ഉഭയകക്ഷി സമ്മതത്തോടെയുള്ള
ലൈംഗികബന്ധത്തിന് ശേഷം, ബന്ധം വഷളാകുമ്പോള്‍ പുരുഷ പങ്കാളിക്കെതിരെ ക്രിമിനല്‍ കുറ്റം ആരോപിക്കുന്ന ആശങ്കകരമായ പ്രവണത കൂടിവരുന്നതായി സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എൻ.കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. പരസ്പര സമ്മതത്തോടെയുള്ള ദീർഘകാല ബന്ധങ്ങളും വിവാഹ വാഗ്‌ദാനം നല്‍കിയുള്ളവയും രണ്ടായി കാണണം. ഔപചാരികമായ ദാമ്പത്യബന്ധത്തിന് നിർബന്ധിക്കാതെ വ്യക്തിപരമായ ഇഷ്ടത്താല്‍ പുരുഷനുമായി ശാരീരിക ബന്ധത്തില്‍ ഏർപ്പെടാൻ സ്ത്രീക്ക് കാരണങ്ങളുണ്ടാകാം. വിവാഹത്തിന് നിർബന്ധിക്കാതെയും പങ്കാളിയുടെ എതിർപ്പും നിർബന്ധവുമില്ലാതെയും ദീർഘനാള്‍ നീണ്ടുനില്‍ക്കുന്ന ശാരീരികബന്ധം പുരുഷ പങ്കാളി വിവാഹ വാഗ്ദാനം നല്‍കിയാണെന്ന് പറയാനാകില്ലെന്നും അതില്‍ ക്രിമിനല്‍ക്കുറ്റം ആരോപിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2008 മുതല്‍ 2012 വരെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടിയുള്ള പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. ഒരു ദശാബ്ദത്തോളം ശാരീരിക ബന്ധം പുലർത്തിയ ശേഷം വിവാഹ വാഗ്ദാനം നിറവേറ്റിയില്ലെന്ന് അനുമാനിക്കാൻ പ്രയാസമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹായം ലഭിക്കാതെ വന്നതാണ് പരാതിക്ക് പ്രേരണയായതെന്നും കണ്ടെത്തി.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്