ഏറ്റവുംവലിയ പകര്‍ച്ചവ്യാധി ക്ഷയരോഗമോ…

രോഗാണുമൂലമുള്ള ഏറ്റവും വലിയ പകർച്ചവ്യാധിയെന്ന നിലയിലേക്ക് ക്ഷയരോഗം മാറുന്നു. മാനവരാശിയെ വിറപ്പിച്ച കോവിഡിനെ മറികടന്നാണീ വ്യാപനം. ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ടി.ബി റിപ്പോർട്ടിലാണ് വിവരങ്ങള്‍. ആകെ രോഗികളില്‍ 26 ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ റിപ്പോർട്ടില്‍ 27 ശതമാനമായിരുന്നൂവെന്നതാണ് ചെറിയൊരു ആശ്വാസം. മുൻപുള്ള മൂന്ന് വർഷം ലോകത്ത് ഏറ്റവുംകൂടുതല്‍ ജീവനപഹരിച്ചത് കോവിഡാണ്. എന്നാല്‍, 2023-ല്‍ 12.5 ലക്ഷം ജീവനെടുത്ത് ക്ഷയരോഗം തിരിച്ചെത്തി. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ രോഗപ്രതിരോധം തുടങ്ങിയശേഷം ഏറ്റവുംകൂടുതല്‍ പുതിയ രോഗികളുണ്ടായ വർഷമാണ് കഴിഞ്ഞുപോയത്. 82 ലക്ഷം പേരിലാണ് പുതിയതായി സ്ഥിരീകരിച്ചത്. മുൻവർഷമിത് 75 ലക്ഷമായിരുന്നു. ഔഷധ പ്രതിരോധമുള്ള രോഗത്തിന്റെ വ്യാപനമാണ് വലിയഭീഷണി.

റിപ്പോർട്ടിലെ പ്രസക്ത വിവരങ്ങള്‍

നിലവില്‍ 1.08 കോടി രോഗികള്‍. പുരുഷന്മാർ 60 ലക്ഷം, സ്ത്രീകള്‍ 36 ലക്ഷം, കുട്ടികള്‍ 13 ലക്ഷം.

എല്ലാ രാജ്യങ്ങളിലും രോഗികളുണ്ട്. ഇന്ത്യ 26 ശതമാനം, ഇന്തോനേഷ്യ 10, ചൈന 6.8, ഫിലിപ്പീൻസ് 6.8, പാകിസ്താൻ 6.3 എന്നീ രാജ്യങ്ങള്‍ മുന്നില്‍.

വർധനയ്ക്ക് കാരണം പോഷകാഹാരക്കുറവ്, എച്ച്‌ഐവി. ബാധ, മദ്യപാന തകരാറുകള്‍, പുകവലി, പ്രമേഹം എന്നിവ.

2000 മുതലുള്ള നിയന്ത്രണ പ്രവർത്തനത്തിലൂടെ ഇതുവരെ 7.9 കോടി ജീവൻ രക്ഷിച്ചു.

നിലവിലെ പ്രതിസന്ധി, നിയന്ത്രണ പദ്ധതികളിലേക്കായി പ്രതീക്ഷിച്ചതിന്റെ 26 ശതമാനം തുകമാത്രമാണ് ശേഖരിക്കാനായത്. ഇത് തീരെ അപര്യാപ്തമാണ്.

ഔഷധ പ്രതിരോധം വലിയഭീഷണി. 68 ശതമാനവും റിഫാമ്പിസിൻ എന്ന മരുന്നിനെ പ്രതിരോധിക്കുന്നു.

കേരളത്തില്‍

നിലവില്‍ 21,941 രോഗികള്‍

ഔഷധ പ്രതിരോധമുള്ളവ 679

മരണനിരക്ക് പത്തില്‍ത്താഴെ എത്തിക്കാനാകാത്തത് പ്രധാന വെല്ലുവിളി

മരണനിരക്ക് കൂട്ടുന്നതിനും രോഗം വരുന്നതിനുമുള്ള പ്രധാനകാരണം പ്രമേഹം

തിരിച്ചറിഞ്ഞ രോഗികളില്‍ 30 ശതമാനവും പ്രമേഹബാധിതർ

രോഗത്തെ ഗൗരവമായി കണക്കാക്കാത്തതിനാല്‍ തിരിച്ചറിയാൻ വൈകുന്നതും പ്രതിസന്ധി

രോഗബാധിതരുടെ എണ്ണംകുറയുന്നതും സാന്ദ്രതക്കുറവും ആശ്വാസകരം

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *