കുറുവ സംഘം ടീമുകളായി ; ഇനി എവിടെയും വരാം

കുറുവ സംഘം പല സംഘങ്ങളായി തിരിഞ്ഞിട്ടുണ്ടെന്ന് സൂചന. കേരളത്തിൽ വ്യാപക മോഷണ ശ്രമങ്ങള്‍ നടത്തിയതിന് പിന്നില്‍ കുറുവ സംഘമെന്നാണ് സൂചന. ഒരു മാസത്തിനിടയില്‍ അൻപതിലേറെ കവർച്ചാ ശ്രമങ്ങളാണ് നടന്നത്. വീടുകളിലാണ് കുറുവ സംഘം എത്തിയതായി സംശയിക്കുന്നത്. കുറുവ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി എന്നതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമൊക്കെ പോലീസ് ജാഗ്രത പുലർത്തുന്നുണ്ട്. സമീപകാലത്തായി കേരളത്തില്‍ കേട്ടുവരുന്ന മോഷണ പരമ്പരകള്‍ക്ക് പിന്നില്‍ കുറുവ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം. അതിനിടെ മണ്ണഞ്ചേരിയില്‍ മേഷണ ശ്രമത്തിനിടെ പിടിയിലായ പ്രതികള്‍ കുറുവ സംഘാംഗങ്ങള്‍ തന്നെയെന്ന് പോലീസിന്‍റെ നിർണായക കണ്ടെത്തല്‍. പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ കുറുവ സംഘാംഗം സന്തോഷ് സെല്‍വമാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ തിരുട്ട് ഗ്രാമത്തിലുള്ളവരാണ് കുറുവ സംഘങ്ങൾ. തിരുട്ട് ഗ്രാമങ്ങളിലെ മോഷണ സംഘങ്ങളില്‍വെച്ച്‌ ഏറ്റവും അക്രമകാരികളായ സംഘമാണ് കുറുവ സംഘം അഥവാ നരിക്കുറുവാ. തമിഴ്‌നാട് ഇന്റലിജൻസാണ് ഇക്കൂട്ടർക്ക് കുറുവ സംഘം എന്ന് പേര് നല്‍കിയത്. ആദ്യ കാലങ്ങളില്‍ വിരലിലെണ്ണാവുന്ന തിരുട്ട് ഗ്രാമങ്ങളിലെ ആളുകളാണ് സംഘത്തിലുണ്ടായിരുന്നതെങ്കില്‍ തമിഴ്‌നാടിന്റെ പലഭാഗങ്ങളില്‍ നിന്നുള്ള നൂറോളം പേരുടെ കൂട്ടമാണ് ഇന്നത്തെ കുറുവ സംഘം. 18 മുതല്‍ 60 വയസുവരെ പ്രായമുള്ള ആളുകള്‍ സംഘത്തിലുണ്ട്. പാരമ്പര്യമായി കൈമാറി വരുന്ന മോഷണ തന്ത്രങ്ങള്‍ക്കും മെയ്‌കരുത്തിനും പുറമെ ആധുനിക സാങ്കേതിക വിദ്യകളും ഇവർ മോഷണത്തിനായി ഉപയോഗിക്കുന്നു. പൊതുവെ വിദ്യാഭ്യാസം കുറവാണെങ്കിലും സാങ്കേതിക വിദ്യകള്‍ കൈകാര്യം ചെയ്യുന്നതില്‍ അഗ്രഗണ്യരാണിവർ. കേരളമാണ് കുറുവസംഘങ്ങളുടെ പ്രധാന മോഷണ കേന്ദ്രം. കേരളത്തിൽ സ്വർണ്ണം ഉപഭോഗം കൂടുതൽ ഉള്ളതുകൊണ്ടാണ് ഇവർ വ്യാപകമായി മോഷണത്തിന് തെരഞ്ഞെടുക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മഴക്കാലവും തണുപ്പ് കാലവുമാണ് ഇവരുടെ പ്രിയപ്പെട്ട മോഷണ കാലഘട്ടം. തിരുട്ട് ഗ്രാമങ്ങളില്‍ നിന്ന് ഇവർ സംഘങ്ങളായി കേരളത്തിലെത്തും. തിരക്കുള്ള സ്ഥലങ്ങളിലും പരിസര പ്രദേശങ്ങളിലും വാടകയ്ക്കോ അല്ലാതെയോ തമ്പടിക്കും. മൂന്ന് പേരടങ്ങുന്ന സംഘങ്ങളായാവും നരിക്കുറുവ മോഷണത്തിനെത്തുക. അർധ നഗ്നരായി ശരീരത്തില്‍ മുഴുവൻ എണ്ണയും കരിയും പൂശിയാണ് മോഷണം. പിടിക്കപ്പെട്ടാല്‍ അളുകളുടെ കൈയില്‍ നിന്നും വഴുതിപ്പോവുക എന്ന ഉദ്ദേശ്യത്തിലാണിത്. കണ്ണുകള്‍ മാത്രം കാണാവുന്ന തരത്തില്‍ തുണികൊണ്ട് മുഖം മറച്ചിരിക്കും. സ്ത്രീകളുള്‍പ്പടെയുള്ള ഇവരുടെ സംഘാംഗങ്ങള്‍ ആളൊഴിഞ്ഞ വീടുകളും പ്രായമായവർ താമസിക്കുന്ന വീടുകളും കണ്ടെത്താൻ പകല്‍ സമയങ്ങളില്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങി നടക്കും. ഉരല്‍ നിർമാണം, ചൂല്‍ വില്പന, ഭിക്ഷാടനം, ആക്രിപെറുക്കല്‍, ധനസഹായ ശേഖരണം എന്നിങ്ങനെ പല പ്രവർത്തനങ്ങള്‍ നടത്തി പകല്‍ ഇവർ മോഷണത്തിനുള്ള വീടുകള്‍ കണ്ടെത്തി പരിസരങ്ങള്‍ വീക്ഷിക്കും. വീടുകള്‍ നോക്കിവച്ച ശേഷം ആറ് മാസം മുതല്‍ ഒരു വർഷം വരെ കാത്തിരുന്നാണ് മോഷണം. മോഷണത്തിന് എത്തുന്ന മൂന്ന് പേരില്‍ ഒരാള്‍ക്ക് മാത്രമായിരിക്കും സ്ഥലത്തെക്കുറിച്ച് പരിചയമുണ്ടാകുക. രാത്രിയില്‍ വീടിന്റെ പിന്നിലെ വാതില്‍ തകർത്ത് അകത്തു കയറി മോഷണം നടത്തുന്നതാണ് രീതി. പലപ്പോഴും വീടിന് പുറത്ത് കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്ന് വെള്ളം ഒഴുക്കി വിടുകയോ ചെയ്യാറുണ്ട്. ആ ശബ്ദം കേട്ട് വാതില്‍ തുറക്കുന്നയാളെ ആക്രമിച്ച്‌ വീടിനുള്ളില്‍ കയറി മോഷണം നടത്തുന്ന രീതിയും ഇവർക്കിടയിലുണ്ട്. വീട്ടില്‍ കൂടുതലാളുകള്‍ ഉണ്ടെങ്കിലാണ് ഈ തന്ത്രം പ്രയോഗിക്കുക. വീട്ടുകാരെ ഭീഷണിപ്പെടുത്തിയും കഴുത്തില്‍ കത്തിവച്ച്‌ ഭയപ്പെടുത്തിയും സ്വർണ്ണവും പണവും കൈക്കലാക്കും. സ്ത്രീകള്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ മുറിച്ചെടുക്കുന്ന പതിവുമുണ്ട് ഇവർക്ക്.

വോട്ടർപട്ടിക പുതുക്കൽ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഓഗസ്റ്റ് 30 വരെ അവധി ദിവസങ്ങളിലും പ്രവർത്തിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസുകളും ഓഗസ്റ്റ് 30 വരെയുള്ള അവധി ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ശനിയാഴ്ച

ബാണസുര ഡാം ഷട്ടർ തുറക്കും

ബാണാസുരസാഗര്‍ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ നാളെ (ഓഗസ്റ്റ് 17) രാവിലെ എട്ടിന് സ്‌പിൽവെ ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി 8.5 ക്യുമെക്സ് മുതൽ 50 ക്യുമെക്സ് വരെ വെള്ളം ഘട്ടം ഘട്ടമായി

വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്, ‘തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത്’ ലഗേജുകളിൽ ഖത്തർ എയർവേസ് അങ്കർ പവർബാങ്കുകൾ നിരോധിച്ചു.

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം – അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക്

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.