പുതിയ വിസ നിയമം ; യുഎഇയില്‍ എത്തുന്നവരെ തിരിച്ചയക്കുന്നു

സന്ദർശക വിസ നിയമങ്ങള്‍ കർശനമാക്കിയതോടെ വലയുന്നത് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാർ. വിസ എടുക്കാൻ സാധിക്കാതെ വരുന്നതോടെ യാത്രക്കാർ വിമാനത്താവളങ്ങളില്‍ കുടുങ്ങുകയാണ്. സന്ദർശന വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയില്‍ തിരിച്ചെത്താനായി രാജ്യത്തിന് പുറത്തുപോയവരാണ് മടങ്ങി എത്താനാകാതെ വെട്ടിലായത്. വനിതകളടക്കമുള്ളവർ ഈ കൂട്ടത്തിലുണ്ട്. യുഎഇ വിടാതെ രണ്ട് തവണയായി ഒരു മാസം വീതം വിസ കലാവധി നീട്ടിക്കിട്ടാൻ വ്യവസ്ഥയുണ്ട്. എന്നാല്‍ ഇതിന് ഫീസ് നിരക്ക് കൂടുതലാണ്. അതുകൊണ്ട് പലരും എക്സിറ്റ് അടിച്ച്‌ യുഎഇയില്‍ നിന്ന് പുറത്തുപോയി വിസ എടുക്കുകയാണ് പതിവ്. സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള ചെലവ് കൂടുതലായതിനാല്‍ പലരും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും ഇറാനിലെ ദ്വീപായ കിഷിലേക്കുമാണ് ഇതിനായി പോകുന്നത്. യുഎഇയിലെ മുൻനിര വിമാനക്കമ്പനികള്‍ ഇതിനായി റൗണ്ട് ട്രിപ്പ് ടിക്കറ്റുകളും നല്‍കുന്നുണ്ട്. ഇങ്ങനെ യാത്ര നടത്തി തിരിച്ചെത്തിയവരാണ് ഇപ്പോള്‍ കുടുങ്ങിയിരിക്കുന്നത്. ഇവരുടെ വിസ അപേക്ഷകള്‍ എല്ലാം അധികൃതർ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ തള്ളിയതാണ് വിവരം. അപേക്ഷകള്‍ തള്ളിയതോടെ പലരെയും നാട്ടിലേക്ക് തിരിച്ചയ്ക്കുകയാണ്. ഇന്ത്യയില്‍ നിന്ന് പുതിയ വിസിറ്റ് വിസ എടുത്തവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. യുഎഇയിലെ പുതിയ വിസ നിയമം
യുഎഇയില്‍ ഇനി സന്ദർശക വിസ ലഭിക്കാൻ ഹോട്ടല്‍ ബുക്കിംഗും റിട്ടേണ്‍ ടിക്കറ്റും നിർബന്ധമാണ്. സന്ദർശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങാത്തവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിയമങ്ങള്‍ കർശനമാക്കാൻ തീരുമാനിച്ചത്. എമിഗ്രേഷൻ വകുപ്പ് ഇത് സംബന്ധിച്ച്‌ ട്രാവല്‍ ഏജൻസികള്‍ക്ക് നിർദ്ദേശം നല്‍കി. ഏറ്റവും പുതിയ നിയമം അനുസരിച്ച്‌, ഈ വിസകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ക്യുആർ കോഡുള്ള ഹോട്ടല്‍ ബുക്കിംഗ് രേഖകളും റിട്ടേണ്‍ ടിക്കറ്റിന്റെ പകർപ്പും സമർപ്പിക്കണം. അല്ലാത്തപക്ഷം വിസ നടപടികള്‍ വൈകിയേക്കും. ഈ രേഖകള്‍ സമർപ്പിക്കാൻ കഴിയാത്തതിനാല്‍ നിരവധി മലയാളികളുടെ വിസ അപേക്ഷകള്‍ ഇപ്പോഴും പ്രോസസ്സ് ചെയ്തിട്ടില്ലെന്നാണ് വിവരം. നേരത്തെ വിമാനത്താവളത്തിലെ എമിഗ്രേഷൻ ഓഫീസർമാർ ആവശ്യപ്പെട്ടാല്‍ മാത്രമേ ഈ രേഖകള്‍ യാത്രക്കാർ ഹാജരാക്കിയാല്‍ മതിയായിരുന്നു. കൂടാതെ അപേക്ഷകൻ തന്റെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡില്‍ രണ്ട് മാസത്തെ വിസയ്ക്ക് 5000 ദിർഹവും മൂന്ന് മാസത്തെ വിസയ്ക്ക് 3000 ദിർഹവും കാണിക്കണം.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ

‘വിലപേശാനല്ല പോകുന്നത്, യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ പുടിൻ കഠിനമായ തിരിച്ചടി നേരിടും’; അലാസ്കയിലേക്ക് പോകും മുമ്പ് ട്രംപ്

അലാസ്കയില്‍ ഇന്ന് പുലർച്ചെ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ‍് ട്രംപും റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായുള്ള ചർച്ചയിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. അതേസമയം അലാസ്കയിലേക്ക് വിമാനം കയറും മുമ്പ് നടത്തിയ പ്രതികരണമാണ് ഇപ്പോൾ ലോകം ചർച്ച

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം

കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്

ഓഗസ്റ്റ് 22ന് അമിത് ഷാ കേരളത്തിൽ; ബിജെപിയുടെ തദ്ദേശ തെരഞ്ഞെടുപ്പ് മുൻ ഒരുക്കങ്ങൾ വിലയിരുത്തും

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വീണ്ടും കേരളത്തിലെത്തും.ജൂലൈ 12ന് തിരുവനന്തപുരത്ത് അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന് എത്തുന്നത്.

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

വീട്ടിലിരുന്ന് ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന് വാഗ്‌ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് സുപ്രധന നീക്കത്തിലൂടെ.കാട്ടാക്കട സ്വദേശി ആന്റോ ബിജു(25) ആണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയാണ്

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ മൂന്നുപേർ അറസ്റ്റില്‍. പാലാ ഭരണങ്ങാനം വേലംകുന്നേല്‍ ടോജി തോമസ് (39), മൈഗ്രിറ്റ് ഉടമ ദേശം പിവിഎസ് ഫ്ലാറ്റില്‍ താമസിക്കുന്ന നിഷ വിജേഷ് (38), ഉദ്യോഗാർഥികളുടെ

Latest News

പാർട്ട് ടൈം ഓൺലൈൻ ജോലി തട്ടിപ്പ്: ചെറിയ തുകകൾ പ്രതിഫലമായി നൽകിയശേഷം ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് നിക്ഷേപമായി കൈപ്പറ്റിയ 50 ലക്ഷത്തോളം കബളിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ 25കാരന് സമർത്ഥമായി വലയിൽ വീഴ്ത്തി പോലീസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *