മാതൃകാ പുനരധിവാസം സർക്കാരിന്‍റെ ലക്ഷ്യം – മന്ത്രി പി. രാജീവ്

വയനാട് ഉരുള്‍പൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിന് മാതൃകാ പദ്ധതി തയാറാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. എല്ലാവരുടെയും പിന്തുണയോടെ സുരക്ഷിതമായ ടൗൺഷിപ്പ് രൂപത്തിലുള്ള പദ്ധതിയാണ് സർക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ എല്ലാ മേഖലകളിലുമുള്ളവർ കൈ കോര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ വയനാട് കളക്ടറേറ്റിൽ തോട്ടം ഉടമകളുടെയും പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന്‍റെ ദുരിതാശ്വാസ പ്രതികരണ നിധി വഴിയാണ് പുനരധിവാസം നടപ്പാക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്നത് അടിസ്ഥാന രഹിതമായ പ്രചരണമാണ്. ധനകാര്യ വകുപ്പ് സെക്രട്ടറിക്കാണ് നിധിയുടെ ചുമതല. ഓരോ രൂപയ്ക്കും കണക്കുണ്ട്. വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ വരുന്നതിനാൽ ആർക്കും ഇതിന്‍റെ വിവരങ്ങള്‍ തേടാം. സി.എ.ജിയുടെ ഓഡിറ്റിനും ഈ തുക വിധേയമാണെന്ന് മന്ത്രി പറഞ്ഞു.

കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മാത്രമല്ല, ജീവിതമാര്‍ഗവും സമ്പാദ്യവും നഷ്ടപ്പെട്ടവരാണ് ഇപ്പോള്‍ ക്യാമ്പുകളിൽ കഴിയുന്നത്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ലാന്‍ഡ് റവന്യു ജോയിന്‍റ് കമ്മീഷണറും വയനാടിന്‍റെ മുന്‍ ജില്ലാ കളക്ടറുമായ എ. ഗീതയെ സർക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുനരധിവാസ പ്രക്രിയയില്‍ പങ്കാളികളാകാന്‍ സന്നദ്ധത അറിയിച്ച തോട്ടം ഉടമകളെയും സംഘടകനളെയും മന്ത്രി അഭിനന്ദിച്ചു.

പട്ടികജാതി പട്ടിക-വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ. കൗശിഗന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പൽ ഡയറക്ടറും വയനാട് സ്പെഷ്യൽ ഓഫീസറുമായ ശ്രീരാം സാംബശിവ റാവു, മൈനിംഗ് ആന്‍റ് ജിയോളജി ഡയറക്ടര്‍ കെ. ഹരികുമാര്‍, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഗോപകുമാര്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമ എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

മൂന്നാര്‍ കണ്ണന്‍ ദേവന്‍ ഹിൽസ്, മുക്കം പാരിസണ്‍സ് എസ്റ്റേറ്റ്, സെന്‍റിനൽ റോക്ക് എസ്റ്റേറ്റ് (എച്ച്.എം.എല്‍), വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന്‍,
ബോച്ചെ ഭൂമിപുത്ര പ്രൈവറ്റ് ലിമിറ്റഡ്, ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് എന്നീ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.

കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയെ സൂക്ഷിക്കണം’; വൈറലായി നടന്റെ വ്യത്യസ്ത ചിത്രങ്ങളിലെ പോസ്റ്ററുകൾ

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ കളങ്കാവൽ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ പോസ്റ്ററുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ചിരിച്ചു കൊണ്ട് ഒരു കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ

രക്തസമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യാം, ഈ മാർഗനിർദേശങ്ങള്‍ അറിഞ്ഞിരിക്കാം…

ബ്ലഡ് പ്രഷര്‍(രക്ത സമ്മര്‍ദ്ദം) എപ്പോഴും നിശബ്ദ കൊലയാളിയായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയം, തലച്ചോറ്, വൃക്കകള്‍, ധമനികള്‍ എന്നിവയെ മുന്നറിയിപ്പില്ലാതെ തകരാറിലാക്കുന്ന ഒരു മാരകമായ അവസ്ഥയാണ്. രക്താതിമര്‍ദ്ദത്തിന്റെ അപകടാവസ്ഥയും വര്‍ദ്ധിച്ചുവരുന്ന കേസുകളും കണക്കിലെടുത്ത്, അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും

നിങ്ങളറിയാതെ നിങ്ങളെ രോഗികളാക്കുന്ന ഭക്ഷണങ്ങള്‍; മരണം പോലും സംഭവിച്ചേക്കാം

ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ആളുകള്‍ മരിച്ച സംഭവങ്ങള്‍ നമ്മള്‍ പലപ്പോഴായി കേട്ടിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം സാല്‍മൊണല്ല ആണ് പ്രധാന വില്ലന്‍. ലോകത്തുള്ള 80.3 ശതമാനം ഭക്ഷ്യ വിഷബാധയും ഈ ബാക്ടീരിയ മൂലമാണ് സംഭവിക്കുന്നത്.

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാണിടാന്‍ കേന്ദ്ര സര്‍ക്കാര്‍; ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ

ലക്ചറർ നിയമനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ലക്ചറര്‍ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒന്നാം ക്ലാസ് ബി ടെക്ക്/ ബിഇ ആണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 21ന്

ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം

കോഴിക്കോട് ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 26, 27 തീയ്യതികളില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ഭരണസമിതി അംഗങ്ങൾക്ക് പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവർ ഓഗസ്റ്റ് 23 വൈകിട്ട് അഞ്ചിനകം പരിശീലനത്തിനായി രജിസ്റ്റർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.