തൊഴിലുറപ്പ് കരാർ ജീവനക്കാർ മറ്റു ജോലികളില്‍ ഏർപ്പെടരുത്

തൊഴിലുറപ്പ് നിർമ്മാണ പദ്ധതികള്‍ക്ക് നിയമിക്കുന്ന കരാർ ജീവനക്കാർ മറ്റു ജോലികളില്‍ ഏർപ്പെടുന്നതിന് പൂട്ട്. ഇത്തരക്കാരെ കരാർ ജോലിയില്‍ നിന്ന് പുറത്താക്കാൻ സർക്കാർ ഉത്തരവിറക്കി. പലരും സ്വന്തം പേരിലും ബിനാമിയായും സ്ഥാപനം തുടങ്ങി പഞ്ചായത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ പണികള്‍ നേടുന്നുണ്ടെന്ന് വിജിലൻസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പ്ലാൻ വരയ്ക്കല്‍, ഡ്രോയിംഗ് തയ്യാറാക്കല്‍ തുടങ്ങിയ ജോലികളാണ് ഇവരുടെ സ്ഥാപനങ്ങള്‍ക്ക് അനധികൃതമായി നല്‍കിവരുന്നത്. ഈ അഴിമതിക്കാണ് തടയിടുന്നത്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ പഞ്ചായത്ത് സെക്രട്ടറിമാർ പുറത്താക്കണം. ഇല്ലെങ്കില്‍ ജില്ലാ കളക്ടർക്ക് ഇതിനുള്ള പ്രത്യേക അധികാരമുണ്ടെന്നും ഉത്തരവിലുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തിലും ഒന്നുവീതം അക്രഡിറ്റഡ് എഞ്ചിനിയർ, അക്രഡിറ്റഡ് ഓവർസിയർ, മൂന്ന് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് എന്നിവരെയാണ് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നത്. എസ്റ്റിമേറ്റ് തയ്യാറാക്കലുള്‍പ്പെടെ ഇവരുടെ ചുമതലയാണ്. എന്നാല്‍ ഭൂരിഭാഗം പേരും ജോലിയില്‍ ശ്രദ്ധിക്കാറില്ല. എഞ്ചിനിയറിംഗ് വിഭാഗത്തിലെ കെട്ടിനിർമ്മാണ അപേക്ഷകളില്‍ ഇടപെടും. ഇതിന്റെ ജോലികള്‍ പുറത്തുകൊണ്ടുപോയി ചെയ്യും. കൈമടക്ക് നല്‍കിയാണ് ഇത് നേടിയെടുക്കുന്നത്.

അഴിമതിയുടെ വഴി

1) പഞ്ചായത്തുകളില്‍ സമർപ്പിക്കുന്ന പ്ലാനുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സാങ്കേതിക കാരണം പറഞ്ഞ് നിരസിക്കും

2) പഞ്ചായത്ത് ഓഫീസിന് സമീപം കരാർ ജീവനക്കാർ തുടങ്ങിയ സ്ഥാപനത്തിലേക്ക് അപേക്ഷകരെ അയയ്ക്കും

3) അവിടെ നിന്ന് സമർപ്പിക്കുന്ന അപേക്ഷകള്‍ വേഗം അംഗീകരിക്കും. കാര്യം നടക്കുമെന്നതിനാല്‍ അപേക്ഷകനും ഹാപ്പി

4) ഇത്തരം സ്ഥാപനങ്ങള്‍ക്ക് പണം നല്‍കി നിയമവിരുദ്ധമായ അനുമതിയും കെട്ടിട നമ്പറുകളും നേടിയെടുക്കുന്നതും പതിവായി.

941 പഞ്ചായത്തുകളില്‍ തൊഴിലുറപ്പിന്റെ കരാർ ജീവനക്കാരായി 4705 പേരുണ്ട്.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്

മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്ന‌ങ്ങൾ; വിഡിയോയുമായി ജിജി

ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.