സ്മാർട്ട് ഫോണിന്റെയും മറ്റും അമിതോപയോഗം കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങളായി മയോപിയ ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കുട്ടികളിലാണ് ഇത് കൂടുതലായി കാണുന്നതെന്നും വിദഗ്ധർ പറയുന്നു. ദൂരക്കാഴ്ച എന്നറിയപ്പെടുന്ന മയോപിയ, ദൂരെയുള്ള വസ്തുക്കളെ കാണാൻ ബുദ്ധിമുട്ടുള്ള ഒരു നേത്രരോഗമാണ് മയോപിയ എന്നത്. ഇന്ത്യയിലെ കുട്ടികള്‍ക്കിടയില്‍ ഈ നേത്ര രോഗം കൂടുതലായി കണ്ടു വരുന്നു. ഇത് വലിയൊരു ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 2050-ഓടെ ഈ രോഗം ലോകജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. മയോപിയ ഇന്ത്യയില്‍, പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ വളരുന്ന ആശങ്കയാണ്. അഞ്ച് മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളില്‍ മയോപിയ നിരക്ക് ഗണ്യമായി കുതിച്ചുയർന്നിരിക്കുകയാണ്. 1999-ല്‍ 4.44 ശതമാനം ആയിരുന്നത് 2019-ല്‍ 21.15 ശതമാനമായി ഉയർന്നു. മയോപിയയുടെ വ്യാപനം 2030-ഓടെ 31.89 ശതമാനം, 2040-ഓടെ 40.01 ശതമാനം 2050-ഓടെ ഏകദേശം 48.14 ശതമാനം എന്നിങ്ങനെയാകാനാണ് സാധ്യത എന്ന് പഠനങ്ങള്‍ പറയുന്നു. കോവിഡ് രൂക്ഷമായി നിന്ന സമയത്ത് ഓണ്‍ലെെൻ ക്ലാസുകളാണ് പലയിടങ്ങളിലും നടന്നിരുന്നത്. അതുകൊണ്ട് തന്നെ കുട്ടികള്‍ കൂടുതല്‍ സമയവും മൊബെെല്‍ ഫോണിലും ടാബിലുമാണ് സമയം ചെലവിട്ടിരുന്നത്. കൂടാതെ കുട്ടികള്‍ പാർക്കിലോ അല്ലെങ്കില്‍ പുറത്തിറങ്ങുന്നതും കുറവായിരുന്നു. മയോപിയ നിയന്ത്രിക്കുന്നതിന് ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യമെന്നത് പതിവ് നേത്ര പരിശോധനയാണ്. വർഷത്തിലൊരിക്കല്‍ കുട്ടികള്‍ക്ക് കണ്ണ് പരിശോധന നടത്തുക. പതിവ് പരിശോധനകള്‍ മയോപിയ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്നു. കറക്റ്റീവ് ലെൻസുകള്‍, അട്രോപിൻ ഐ-ഡ്രോപ്പുകള്‍ അല്ലെങ്കില്‍ ഓർത്തോ കെരാറ്റോളജി (ഓവർനൈറ്റ് കറക്റ്റീവ് ലെൻസുകള്‍) പോലുള്ള ചികിത്സകളിലൂടെ രോഗം ഭേദമാക്കാവുന്നതാണ്. മയോപിയ അതിൻ്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാൻ സഹായിക്കും. വെളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ മയോപിയ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പുറത്ത് നിന്നുള്ള വെളിച്ചം കൊള്ളുന്നത് ആരോഗ്യകരമായ കണ്ണുകള്‍ക്ക് സഹായിക്കുന്നു.
കുട്ടികളെ പുറത്ത് കളിക്കാൻ വിടുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി
നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്