പിഴ അടക്കാനുള്ള മെസേജ് ഒരിക്കലും വാട്സാപ്പില്‍ വരില്ല; ഇത് പുതിയ തട്ടിപ്പാണ്

തിരുവനന്തപുരം:
ഫെയ്സ്ബുക്കിലെത്തി കടം ചോദിക്കുന്നതും, ഫോണ്‍ വിളിച്ച്‌ വെർച്വല്‍ അറസ്റ്റ് ചെയ്യുന്നതുമായി തരികിട പരിപാടികള്‍ക്ക് ശേഷം തട്ടിപ്പുകാർ അവതരിപ്പിക്കുന്ന പുതിയ നാടകമാണ് ട്രാഫിക് നിയമലംഘനത്തിനുള്ള വാട്സാപ്പ് ചെല്ലാൻ. കാറില്‍ ലിഫ്റ്റ് കൊടുത്ത ഓരാള്‍ സീറ്റ് ബെല്‍റ്റ് ഇടാതെ ഇരിക്കുകയോ, ബൈക്കിന്റെ പിന്നിലിരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരിക്കുകയോ ചെയ്യുന്നതിലൂടെ നമ്മള്‍ പോലും ശ്രദ്ധിക്കാത്ത ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍, ഇതിനുള്ള ചെല്ലാൻ വാട്സാപ്പില്‍ എത്തിയാല്‍ ഉറപ്പിക്കാം, ഇത് തട്ടിപ്പാണ്. പറയുന്നത് ഞാനല്ല മോട്ടോർ വാഹനവകുപ്പ് തന്നെയാണ്. ട്രാഫിക് ഫൈൻ അടയ്ക്കാനെന്ന പേരില്‍ വാട്ട്സാപ്പില്‍ വരുന്ന സന്ദേശത്തിന് പിന്നാലെ പോയാല്‍ പണി കിട്ടുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ മോട്ടോർ വാഹന വകുപ്പ് വാട്ട്സാപ്പിലൂടെ ഫൈൻ അടയ്ക്കാൻ സന്ദേശം അയക്കില്ലെന്നും ലിങ്കില്‍ കയറി കൈയില്‍ നിന്ന് കാശ് കളയുന്ന തട്ടിപ്പിന് ഇരയാകരുതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോയെന്ന് ആദ്യ ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ഇത്തരം ഒരു സന്ദേശമോ പേയ്മെന്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരില്ല. ഇത്തരം മെസേജുകള്‍ക്ക് ഒരു നിമിഷം ആളുകളെ പരിഭ്രാന്തരാക്കാൻ സാധിച്ചേക്കും. ഈ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കാൻ സാധിക്കുന്ന തരത്തില്‍ മനശാസ്ത്രപരമായി സെറ്റ് ചെയ്താണ് ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും ഒരുക്കുന്നതെന്നതാണ് വാസ്തവം. ഇത്തരം മെസേജുകള്‍ വന്നാല്‍ കുറഞ്ഞത് രണ്ട് വട്ടമെങ്കിലും ചിന്തിച്ചുവേണം ഇത്തരം മെസേജുകളോട് പ്രതികരിക്കാനെന്നാണ് മുന്നറിയിപ്പ്. മോട്ടോർ വാഹനവകുപ്പിന്റെ പോർട്ടല്‍ echallan.parivahan.gov.in ആണ്. പരിവാഹൻ പോർട്ടലില്‍ നിന്നും നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് വാഹന നമ്പർ സഹിതം നിയമലംഘന അറിയിപ്പുകള്‍ മെസേജായി മാത്രമേ വരികയുള്ളൂ. നിയമലംഘനത്തിന് പിഴയടയ്ക്കാനുള്ള ഒരു പേയ്മെന്റ് ലിങ്ക് ഉള്‍പ്പെടെ വാട്സാപ്പ് മെസേജ് അയക്കാനുള്ള സംവിധാനത്തിലേക്ക് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആന്റ് ഹൈവേയ്സ് ഹൈടെക് ആയിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് തന്നെ പറയുന്നത്. വൈദ്യുത ബില്‍ അടച്ചിട്ടില്ലെന്നും കണക്ഷൻ വിച്ഛേദിക്കാതിരിക്കാൻ ഉടൻ പണമടക്കണമെന്ന് അഡ്രസില്ലാത്ത നമ്പറുകളില്‍ നിന്ന് വന്ന മെസേജുകളും വെർച്വല്‍ അറസ്റ്റ് ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞുവന്ന കോളുകളും എങ്ങനെയാണ് തള്ളികളഞ്ഞത്, അതേ ലാഘവത്തോടെ ഈ മെസേജും തള്ളികളയണം. ഇത്തരം സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്ത് പുലിവാല് പിടിക്കാതെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് എടുത്ത് എംവിഡി ഓഫീസുമായി ബന്ധപ്പെട്ട് സാധുത ഉറപ്പാക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

മൂന്നു മാസത്തേക്ക് 24 ട്രെയിനുകൾ റദ്ദാക്കി റെയിൽവെ! കാരണമിതാണ്

വരുന്ന ഡിസംബർ മൂന്നു മാസത്തേക്ക് 24 ട്രെയിനുകളുടെ സർവീസ് റദ്ദാക്കി നോർതേൺ റെയിൽവേ. യുപിയിലെ ബിജ്‌നോറിലെ നാജിബാബാദ് റെയിൽവേ സ്റ്റേനിൽ കൂടി കടന്നുപോകുന്ന നാലു ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ശൈത്യകാലത്തിൻ്റെ ആരംഭം മുന്നിൽ കണ്ടുകൊണ്ടാണ്

മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു; സാമ്പത്തിക പ്രശ്‌നം മൂലമെന്ന് പൊലീസ്

കാസര്‍കോട്: മഞ്ചേശ്വരത്ത് ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ച് മരിച്ചു. കടമ്പാര്‍ സ്വദേശികളായ അജിത്ത്, ഭാര്യ അശ്വതി എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് ഇരുവരും വിഷം കഴിച്ചത്. തുടര്‍ന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു

മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനായി സുപ്രധാനമായ ഒരു ചുവടുവെപ്പിന് തുടക്കമിട്ടിരിക്കുകയാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പത്മശ്രീ ഡോ.

ക്വട്ടേഷൻ ക്ഷണിച്ചു.

പട്ടികവർഗ വികസന വകുപ്പിന് കീഴിലെ  കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികളെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കളിക്കളം 2025  സംസ്ഥാനതല കായിക മേളയിലേക്ക് കൊണ്ട് പോകുന്നതിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനും മത്സരാർത്ഥികൾക്ക് ജഴ്‌സി, ഷൂ, സ്‌പൈക്ക് മുതലായവ

ലേലം

വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ തേക്ക്, വീട്ടി , മറ്റിനം തടികൾ, ബില്ലറ്റ്, ഫയർവുഡ്, ഉരുപ്പടി തുടങ്ങിയവ ഇ -ലേലം ചെയുന്നു. ഒക്ടോബർ 10ന് നടക്കുന്ന ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ www.mstcecommerce.com എന്ന വെബ്സൈറ്റിൽ

ചുമ മാറാന്‍ കുട്ടികൾക്ക് കഫ്‌സിറപ്പ് നൽകാറുണ്ടോ? പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ആരോഗ്യ വിദഗ്ധൻ

രാജ്യത്ത് 14 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ‘കോള്‍ഡ്രിഫ്’ എന്ന കഫ്‌സിറപ്പിന്റെ വാര്‍ത്തകള്‍ നമ്മളെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു. പനിക്കും ചുമയ്ക്കും കുട്ടികള്‍ക്ക് കഫ്‌സിറപ്പ് നല്‍കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈ വാര്‍ത്ത വലിയ ആശങ്കയാണ് മാതാപിതാക്കൾക്കിടയിൽ ഉയര്‍ത്തിയിരിക്കുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.