തിരുവനന്തപുരം:
സാമൂഹിക സുരക്ഷ പെൻഷൻ അനർഹർ കൈപ്പറ്റുന്നത് ഒഴിവാക്കാൻ കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താൻ സർക്കാർതലത്തില്‍ ആലോചന തുടങ്ങി. ബാങ്ക് അക്കൗണ്ട് വഴി ക്ഷേമ പെൻഷൻ ലഭിക്കുന്നവരുടെ അർഹത നിശ്ചിത ഇടവേളകളില്‍ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തിയേക്കും. തദ്ദേശ സ്ഥാപനകളെ ഇതിനായി ചുമതലപ്പെടുത്തണമെന്നാണ് ധനവകുപ്പ് നിർദ്ദേശം. അനർഹർ സാമൂഹിക ക്ഷേമ പെൻഷൻ പട്ടികയില്‍ കയറിപ്പറ്റാൻ ഇടയാക്കിയ വീഴ്ചകള്‍ നേരത്തെ സിഎജി അക്കമിട്ട് നിരത്തി സർക്കാരിന് കൈമാറിയിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പുറമേ താല്‍ക്കാലിക ജീവനക്കാരും സാമൂഹിക പെൻഷൻ അനധികൃതമായി കൈപ്പറ്റിയതായി ഇതേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതിന് കാരണം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരടക്കം വേണ്ടത്ര പരിശോധന നടത്താതാണെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഒരിക്കല്‍ നിരസിച്ച അപേക്ഷകള്‍ വീണ്ടും അപേക്ഷിച്ച് പട്ടികയില്‍ ഇടംപിടിച്ചു. തദ്ദേശ സ്ഥാപനങ്ങളില്‍ രേഖകള്‍ ഒത്തുനോക്കാൻ വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ഇതിലേക്ക് നയിച്ചത്. ഗുണഭോക്താക്കള്‍ മരിച്ച ശേഷവും പെൻഷൻ നല്‍കിയ സംഭവങ്ങളും നിരവധിയാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ധനവകുപ്പ് ഇതുവരെ നടത്തിയ പരിശോധനകളിലും സമാനമായ കണ്ടെത്തലുണ്ട്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ സർക്കാർ ഉദ്യോഗസ്ഥരല്ലാത്ത നൂറ് കണക്കിന് ആളുകളും നിലവില്‍ അനർഹമായി ക്ഷേമ പെൻഷൻ കൈപ്പറ്റുന്നുണ്ട്. അതിനാല്‍ മസ്റ്ററിങ്ങിനൊപ്പം കൃത്യമായ ഇടവേളകളില്‍ ഗുണഭോക്താക്കളുടെ വരുമാനമടക്കം വിലയിരുത്താനാണ് സർക്കാർ ആലോചന. തദ്ദേശ സ്ഥാപനങ്ങള്‍ വഴി താഴെ തട്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് അനർഹരെ ഒഴിവാക്കി നിലവിലെ പട്ടിക കുറ്റമറ്റതാക്കുകയാണ് വഴി. ഇതിനായി പുതിയതായി സംവിധാനങ്ങള്‍ ഏർപ്പെടുത്തുമെന്നാണ് ധനവകുപ്പ് നല്‍കുന്ന സൂചന.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.