാതെ പീഡിപ്പിക്കുന്ന നീതി നിഷേധത്തിനെതിരെ പ്രതികരിക്കാൻ നിങ്ങൾ തയ്യാറാണോ? ആണെങ്കിൽ ഇതുമായി ബന്ധപെട്ടു എന്തൊക്കെ കാര്യങ്ങൾ നിങ്ങൾ ചെയ്യും?

10. വയനാട് ജില്ലയിൽ കടുവ സങ്കേതം വേണ്ട എന്ന് പരസ്യമായി പറയുവാനും അതിനെതിരെ പ്രവർത്തിക്കുവാനുമുള്ള ആർജവം നിങ്ങൾ കാണിക്കുമോ? നിങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ വയനാട്ടിൽ കടുവാ സങ്കേതം വരുന്നതിനെതിരെ പഞ്ചായത്തു പ്രമേയം പാസ്സാക്കുവാൻ തയ്യാറാണോ? ആണെങ്കിൽ അധികാരമേറ്റു എത്ര ദിവസത്തിനകം പ്രസ്തുത പ്രമേയം പാസാക്കും

11. ഇടുക്കി ജില്ല നേരിടുന്ന വിവേചനപരമായ നിർമാണ നിയന്ത്രണങ്ങളും പട്ടയ പ്രശ്നങ്ങളും പരിഹരിക്കാൻ നിങ്ങൾ എന്ത് നടപടി സ്വീകരിക്കും?

മുകളിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്കു വോട്ടു കിട്ടാനായി സമ്മതം പറയുകയും, വിജയിച്ചതിനു ശേഷം ഇതൊന്നും ചെയ്യാതിരിക്കുകയും ചെയ്താൽ സ്വയം രാജി വെച്ച് പോകാനുള്ള ആർജവം നിങ്ങൾ കാണിക്കുമോയെന്നാണ് കർഷക മാനിഫെസ്റ്റോയിൽ സംഘടന ചോദിക്കുന്നത്.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു

സ്മാര്‍ട്ട് ഓഫീസ് മാനേജ്‌മെന്റ് & ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന്‍ മുഖേന പ്രത്യേക

സുല്‍ത്താന്‍ ബത്തേരിയില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

തൊഴിലന്വേഷകര്‍ക്ക് പിന്തുണയായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വിജ്ഞാന കേരളം ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ആരംഭിച്ച ജോബ് സ്റ്റേഷന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍

ട്യൂട്ടര്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ നാളെ

ഗവ നഴ്സിങ് കോളെജില്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എം.എസ്.സി നഴ്‌സിങ്, കെ.എന്‍.എം.സി രജിസ്ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി നാളെ (ഓഗസ്റ്റ് 26) രാവിലെ 10.30 ന് കോളെജ് ഓഫീസില്‍ നടക്കുന്ന

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി വിവരങ്ങള്‍ കൈമാറി പരാതികള്‍ പരിഹരിക്കാന്‍ നിധി ആപ്കെ നികാത്ത് ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. (ഓഗസ്റ്റ് 27)

ദര്‍ഘാസ് ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ വെള്ളമുണ്ട – പത്താം മൈല്‍ ടൗണ്‍, കുഴിപ്പില്‍ കവല പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 26) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *