“വിവാഹം കഴിച്ചത് സെക്സിനു വേണ്ടിയല്ല; അറുപത്കാരനൊപ്പം നാല്പതുകാരി കഴിഞ്ഞാൽ എന്താണ് പ്രശ്നം”: വിമർശനങ്ങൾക്ക് മറുപടിയായി സ്വന്തം പ്രായം വെളിപ്പെടുത്തി ക്രിസും ദിവ്യയും

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ചർച്ചയാക്കുന്ന താരവിവാഹമാണ് ദിവ്യാ ശ്രീധറും ക്രിസ് വേണുഗോപാലും തമ്മിലുള്ളത്.
പത്തരമാറ്റ് സീരിയലിലെ നടനാണ് ക്രിസ് വേണുഗോപാല്‍. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോസും പുറത്തുവന്നതിന് പിന്നാലെ വൻവിമർശനമാണ് ദമ്ബതികള്‍ക്ക് നേരിടേണ്ടതായി വന്നത്. ഇവിടെ കൂടുതലും ക്രിസിന്റെ വേഷവും രൂപവും ഒക്കെയാണ് പരിഹാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നരച്ച താടിയും മുടിയും നീട്ടിയതിനാല്‍ നടന്റെ പ്രായം സംബന്ധിച്ചുള്ള സംശയങ്ങളും വിമർശനത്തിന് കാരണമായി. എന്നാല്‍ ഇപ്പോള്‍ ഇതാ ഈ ആക്രമണങ്ങളോട് പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് താരങ്ങള്‍. തങ്ങള്‍ തമ്മില്‍ ഒമ്ബത് വയസ്സിന്റെ പ്രായവ്യത്യാസം മാത്രമേയുള്ളൂ എന്നാണ് ഇരുവരും പറയുന്നത്.

നാലാളെ അറിയിച്ച്‌ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആളുകളുടെ പ്രതികരണം പോസിറ്റിവ് ആയിരുന്നില്ല. എന്തിനാണ് ആളുകള്‍ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നിപ്പോയി. കല്യാണം കഴിക്കുന്നത് ഇത്ര തെറ്റാണോ.

നമ്മുടെ ജീവിതത്തില്‍ വരുന്ന ഓരോരെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലേ രണ്ടാം വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അത് ഇത്രയും വലിയ തെറ്റാണോ?ഇവരുടെ ജീവിതം അങ്ങനെയായതു കൊണ്ടാകും ആ രീതിയില്‍ സംസാരിക്കുന്നത്. ഇങ്ങനെയൊക്കെയുള്ള കമന്റുകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത്രയും മോശം കമന്റുകള്‍ വരുമെന്ന് വിചാരിച്ചില്ല. സെക്‌സിന് വേണ്ടിയല്ല ഞാന്‍ കല്യാണം കഴിച്ചത്. എന്റെ മക്കളെ സുരക്ഷിതരാക്കണം, അവര്‍ക്കൊരു അച്ഛന്‍ വേണം. എന്റെ ഭര്‍ത്താവ് എന്ന് പറയാന്‍ ഒരാളും എനിക്കൊരു ഐഡന്റിറ്റിയും വേണം.

സെക്‌സ് മാത്രമാണ് ജീവിതമെന്ന് എഴുതിവച്ചിട്ടുണ്ടോ. സെക്‌സ് ഇല്ലാതെയും ജീവിക്കാന്‍ പറ്റില്ലേ? ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് സെക്‌സ്. 60 വയസുള്ള ആള്‍ നാല്‍പതുകാരിയെ വിവാഹം ചെയ്തു എന്നൊക്കെയാണ് വാര്‍ത്തകള്‍. ഇദ്ദേഹത്തിന് 49 വയസും എനിക്ക് 40 വയസുമാണ്. ഞാന്‍ 84ല്‍ ആണ് ജനിച്ചത്. ഇദ്ദേഹം 75ലും.

ഇനി 60 വയസ് എന്ന് പറയുന്നവര്‍ പറഞ്ഞോട്ടെ. ഇവര്‍ പച്ചയ്ക്ക് പറയുന്നതു പോലെ അറുപതുകാരന്റെ കൂടെ നാല്‍പതോ അന്‍പതോ വയസുള്ള ഞാന്‍ താമസിച്ചാല്‍ എന്താണ് പ്രശ്‌നം. അറുപതോ എഴുപതോ പ്രായമുള്ള ആളുകള്‍ക്ക് ഇവിടെ വിവാഹം ചെയ്തു കൂടെ. ആയിരം കുടത്തിന്റെ വാ മൂടിക്കെട്ടാം. പക്ഷേ ഒരുത്തന്റെയും നാവ് മൂടിക്കെട്ടാന്‍ പറ്റില്ല.

നമ്മുടെ സമൂഹം ഇങ്ങനെയാണ്, അതുകൊണ്ട് തന്നെ നാടും നന്നാകില്ല എന്നാണ് ദിവ്യ ശ്രീധര്‍ പറയുന്നത്. അതേസമയം, ഒക്ടോബര്‍ 30ന് ആണ് ദിവ്യയും ക്രിസും വിവാഹിതരായത്. സീരിയലുകളില്‍ ക്യാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ദിവ്യ ശ്രീധര്‍. പത്തരമാറ്റ് എന്ന സീരിയലിലെ മുത്തച്ഛനായി എത്തിയ ക്രിസ് വേണുഗോപാല്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമാണ്.

നടനെന്നതിനപ്പുറം പല മേഖലകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള ക്രിസ് ഗേണുഗോപാലിന് റേഡിയോ, ടെലിവിഷൻ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്ബത്തുണ്ട്.മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും വോയിസ് കോച്ചും ഹിപ്നൊ തെറാപിസ്റ്റുമാണ് ഇദ്ദേഹം. ഇതേക്കുറിച്ചും ക്രിസ് സംസാരിച്ചിട്ടുണ്ട്. എഞ്ചിനീയറിംഗ് ഡിഗ്രി മാറ്റി മീഡിയയിലേക്ക് തിരിയുന്നത് ആഗ്രഹം കൊണ്ടാണ്. ദുബായില്‍ റേഡിയോയില്‍ വർക്ക് ചെയ്തു. പിന്നീട് പ്രൊഡക്ഷനിലായിരുന്നു. ആറ് ഭാഷകളില്‍ വോയ്സ് ഓവർ ചെയ്തു. സൈക്കോളജിയില്‍ എംഎസ്‌എസി പൂർത്തിയാക്കിയതാണ്. ഡിജിറ്റല്‍ ഫിലിം മേക്കിംഗും പൂർത്തിയാക്കി. 2018 ല്‍ ഹിപ്നോ തെറാപ്പി പ്രാക്ടീസ് ചെയ്തു.

പിന്നീട് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായി പ്രവർത്തിച്ചു. അതിന്റെ കൂടെ സിനിമാ, സീരിയ‌ല്‍ ലോകത്തേക്ക് തിരിച്ചിറങ്ങി. കൗണ്‍സിലറായി വർക്ക് ചെയ്യവെ ചില പേഷ്യന്റ്സിന് നിയമപരമായ സഹായം ലഭിക്കുന്നില്ലെന്ന് മനസിലായത്. വക്കീലിനെ വെച്ചാല്‍ സാമ്ബത്തികമായി താങ്ങാനാകില്ല, കാലങ്ങളോളം കേസ് തുടരുമെന്ന പേടിയുമാണ്. അങ്ങനെ ലോ പഠിക്കാൻ തീരുമാനിച്ചു. ഈവിനിംഗ് കോളേജില്‍ പഠിച്ച്‌ വക്കീലായി പ്രാക്ടീസ് ചെയ്തെന്നും ക്രിസ് വേണുഗോപാല്‍ വ്യക്തമാക്കി. ഇരുപത്തിനാലോളം സിനിമകളും ഇരുപത്തിരണ്ടോളം സീരിയലുകളിലും ക്രിസ് വേണുഗോപാല്‍ അഭിനയിച്ചിട്ടുണ്ട്.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.