ചെറുപ്പക്കാര്‍ക്കിടയിൽ സ്ട്രോക്ക് കൂടുന്നു

ലോകമെങ്ങും ഓരോ വർഷവും മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക് കൊണ്ട് മരണപ്പെടുന്നത് 55 ലക്ഷം പേരാണ്. ഓരോ വർഷവും വരുന്ന പുതിയ രോഗികളുടെ എണ്ണം 130 ലക്ഷമാണെന്ന് കണക്കുകള്‍ പറയുന്നു. സ്ട്രോക്കിനെ അതിജീവിക്കുന്നവരില്‍ അധികം പേരും ആജീവനാന്ത വൈകല്യങ്ങള്‍ നേരിടേണ്ടി വരുന്നു. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ചികിത്സ തേടുന്നതുവരെയുള്ള ഓരോ നിമിഷവും അതിനിർണായകമായി കടന്നുപോകുന്ന രോഗം എന്ന നിലയില്‍ അവബോധത്തിന്റെയും വളരെ നേരത്തെയുള്ള ഇടപെടലിന്റെയും പ്രാധാന്യം വളരെ വലുതാണ്.

ലക്ഷണങ്ങളും ഫാസ്റ്റ് രീതിയും

സ്ട്രോക്ക് ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞാല്‍ ജീവൻ രക്ഷിക്കാനാകും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ സ്ട്രോക്കുമായി ബന്ധപ്പെട്ടവയാണ്. മുഖത്തിന്റെ ഒരു വശം അഥവാ ചുണ്ട് കോടുകയോ മരവിപ്പ് അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. രണ്ട് കൈകളും ഉയർത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഒരു കൈയ്ക്ക് ദൗർബല്യം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ സ്ട്രോക്കിന്റെ ലക്ഷണമാണ്. സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, സംസാരം കുഴഞ്ഞ രൂപത്തിലാവുകയോ, സംസാരം മനസ്സിലാക്കാൻ പ്രയാസമാവുകയും ചെയ്യുന്നുവെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. അടിയന്തര സേവനം തേടാനുള്ള സമയം – ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ സമയോചിതമായി പ്രവർത്തിക്കുക. പെട്ടെന്നുള്ള കാഴ്ച നഷ്ടപ്പെടല്‍, നടക്കാൻ ബുദ്ധിമുട്ട്, കഠിനമായ തലവേദന എന്നിവയാണ് മറ്റ് സ്ട്രോക്കിന്റെ മറ്റുലക്ഷണങ്ങള്‍.

സ്ട്രോക്ക് മുൻകരുതലുകള്‍

ചിട്ടയായ ജീവിതശൈലി നിലനിർത്തിയാല്‍ത്തന്നെ സ്ട്രോക്കിനെ ഒരു പരിധിവരെ മാറ്റിനിർത്താം. അമിത രക്തസമ്മർദ്ദമാണ് സ്ട്രോക്കിനുള്ള ഏറ്റവും സാധാരണമായ കാരണം. ബി.പി സാധാരണലെവലില്‍ നിന്നും ഉയരാതിരിക്കാൻ ചിട്ടയായ ജീവിതശൈലി തന്നെയാണ് മികച്ച മാർഗം. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക വഴി സ്ട്രോക്കിന്റെ സാധ്യത അകറ്റാൻ കഴിയും. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായും ഉള്‍പ്പെടുത്തുക. പതിവായി വ്യായാമം ചെയ്യുന്നതുമൂലം സ്ടോക്കിനുള്ള സാധ്യത 25 മുതൽ 30% വരെ കുറയ്ക്കാൻ കഴിയും. പുകവലി ശീലമാക്കിയവരില്‍ സ്ട്രോക്കിനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച്‌ ഇരട്ടിയാണ്. പുകവലി പൂർണമായും ഉപേക്ഷിക്കുകയേ തരമുള്ളൂ. ജീവിത ശൈലിയുടെയും ഭക്ഷണക്രമത്തിന്റെയും ഭാഗമായി ഒട്ടുമിക്കവരും അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ. ഇവയുടെ അളവ് നിയന്ത്രിക്കുക വഴി സ്ട്രോക്ക് തടയാൻ കഴിയും.

ചികിത്സകള്‍

സ്ട്രോക്ക് വന്നയാള്‍ക്ക് അടിയന്തിര വൈദ്യചികിത്സയാണ് വളരെ പ്രധാനം. രോഗലക്ഷണം കണ്ടുപിടിച്ച്‌ ആദ്യത്തെ നാലര മണിക്കൂറിനുള്ളില്‍ കട്ടപിടിച്ച രക്തം മരുന്നുകള്‍ ഉപയോഗിച്ചുള്ള ത്രോംബോലൈസിസ് ചെയ്യാൻ സാധിച്ചാല്‍ ദീർഘകാല വൈകല്യങ്ങള്‍ ഗണ്യമായി കുറയ്ക്കാം. ഇതില്‍ തന്നെ ആദ്യത്തെ ഒരു മണിക്കൂർ ആണ് ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാവുക. ഒരു വലിയ ധമനിയില്‍ നിന്ന് രക്തം കട്ട പിടിച്ചുണ്ടാവുന്ന ഒരു ബ്ലോക്ക് നീക്കം ചെയ്യുന്നതിനുള്ള വിപുലമായ നടപടിക്രമമാണ് മെക്കാനിക്കല്‍ ത്രോംബെക്ടമി. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ നടത്തിയാല്‍ അത് വളരെ ഫലപ്രദമാണ്. ഹെമറാജിക് സ്ട്രോക്കുകള്‍ക്ക്, രക്തക്കുഴലുകളിലെ തടസ്സം നീക്കാനുള്ള മിനിമലി ഇൻവേസീവ് ആയ ശസ്ത്രക്രിയകള്‍ ഫലം ചെയ്യാറുണ്ട്. ചെറുപ്പക്കാർക്കിടയില്‍, പ്രത്യേകിച്ച്‌ 40-നും 50-നും ഇടയില്‍ പ്രായമുള്ളവർക്കിടയില്‍ സ്ട്രോക്ക് വ്യാപകമായി കണ്ടുവരുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ അവബോധം സൃഷ്ടിക്കുകയും ഗോള്‍ഡൻ അവേഴ്സ് അഥവാ സുവർണ മണിക്കൂറുകള്‍ എന്നത് കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കുകയും ചെയ്താല്‍ മസ്തിഷ്കാഘാതത്തിന്റെ പരിണിത ഫലങ്ങള്‍ ലഘൂകരിക്കാൻ സാധിക്കും.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.