ചൂട് കൂടും, കൊതുക് പെരുകും; രാജ്യം പകർച്ചവ്യാധി ഭീഷണിയിലെന്ന് പഠനം

ന്യൂഡൽഹി; കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ ബാധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചവ്യാധികൾ വൻതോതിൽ പടരാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. അന്താരാഷ്ട്ര ആരോഗ്യ-കാലാവസ്ഥാ ജേർണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ടിലാണ് പകർച്ചവ്യാധികളുടെ വ്യാപനത്തെക്കുറിച്ച് പ്രതിപാധിക്കുന്നത്.

വർധിച്ചുവരുന്ന ചൂട് ഹിമാലയത്തിന്റെ താഴ്‌വരയിലുള്ള പ്രദേശത്ത് വൻതോതിൽ മലേറിയ പടർത്തുകയും രാജ്യത്തുടനീളം ഡെങ്കിപ്പനി പടരുന്നതിന് കാരണമാവുകയും ചെയ്യും.

122 വിദഗ്ധർ ചേർന്ന് വികസിപ്പിച്ചെടുത്ത കാലാവസ്ഥാ വ്യതിയാനത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള എട്ടാമത്തെ ലാൻസെറ്റ് കൗണ്ട്ഡൗൺ പ്രകാരം കാലാവസ്ഥാ പ്രവചനത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഏറ്റവുമധികം ജാഗരൂകരാവേണ്ട സമയമാണ് നിലവിലുള്ളത്.

വർധിച്ചുവരുന്ന ചൂട് സമുദ്രനിരപ്പ് ഉയരുന്നതിന് കാരണമാവുന്നുണ്ട്. ആയതിനാൽ രാജ്യത്തെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന ജനതയ്ക്ക് ദിനംപ്രതി വെള്ളപ്പൊക്ക ഭീഷണി ഉയരുകയാണ്. ഇതിന്റെ പ്രതിരോധത്തിനായി കർശന നടപടികൾ സ്വീകരിക്കാൻ സമയമായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ഇന്ത്യയുടെ ആരോഗ്യ-കാലാവസ്ഥാ നയങ്ങളിൽ കൂടുതൽ ശക്തമാക്കാനും ഇതിനായി സാമ്പത്തിക മുന്നൊരുക്കങ്ങൾ നടത്താനും റിപ്പോർട്ട് ആഹ്വാനം ചെയ്യുന്നുണ്ട്.

ഇന്ത്യയെ ഒഴിച്ചുനിർത്തിയാൽ ആഗോളതലത്തിലും കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതായും പഠനറിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മുൻപെങ്ങുമില്ലാത്ത റെക്കോഡ് വേഗതയിലാണ് ആളുകൾ രോഗങ്ങൾക്കും മറ്റ് കാലാവസ്ഥാ പ്രശ്‌നങ്ങൾക്കും ഇരയാവുന്നത്.

ആരോഗ്യപരമായ അപകടസാധ്യതകളുടെ ലിസ്റ്റിൽ 15ൽ 10 എണ്ണത്തിലും 2023ൽ റെക്കോഡ് വേഗത സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ 50 ദിവസങ്ങളിലെ താപനില മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന തലത്തിലേക്ക് ഉയർന്നിരുന്നു.

2023 ലോകം കണ്ട ഏറ്റവും ഉയർന്ന ചൂട് റെക്കോർഡ് ചെയ്യപ്പെട്ട വർഷമായിരുന്നു. ഇതേ വർഷം തന്നെ ലോകം കടുത്ത വരൾച്ച, ഉഷ്ണ തരംഗങ്ങൾ, കാട്ടുതീകൾ, കൊടുങ്കാറ്റ്, വെള്ളപ്പൊക്കമടക്കം അനേകം പ്രകൃതി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു.

65 വയസിന് മുകളിലുള്ള ആളുകളുടെ മരണനിരക്കിൽ 1990കളെ അപേക്ഷിച്ച് 167 ശതമാനമാണ് വർധനവുണ്ടായത്. ചൂടുമായി ബന്ധപ്പെട്ട മരണങ്ങളുടെ വർധന ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹീറ്റ് സ്‌ട്രേസ് ആളുകളുടെ ജീവനെടുക്കുന്നത് സാധാരണമായിക്കഴിഞ്ഞു.

2014-2023 വർഷങ്ങൾക്കിടെ ലോകത്തിൽ ആകെ പെയ്യുന്ന മഴയുടെ അളവിലും 61 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. ഇത് വെള്ളപ്പൊക്കത്തിന്റെയും പകർച്ചവ്യാധിയുടെയും അപകടസാധ്യത ഗുരുതരമാം വിധം വർധിപ്പിക്കുന്നുണ്ട്.

രാജ്യത്ത് മുൻപ് വെസ്റ്റ് നൈൽ വൈറസ്, ഡെങ്കിപ്പനി, മലേറിയ, വൈബ്രിയോസിസ് തുടങ്ങിയ പകർച്ചവ്യാധികൾ ഒരിക്കൽ പോലും അഭിമുഖീകരിക്കാത്ത പ്രദേശങ്ങളിൽ രോഗങ്ങൾ റിപ്പോർട്ട് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

താപനില വർധനവ് കൊതുകുകളുടെ എണ്ണത്തിലുണ്ടാക്കിയ ഗണ്യമായ വർധനാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. അഞ്ച് ദശലക്ഷം ഡെങ്കിപ്പനി കേസുകളാണ് ലോകത്താകമാനം കഴിഞ്ഞ വർഷം മാത്രം റിപ്പോർട്ട് ചെയ്തത്, ഇതിൽ വലിയൊരു ശതമാനവും ഇന്ത്യയിൽ നിന്നാണെന്നത് ആശങ്ക ജനിപ്പിക്കുന്നു.

മഴ കാരണം ഒരുവശത്ത് പ്രശ്‌നങ്ങളുണ്ടായപ്പോൾ അതിരൂക്ഷമായ വരൾച്ചയും രാജ്യത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്. രാജ്യത്തെ വലിയൊരു ശതമാനം പ്രദേശങ്ങളും അതിരൂക്ഷ വരൾച്ചയോ ജലദൗർലഭ്യമോ നേരിട്ടിട്ടുണ്ട്. ബെംഗളൂരു നഗരം കഴിഞ്ഞവർഷം നേരിട്ട ജലക്ഷാമം ഇതിനുദാഹരണമാണ്.

ജലദൗർലഭ്യം കൃഷി, ഭക്ഷ്യവസ്തുക്കളുടെ ഉത്പാദന, ഭക്ഷ്യക്ഷാമം എന്നിവയ്ക്ക് കാരണമായിട്ടുണ്ട്.

കർശനമായ മുന്നൊരുക്കങ്ങൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യവും ലോകവും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠനം.

കാലവസ്ഥാ വ്യതിയാനത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുമ്പോഴും ഈ മേഖലകളില്‍ ലോകത്തുണ്ടായ നല്ല കാര്യങ്ങളെക്കുറിച്ചും ലാന്‍സെറ്റ് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്.

കല്‍ക്കരി ഇന്ധനമായി ഉപയോഗിക്കുന്നതിലുണ്ടായ കുറവ് അന്തരീക്ഷത്തിലെ വായുമലിനീകരണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ സുസ്ഥിര വികസനത്തിന് അനുയോജ്യമായ തൊഴില്‍ രീതികള്‍ വര്‍ധിച്ചതായും പഠനം സൂചിപ്പിക്കുന്നു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.