അള്‍സര്‍ വന്നാല്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍

ജീവിതചര്യ മാറുന്നതോടെ പല അസുഖങ്ങളും കടന്നു വരാൻ കാരണമാകുന്നു. അതില്‍ പ്രധാനമാണ് വയറിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍. അങ്ങനെ ദൈനംദിന ജീവിതത്തില്‍ ഏറെ അസ്വസ്ഥതകള്‍ക്ക് കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് അള്‍സർ. ഏതൊരു രോഗത്തെ പോലെയും തക്ക സമയത്ത് മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഈ രോഗം കൂടുതല്‍ സങ്കീർണതകള്‍ സൃഷ്ടിക്കുന്നു. ജീവിതചര്യ തന്നെയാണ് അള്‍സര്‍ പിടിപെടുന്നതിനുള്ള പ്രധാന കാരണം.

എന്താണ് അള്‍സർ

അന്നനാളത്തേയും ആമാശയത്തേയും ചെറുകുടലിനെയും സംരക്ഷിച്ചുകൊണ്ടു നേരിയ ഒരു ആവരണമുണ്ട്. ഈ ആവരണത്തിലൂടെയാണ് നാം കഴിക്കുന്ന വസ്തുക്കള്‍ സഞ്ചരിക്കുന്നത്. ദഹനപ്രക്രിയയെ സഹായിക്കുന്ന വീര്യമേറിയ ദഹനരസങ്ങളില്‍നിന്നും ദഹന വ്യവസ്ഥയുടെ ഭാഗങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഈ ആവരണമാണ്. ഇതിലുണ്ടാകുന്ന വ്രണമാണ് അള്‍സര്‍. വായ്പുണ്ണ് പോലെതന്നെ ഇത് ആമാശയത്തിന്റെയും അന്നനാളത്തിന്റെയും ആവരണത്തില്‍ ചെറിയ പുണ്ണായി രൂപപ്പെട്ട് താഴേക്ക് അരിച്ചിറങ്ങുന്നു. പ്രധാനമായും അള്‍സര്‍ ഉണ്ടാക്കുന്നത് ഹെലിക്കോ ബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയുടെ അണുബാധ കാരണമാണ്. തുടര്‍ച്ചയായ വേദന സംഹാരിയുടെ ഉപയോഗം, സ്റ്റിറോയ്ഡ്, ആസിഡ് കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ഭക്ഷണങ്ങള്‍, മദ്യം, കടുപ്പമുള്ള ചായ, കാപ്പി, കൂടുതല്‍ എരിവുള്ള ഭക്ഷണങ്ങള്‍, മാനസിക പിരിമുറുക്കം, അസമയത്തുള്ള ഭക്ഷണരീതി എന്നിവയാണ് പൊതുവെ അള്‍സറിന് കാരണമായി കണ്ടു വരാറുള്ളത്.

ലക്ഷണങ്ങള്‍

വയറിലെ അള്‍സറിന് നിരവധി ലക്ഷണങ്ങള്‍ കാണാറുണ്ട്. വയർ എരിച്ചില്‍, ഛർദ്ദി, വയർ വീർക്കല്‍, ദഹനക്കുറവ്, അപൂർവമായി രക്തം ഛർദ്ദിക്കല്‍, വയറിളക്കം എന്നിവയാണ് സാധാരണ കണ്ടുവരാനുള്ള ലക്ഷണങ്ങള്‍. ഇതില്‍ ബ്ലീഡിങ്, രക്തക്കുറവ്, തൂക്കം കുറയല്‍, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഛർദ്ദി എന്നിവ അപകടകരമായ ലക്ഷണങ്ങളാണ്. കൃത്യസമയത്ത് അള്‍സർ കണ്ടുപിടിച്ച്‌ ചികിത്സിച്ചാല്‍ രോഗം ഭേദമാക്കാൻ സാധിക്കും.

വയറ്റിലെ അള്‍സർ
എങ്ങനെ കണ്ടെത്താം

അള്‍സറിനെ എൻഡോസ്കോപ്പി പരിശോധനയിലൂടെ കണ്ടുപിടിക്കാവുന്നതാണ്. എവിടെയാണ് വ്രണമെന്ന് കൃത്യമായി മനസിലാക്കാനും വ്രണത്തിന്റെ വലിപ്പവും ആഴവും അറിഞ്ഞ് ചികിത്സിക്കാനും ഇതിലൂടെ സാധിക്കുന്നു. ക്യാന്‍സര്‍ മൂലവും അള്‍സര്‍ ഉണ്ടാകാം. ഗുരുതരമായ പ്രശ്‌നങ്ങളാണോയെന്ന് സംശയം തോന്നിയാല്‍ ബയോപ്‌സി എടുത്ത് പരിശോധിക്കാനും എന്‍ഡോസ്‌കോപ്പി സഹായകരമാണ്. ചിട്ടയായ ആഹാരരീതിയിലൂടെ അള്‍സറിനെ അകറ്റി നിര്‍ത്താവുന്നതാണ്. പുകവലി, മദ്യം എന്നിവ പരിപൂര്‍ണമായും ഒഴിവാക്കുകയും വേദനസംഹാരികള്‍ കഴിയുന്നതും വര്‍ജിക്കുകയും ചെയ്യേണ്ടതാണ്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.