ഇ എസ് എ – ബഫർ സോൺ:കത്തോലിക്ക കോൺഗ്രസ് സമരം നടത്തി.

കൽപ്പറ്റ :ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തി കേരള വനം വകുപ്പ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയിരിക്കുന്ന മാപ്പുകൾ പിൻവലിച്ച് വനമേഖലകളെ മാത്രം ഉൾപ്പെടുത്തി പുതിയ കെ എം എൽ മാപ്പ് കേന്ദ്രസർക്കാറിന് നൽകാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി രൂപത വയനാട് കലക്ടറേറ്റ് മുമ്പിൽ പ്രതിഷേധ സമരം നടത്തി .വയനാട് ജില്ലയിലെ 13 ഗ്രാമങ്ങളും ഏതാനും ആദിവാസി ജനവാസ മേഖലകളും വനമേഖലയായി രേഖപ്പെടുത്തിയും 14 ഓളം ഗ്രാമങ്ങൾ ബഫർ ക സോണിൽ ഉൾപ്പെടുത്തിയും ആണ്കെ എം എൽ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. തികച്ച ജനദ്രോഹപരമായ ഈ നടപടിയിൽ നിന്ന് സർക്കാർ പിന്തിരിയണം .
വയനാട് ജില്ലയിലെ 13 വില്ലേജുകൾ പൂർണമായും ഇഎസ് എ യുടെ പരിധിയിലാണ്. ഈ വില്ലേജുകൾ ഫോറസ്റ്റ് വില്ലേജ് റവന്യൂ വില്ലേജ് എന്നിങ്ങനെ വിഭജിച്ച് ഫോറസ്റ്റ് വില്ലേജുകൾ മാത്രം ഉൾപ്പെടുത്തി ഇ എസ് എ മാപ്പ് തയ്യാറാക്കണം.വയനാട്ടിലെ ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നങ്ങളിൽ മൂന്നു മുന്നണികളും കുറ്റകരമായ മൗനവും നിസ്സംഗതയും പാലിക്കുകയാണെന്നും ഉപതിരഞ്ഞെടുപ്പുകളിൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ കേവല രാഷ്ട്രീയ പയറ്റ് മാത്രം ചെയ്യുകയാണെന്നും കത്തോലിക്ക കോൺഗ്രസ് കുറ്റപ്പെടുത്തി.
സമരം കൽപ്പറ്റ ഫെറോന വികാരി ഫാ. ജോഷി പെരിയപ്പുറം ഉദ്ഘാടനം ചെയ്തു .രൂപത പ്രസിഡൻ്റ് ജോൺസൺ തൊഴുത്തുങ്കൽ അധ്യക്ഷത വഹിച്ചു .രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. കിഫ പി ആർ ഓ പോൾ മാത്യു മുഖ്യപ്രഭാഷണം നടത്തി.ഫാ. സെബാസ്റ്റ്യൻ ഏലം കുന്നേൽ, റെനിൽ കഴുതാടിയിൽ , സജി ഫിലിപ്പ് ,സാജു പുലിക്കോട്ടിൽ, തോമസ് പട്ടമന, ബീന കരിമാം കുന്നേൽ, ഫാ. ജെയിംസ് പുത്തൻപറമ്പിൽ,ഫാ.ബാബു മാപ്പിളശ്ശേരി ,ഫാ.ടോമി പുത്തൻപുരക്കൽ, ഫാ.ജോസ് കപ്യാരുമലയിൽ, തോമസ് പഴുക്കാല ,സുനിൽ പാലമറ്റം, ജോൺസൺ കുറ്റിക്കാട്ടിൽ,ഫാദർ വിനോദ് പാക്കാനക്കുഴി,എന്നിവർ പ്രസംഗിച്ച

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.