സര്‍ക്കാര്‍ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു; അഡ്വ- ജി. സുബോധന്‍

സുല്‍ത്താന്‍ബത്തേരി: കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന അധ്യാപകരെയും ജീവനക്കാരെയും തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നു കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ- ജി.സുബോധന്‍ ആരോപിച്ചു. യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം ചെയർമാൻ കെ.റ്റി. ഷാജി അധ്യക്ഷത വഹിച്ചു.

2021 ജനുവരി മുതല്‍ ലഭിക്കേണ്ട രണ്ടു ശതമാനം ക്ഷാമബത്ത 2024 ഏപ്രില്‍ മാസവും, 2021 ജൂലൈ മുതൽ ലഭിക്കേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത ഒക്ടോബര്‍ മാസത്തിലും അനുവദിച്ചു എങ്കിലും എഴുപത്തിയെട്ട് മാസത്തെ കുടിശികയെക്കുറിച്ച് സര്‍ക്കാര്‍ ഒന്നും മിണ്ടുന്നില്ല. മാത്രമല്ല 19 ശതമാനം ക്ഷാമബത്ത മൂന്നുവര്‍ഷമായി കുടിശികയാണ്. ഇതുമൂലം ഓരോ ജീവനക്കാരനും മാസംതോറും 5000 മുതല്‍ 30,000 രൂപ വരെ കുറവ് വരുന്നു. ഇത്രയധികം കുടിശ്ശിക കേരള ചരിത്രത്തില്‍ ആദ്യമായിട്ടാണ്.

സാമ്പത്തിക ഞെരുക്കത്തിലാണെന്ന് സര്‍ക്കാര്‍ ആണയിട്ട് പറയുമ്പോഴും, ഉപദേശകരെ നിയമിക്കുകയും, വിരമിച്ച ജീവനക്കാരെ പുതിയ തസ്തികകള്‍ ഉണ്ടാക്കി വീണ്ടും നിയമനം നടത്തുകയും, പാര്‍ട്ടിക്കാരുടെ കേസുകള്‍ വാദിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കി വക്കീല്‍മാരെ നിയമിക്കാനും, ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനും, ആഡംബര ബസ്സില്‍ ഉല്ലാസയാത്ര നടത്താനും സര്‍ക്കാര്‍ പണം കണ്ടെത്തുന്നു. 2019ലെ പതിനൊന്നാം ശമ്പള പരിഷ്‌കരണ കുടിശ്ശിക അഞ്ചു വര്‍ഷമായി നല്‍കാതെയും, കഴിഞ്ഞ അഞ്ചുവര്‍ഷമായി ലീവ് സറണ്ടര്‍ ആനുകൂല്യങ്ങള്‍ നല്‍കാതെയും, പങ്കാളിത്ത പെൻഷൻ പദ്ധതി പിന്‍വലിക്കും എന്നുപറഞ്ഞ് അധികാരത്തിൽ വന്നവര്‍ കമ്മീഷനെ മാറ്റി മാറ്റി നിയമിക്കുക അല്ലാതെ പദ്ധതി ഉപേക്ഷിക്കാൻ തയാറായിട്ടില്ല. ജീവനക്കാരെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോഴും. പി.കബീര്‍ , കെ എ മുജീബ്, ഷൗക്കുമാന്‍, പി.ജെ.ഷൈജു, ഗ്രഹൻ പി. തോമസ്, സതീഷ് കുമാർ എന്നിവര്‍ സംസാരിച്ചു.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *