കുട്ടികളുടെ മുന്നിൽ വെച്ച് ഈ കാര്യങ്ങള്‍ ചെയ്യരുത്

കുട്ടികളെന്ന് പറഞ്ഞാല്‍ ഭാവിയുടെ വാഗ്ദാനങ്ങളാണ്. കുട്ടികളായിരിക്കുമ്പോള്‍ അവർ എങ്ങനെയാണോ വളർത്തപ്പെടുന്നത് അത് പോലെയിരിക്കും അവരുടെ യൗവനവും പിന്നീടുള്ള ജീവിതവും. ചെറുപ്പത്തില്‍ കുട്ടികളുടെ മുന്നില്‍വെച്ച്‌ ചെയ്യുന്ന ചെറിയ തെറ്റുകള്‍ പോലും വലുതാകുമ്പോള്‍ കുഞ്ഞുങ്ങളില്‍ വലിയ സ്വഭാവ വൈകല്യങ്ങള്‍ക്ക് കാരണമാകും. കുട്ടികളുടെ മുന്നില്‍ വെച്ച്‌ മാതാപിതാക്കള്‍ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അച്ഛനും അമ്മയുമാണ് കുട്ടികളുടെ ആദ്യ റോള്‍മോഡലുകള്‍. പല കാര്യങ്ങളും പഠിക്കുന്നത് പോലും അവർ മാതാപിതാക്കളെ നിരീക്ഷിച്ചാവും. അതുകൊണ്ട് തന്നെ, മാതാപിതാക്കള്‍ ചെയ്യുന്ന ഓരോ കാര്യവും കുട്ടികളുടെ ഭാവി നിർണ്ണയിക്കുന്നവയാണെന്ന് പ്രത്യേകം ഓർക്കുക. പല മാതാപിതാക്കളും അവരുടെ വ്യക്തിപരമായ തർക്കങ്ങളും വാക് വാദങ്ങളും കുട്ടികളുടെ മുന്നില്‍ വെച്ച്‌ നടത്തും. ഇതിനിടെ നടത്തുന്ന മോശം പദപ്രയോഗങ്ങളും കുറ്റപ്പെടുത്തലുകളും കുട്ടികളുടെ മനസില്‍ ആഴത്തിൽ പതിയുന്നു. ഏതെങ്കിലും ഒരു അവസരത്തില്‍ അവർ ഈ കാര്യങ്ങള്‍ പ്രയോഗിക്കും. മറ്റ് കുട്ടികളോടും ഇതേ രീതിയില്‍ പെരുമാറാനും സാധ്യതയുണ്ട്. ഫോണ്‍ നോക്കുന്നതും പലപ്പോഴും പ്രശ്‌നമാണ്. കുട്ടികള്‍ക്കൊപ്പം സമയം ചെലവിടാതെ ഫോണ്‍ അഡിക്ടായിരിക്കുന്നത് പ്രശ്‌നമാണ്. മാതാപിതാക്കളുടെ സ്‌നേഹവും സാമിപ്യവും ലഭിക്കേണ്ട സമയത്താണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഇത് കുട്ടികളുടെ മാനസിക വളർച്ചയെ ബാധിക്കുന്നു. കുട്ടികള്‍ക്ക് മാതാപിതാക്കളോടുള്ള അടുപ്പം കുറയുന്നതിനും ഇത് കാരണമാകും. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ചുള്ള വഴക്ക് കുട്ടികളുടെ സന്തോഷത്തെ ഇല്ലാതാക്കുന്നു. തമ്മില്‍ നല്ല വഴക്ക് ഉണ്ടായതിന് ശേഷം പലപ്പോഴും ദമ്പതികള്‍ ഒറ്റയ്ക്ക് മാറി ഇരിക്കുന്നതും, കിടക്കാൻ പോകുന്നതും കാണാം. ഇത് കുട്ടികളെ ഒറ്റപ്പെടല്‍ അനുഭവിപ്പിക്കുന്നു. മറ്റൊന്നാണ് ആർത്തവ ആരംഭത്തിലുള്ള മകളുമായുള്ള മാതാപിതാക്കളുടെ പെരുമാറ്റം. പെണ്‍കുട്ടികളുടെ ശാരീരികവും മാനസികവുമായ മാറ്റങ്ങളുടെ കാലമാണിത്. അതുകൊണ്ട് തന്നെ വൈകാരികമായ പിന്തുണ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടത് അത്യാവശ്യമാണ്. ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും വ്യക്തമായ ഉത്തരം എപ്പോഴും മക്കൾക്ക് നല്‍കാൻ മാതാ-പിതാക്കൾ തയ്യാറായിരിക്കുക.

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.

കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ

താത്ക്കാലിക നിയമനം

മൂപ്പൈനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താത്ക്കാലിക ലാബ് ടെക്‌നിഷ്യൻ, ക്ലീനിങ് സ്റ്റാഫ് നിയമനം നടത്തുന്നു. ബി.എസ്.സി എം.എൽ.ടി/ ഡിപ്ലോമ എം.എൽ.ടിയും കേരളം പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രാൻ യോഗ്യതയുള്ളവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കും, പത്താം ക്ലാസ്

ജനപ്രതിനിധികളെ ആദരിച്ചു.

പൂതാടി പഞ്ചായത്തിലെ പുതുതായി തിരഞ്ഞെടുത്ത ജനപ്രതിനിധികളെയും CDS ഭാരവാഹികളേയും കേരള ഗ്രാമീണ ബാങ്കിന്റെ നേതൃത്വത്തിൽ ആദരിച്ചു.പഞ്ചായത്തിലെ കേണിച്ചിറ,ഇരുളം,വകേരി,നടവയൽ ശാഖകൾ ചേർന്നാണ് ചടങ്ങ് സംഘടിപ്പിച്ചത്.കേരള ഗ്രാമീണ ബാങ്ക് റീജിയണൽ മാനേജർ T V. സുരേന്ദ്രൻ അധ്യക്ഷത

പഴയ വണ്ടിയുണ്ടോ? കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ വരട്ടെ; ഓട്ടോ-ജനറേറ്റഡ് ക്ലിയറൻസുമായി കേന്ദ്ര സർക്കാർ

പഴയ വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് വിൽക്കാനോ റീ-രജിസ്റ്റർ ചെയ്യാനോ ഇനി ആർടിഒ ഓഫീസുകൾ കയറി നിരങ്ങേണ്ടി വരില്ല. വാഹന കൈമാറ്റ പ്രക്രിയ ലളിതമാക്കുന്നതിൻ്റെ ഭാഗമായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം

ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം

പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലിക ഇ.സി.ജി ടെക്‌നിഷ്യൻ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി ഇ.സി.ജി ടെക്‌നീഷ്യൻ/ ഉപരി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം

ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമസൗഭാഗ്യ ഷോറൂമുകളില്‍ റംസാൻ റിബേറ്റ് മേള ആരംഭിച്ചു. മാർച്ച് 23 വരെ 30 ശതമാനം റിബേറ്റോടെ ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, വിവിധ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.