കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമപെന്‍ഷന്‍ മുടങ്ങിയിട്ട് 13 മാസം

സംസ്ഥാനത്ത് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ പെന്‍ഷന്‍ നിലച്ചിട്ട് ഒരു വര്‍ഷത്തില്‍ അധികമായെന്ന് തൊഴിലാളികള്‍. പ്രതിമാസം 1,600 രൂപയാണ് ക്ഷേമപെന്‍ഷന്‍. 13 മാസത്തെ പെന്‍ഷന്‍ കുടിശികയാണ്. നിലവില്‍ 20,800 രൂപ കുടിശിക ഇനത്തില്‍ ഓരോ തൊഴിലാളിക്കും ലഭിക്കാനുണ്ട്. ഇതിനൊപ്പം അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, കിടപ്പ് രോഗികള്‍ക്കുള്ള ചികിത്സ ധനസഹായം, മരണാനന്തരസഹായവും അപകടമരണ ധനസഹായവും ലഭിക്കാനുണ്ട്. ക്ഷേമപെന്‍ഷന് അര്‍ഹരായ തൊഴിലാളികളില്‍ പലരും വിവിധ അസുഖങ്ങളായി വീട്ടില്‍ കിടക്കുന്നവരാണ്. ഒരു നേരത്തെ മരുന്നിനു പോലും പെന്‍ഷനെ ആശ്രയിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഏറ്റവും ഒടുവില്‍ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചത് 2023 നവംബര്‍ 4-നാണ്. പെന്‍ഷന്‍ ഇല്ലെങ്കില്‍ അടച്ച അംശാദായമെങ്കിലും തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് പറയുന്നവരും ഏറെയാണ്. 20 ലക്ഷത്തോളം കെട്ടിടനിര്‍മാണ തൊഴിലാളികളില്‍ നിന്ന് മാസം 50 രൂപ അംശദായം സര്‍ക്കാര്‍ പിരിക്കുന്നുണ്ട്. ഇതു മാത്രം മാസം 10 കോടി രൂപവരും. കൂടാതെ നിര്‍മാണ തൊഴിലാളി ക്ഷേമ സെസ്സിലൂടെയും കേരള ബില്‍ഡിങ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ക്ഷേമനിധി തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നതിനാലാണ് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായത്. തൊഴിലാളികളില്‍ നിന്നും അംശദായവും പുതിയ വീട് വെയ്ക്കുന്നവരില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും സെസ്സും പിരിച്ചിട്ടും അര്‍ഹരായ തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്‍ഷനോ അടച്ചുതീര്‍ത്ത അംശദായമോ നല്‍കാന്‍ പണമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. 2016-ല്‍ പിണറായി സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ 600 കോടി രൂപ സ്ഥിരനിക്ഷേപം ഉണ്ടായിരുന്ന ക്ഷേമനിധിയില്‍ ഇന്ന് 700 കോടി കടം ആണത്രേ. 1996-ലെ ബില്‍ഡിങ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സെസ്സ് ആക്‌ട് പ്രകാരം പണി പൂര്‍ത്തീകരിച്ച ഗാര്‍ഹിക, വാണിജ്യ കെട്ടിടങ്ങള്‍ക്ക് ആകെ നിര്‍മാണ ചിലവിന്റെ ഒരു ശതമാനം സെസ്സാണ് പിരിച്ചെടുക്കുന്നത്. കെട്ടിടങ്ങള്‍ക്ക് ഓക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ബില്‍ഡിങ് സെസ്സ് നിര്‍ബന്ധമായി പിരിച്ചെടുക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സെസ്സ് പിരിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അലംഭാവവും ബോര്‍ഡിന് പ്രതിസന്ധി ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. പെന്‍ഷന്‍ കുടിശിക ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

ചില്ലറ തർക്കമില്ല, കയ്യിൽ ക്യാഷ് കരുതേണ്ട, കൈമാറ്റവും ചെയ്യാം; KSRTC സ്മാർട്ട് കാർഡിന് വൻ ഡിമാൻഡ്

കഴിഞ്ഞ ദിവസമാണ് കെ എസ് ആർ ടി സി ഡിജിറ്റൽ ട്രാവൽ കാർഡ് എന്ന സംവിധാനം പുറത്തിറക്കുന്നത്. യാത്രക്കാർക്ക് ടിക്കറ്റ് സ്മാർട്ട് കാർഡിലൂടെ എടുക്കാം എന്നതാണ് സവിശേഷത. ഇതോടെ കയ്യിൽ ക്യാഷ് കരുതേണ്ട ആവശ്യം

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം

ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.

ട്രെയിനുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍; രാജധാനിയ്ക്കും വന്ദേഭാരതിനും ബാധകം

ന്യൂഡല്‍ഹി: ദീര്‍ഘ ദൂര ട്രെയിനുകളില്‍ നിരക്ക് വര്‍ധന ഇന്ന് മുതല്‍. വന്ദേഭാരത്, ജനശദാബ്ധി അടക്കമുള്ള ട്രെയിനുകളിലും നിരക്ക് വര്‍ധനവ് ഉണ്ടാകും. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും നോണ്‍ എ സി കോച്ചുകളില്‍

ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും; നാളെമുതല്‍ ശക്തമായ മഴയെത്തും, യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്ര മുന്നറിയിപ്പ്.ന്യൂനമർദ്ദത്തിൻ്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി വീണ്ടും മഴ കനക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് അതിതീവ്ര മഴ ഉള്‍പ്പെടെ പെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.