കേരളം ക്ലീനാക്കി ഹരിതകര്‍മ സേന

തിരുവനന്തപുരം:
സംസ്ഥാനത്ത് അജൈവ മാലിന്യ സംസ്കരണത്തില്‍ മുന്നേറ്റം നടത്തി ക്ലീൻ കേരള കമ്പനി. ഹരിതകർമ സേനക്ക് വീടുകളില്‍ നിന്ന് ഒന്നര ലക്ഷത്തോളം ടണ്‍ അജൈവ മാലിന്യം ശേഖരിക്കാൻ കഴിഞ്ഞു. ഇതില്‍ പുനരുപയോഗിക്കാവുന്നവ വേർതിരിച്ച്‌ സംസ്കരിച്ച്‌ രണ്ടായിരം കിലോയിലധികം പ്ലാസ്റ്റിക് ഉല്പാദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ 35,000-ഓളം ഹരിതകർമ സേനാംഗങ്ങള്‍ വഴി വീടുകളില്‍നിന്ന് ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍ പഞ്ചായത്തുകളിലെ മെറ്റീരിയല്‍ കളക്ഷൻ ഫെസിലിറ്റികളില്‍ (എംസിഎഫ്) എത്തിക്കുകയും ഇവിടെനിന്ന് തരം തിരിച്ച്‌ നിശ്ചിത വിലയ്ക്ക് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. തരംതിരിച്ച അജൈവ മാലിന്യം പുനഃസംസ്കരണ യൂനിറ്റുകള്‍ക്കാണ് ക്ലീൻ കേരള കമ്പനി നല്‍കുന്നത്. ഇതിന് ഓരോന്നിനും വ്യത്യസ്ത വിലയും നിശ്ചയിച്ചിട്ടുണ്ട്. ചില മാലിന്യം നല്‍കുമ്പോള്‍ കമ്പനിക്ക് പണം ലഭിക്കുമെങ്കില്‍ ചിലത് സംസ്കരിക്കുന്നതിന് കമ്പനി അങ്ങോട്ട് പണം നല്‍കണം. മാലിന്യം വിറ്റ് കിട്ടുന്ന ലാഭമാണ് ജീവനക്കാരുടെ ശമ്പളമടക്കം കമ്പനിയുടെ പ്രവർത്തനത്തിന് വിനിയോഗിക്കുന്നത്. നിലവില്‍ പ്രതിമാസം ശരാശരി 6000 ടണ്‍ പാഴ്‌വസ്തു ശേഖരിക്കുന്നുണ്ട്. ഇതില്‍ 1200 ടണ്ണോളം പുനഃസംസ്കരിക്കാവുന്നവയാണ്.

*കർമരംഗത്തെ ഹരിതം*

അഞ്ച് വർഷം കൊണ്ട് ക്ലീൻ കേരള കമ്പനി ശേഖരിച്ച്‌ സംസ്കരിച്ചത് 1.45 ലക്ഷം ടണ്‍ അജൈവ മാലിന്യങ്ങൽ. ഇതില്‍ പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് : 33,762 ടണ്‍ ഇതില്‍നിന്ന് ഉല്പാദിപ്പിച്ചത് : 2192 കിലോ സംസ്കരിച്ച പ്ലാസ്റ്റിക് അഞ്ച് വർഷംകൊണ്ട് ഹരിതകർമ സേനാംഗങ്ങള്‍ക്ക് ലഭിച്ച പ്രതിഫലം 23.32 കോടി രൂപ,
സംസ്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത മാലിന്യം : 1.03 ലക്ഷം ടണ്‍, ഇലക്ട്രോണിക് മാലിന്യം 1069.07 ടണ്‍
അപകടകരമായ മാലിന്യം 112.45 ടണ്‍
ഗ്ലാസ് മാലിന്യം 5180.78 ടണ്‍. ചെരിപ്പ്, ബാഗ്, തെർമോകോള്‍, തുണി, മരുന്ന് സ്ട്രിപ്, ഉപയോഗശൂന്യമായ ടയർ എന്നിവയെല്ലാം ശേഖരിച്ചവയില്‍പെടുന്നു. 10 വർഷത്തിനിടെ 1.63 ലക്ഷം ടണ്‍ മാലിന്യം ഇങ്ങനെ ശേഖരിച്ചു.

*മാലിന്യങ്ങൽ എന്തുചെയ്യുന്നു..?*

സംസ്കരിക്കാനോ പുനരുപയോഗിക്കാനോ കഴിയാത്ത പാഴ്‌വസ്തുക്കൾ സിമന്‍റ് ഫാക്ടറികള്‍ക്ക് നല്‍കും. ട്യൂബ്, എല്‍ഇഡി ബള്‍ബുകള്‍ തുടങ്ങിയ അപകടകരമായ മാലിന്യം കിലോക്ക് 50 രൂപയും നികുതിയും ഈടാക്കി സ്ഥാപനങ്ങളില്‍നിന്ന് ശേഖരിക്കും. ഇവ കൊച്ചിയില്‍ വ്യവസായ വകുപ്പിന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തിന് കൈമാറും. സംസ്കരണച്ചെലവ് കിലോക്ക് 48 രൂപ.
സർക്കാർ സ്ഥാപനങ്ങളില്‍നിന്ന് കിലോയ്ക്ക് 10 രൂപ നിരക്കില്‍ ഇ-മാലിന്യം എടുക്കും.ഈ ഇനത്തില്‍ സർക്കാറിന് ക്ലീൻ കേരള കമ്പനി ഇതിനകം രണ്ട് കോടിയിലധികം രൂപ നല്‍കിയിട്ടുണ്ട്.
മരുന്ന് സ്ട്രിപ്പുകളും മറ്റും കേരളത്തിന് പുറത്തെ ഫാക്ടറികളില്‍ എത്തിച്ച്‌ ഫർണസുകളില്‍ ഇന്ധനമായി ഉപയോഗിക്കും. ഇതിന് കിലോക്ക് 50 പൈസ മുതല്‍ ഒരു രൂപ വരെ കമ്പനികള്‍ക്ക് അങ്ങോട്ട് ഫീസ് നല്‍കണം. ഗ്ലാസ് മാലിന്യവും മറ്റ് സംസ്ഥാനങ്ങളിലെ കമ്പനികള്‍ക്കാണ് നല്‍കുക. ഇതിന് കിലോക്ക് രണ്ട് രൂപ വരെ ക്ലീൻ കേരളയ്ക്ക് കിട്ടും.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.