ചെറുപ്പക്കാര്‍ക്കിടയിൽ സ്ട്രോക്ക് കൂടുന്നു

ലോകമെങ്ങും ഓരോ വർഷവും മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക് കൊണ്ട് മരണപ്പെടുന്നത് 55 ലക്ഷം പേരാണ്. ഓരോ വർഷവും വരുന്ന പുതിയ രോഗികളുടെ എണ്ണം 130 ലക്ഷമാണെന്ന് കണക്കുകള്‍ പറയുന്നു. സ്ട്രോക്കിനെ അതിജീവിക്കുന്നവരില്‍ അധികം പേരും ആജീവനാന്ത വൈകല്യങ്ങള്‍ നേരിടേണ്ടി വരുന്നു. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ചികിത്സ തേടുന്നതുവരെയുള്ള ഓരോ നിമിഷവും അതിനിർണായകമായി കടന്നുപോകുന്ന രോഗം എന്ന നിലയില്‍ അവബോധത്തിന്റെയും വളരെ നേരത്തെയുള്ള ഇടപെടലിന്റെയും പ്രാധാന്യം വളരെ വലുതാണ്.

ലക്ഷണങ്ങളും ഫാസ്റ്റ് രീതിയും

സ്ട്രോക്ക് ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞാല്‍ ജീവൻ രക്ഷിക്കാനാകും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ സ്ട്രോക്കുമായി ബന്ധപ്പെട്ടവയാണ്. മുഖത്തിന്റെ ഒരു വശം അഥവാ ചുണ്ട് കോടുകയോ മരവിപ്പ് അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. രണ്ട് കൈകളും ഉയർത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഒരു കൈയ്ക്ക് ദൗർബല്യം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ സ്ട്രോക്കിന്റെ ലക്ഷണമാണ്. സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, സംസാരം കുഴഞ്ഞ രൂപത്തിലാവുകയോ, സംസാരം മനസ്സിലാക്കാൻ പ്രയാസമാവുകയും ചെയ്യുന്നുവെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. അടിയന്തര സേവനം തേടാനുള്ള സമയം – ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ സമയോചിതമായി പ്രവർത്തിക്കുക. പെട്ടെന്നുള്ള കാഴ്ച നഷ്ടപ്പെടല്‍, നടക്കാൻ ബുദ്ധിമുട്ട്, കഠിനമായ തലവേദന എന്നിവയാണ് മറ്റ് സ്ട്രോക്കിന്റെ മറ്റുലക്ഷണങ്ങള്‍.

സ്ട്രോക്ക് മുൻകരുതലുകള്‍

ചിട്ടയായ ജീവിതശൈലി നിലനിർത്തിയാല്‍ത്തന്നെ സ്ട്രോക്കിനെ ഒരു പരിധിവരെ മാറ്റിനിർത്താം. അമിത രക്തസമ്മർദ്ദമാണ് സ്ട്രോക്കിനുള്ള ഏറ്റവും സാധാരണമായ കാരണം. ബി.പി സാധാരണലെവലില്‍ നിന്നും ഉയരാതിരിക്കാൻ ചിട്ടയായ ജീവിതശൈലി തന്നെയാണ് മികച്ച മാർഗം. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക വഴി സ്ട്രോക്കിന്റെ സാധ്യത അകറ്റാൻ കഴിയും. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായും ഉള്‍പ്പെടുത്തുക. പതിവായി വ്യായാമം ചെയ്യുന്നതുമൂലം സ്ടോക്കിനുള്ള സാധ്യത 25 മുതൽ 30% വരെ കുറയ്ക്കാൻ കഴിയും. പുകവലി ശീലമാക്കിയവരില്‍ സ്ട്രോക്കിനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച്‌ ഇരട്ടിയാണ്. പുകവലി പൂർണമായും ഉപേക്ഷിക്കുകയേ തരമുള്ളൂ. ജീവിത ശൈലിയുടെയും ഭക്ഷണക്രമത്തിന്റെയും ഭാഗമായി ഒട്ടുമിക്കവരും അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് പ്രമേഹം, കൊളസ്ട്രോള്‍ എന്നിവ. ഇവയുടെ അളവ് നിയന്ത്രിക്കുക വഴി സ്ട്രോക്ക് തടയാൻ കഴിയും.

ചികിത്സകള്‍

സ്ട്രോക്ക് വന്നയാള്‍ക്ക് അടിയന്തിര വൈദ്യചികിത്സയാണ് വളരെ പ്രധാനം. രോഗലക്ഷണം കണ്ടുപിടിച്ച്‌ ആദ്യത്തെ നാലര മണിക്കൂറിനുള്ളില്‍ കട്ടപിടിച്ച രക്തം മരുന്നുകള്‍ ഉപയോഗിച്ചുള്ള ത്രോംബോലൈസിസ് ചെയ്യാൻ സാധിച്ചാല്‍ ദീർഘകാല വൈകല്യങ്ങള്‍ ഗണ്യമായി കുറയ്ക്കാം. ഇതില്‍ തന്നെ ആദ്യത്തെ ഒരു മണിക്കൂർ ആണ് ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാവുക. ഒരു വലിയ ധമനിയില്‍ നിന്ന് രക്തം കട്ട പിടിച്ചുണ്ടാവുന്ന ഒരു ബ്ലോക്ക് നീക്കം ചെയ്യുന്നതിനുള്ള വിപുലമായ നടപടിക്രമമാണ് മെക്കാനിക്കല്‍ ത്രോംബെക്ടമി. ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ നടത്തിയാല്‍ അത് വളരെ ഫലപ്രദമാണ്. ഹെമറാജിക് സ്ട്രോക്കുകള്‍ക്ക്, രക്തക്കുഴലുകളിലെ തടസ്സം നീക്കാനുള്ള മിനിമലി ഇൻവേസീവ് ആയ ശസ്ത്രക്രിയകള്‍ ഫലം ചെയ്യാറുണ്ട്. ചെറുപ്പക്കാർക്കിടയില്‍, പ്രത്യേകിച്ച്‌ 40-നും 50-നും ഇടയില്‍ പ്രായമുള്ളവർക്കിടയില്‍ സ്ട്രോക്ക് വ്യാപകമായി കണ്ടുവരുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ അവബോധം സൃഷ്ടിക്കുകയും ഗോള്‍ഡൻ അവേഴ്സ് അഥവാ സുവർണ മണിക്കൂറുകള്‍ എന്നത് കൃത്യമായി ഉപയോഗപ്പെടുത്താൻ സാധിക്കുകയും ചെയ്താല്‍ മസ്തിഷ്കാഘാതത്തിന്റെ പരിണിത ഫലങ്ങള്‍ ലഘൂകരിക്കാൻ സാധിക്കും.

അംബേദ്‌കർ ഗ്രാമവികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവ്വഹിക്കും

നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഉൾപ്പെട്ട തീണ്ണൂർ എസ് സി നഗറിൽ പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമവികസന പദ്ധതിയുടെ ഉദ്ഘാടനംനാളെ ( ജൂൺ 30) രാവിലെ 10 ന് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ്

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.