കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമപെന്‍ഷന്‍ മുടങ്ങിയിട്ട് 13 മാസം

സംസ്ഥാനത്ത് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ പെന്‍ഷന്‍ നിലച്ചിട്ട് ഒരു വര്‍ഷത്തില്‍ അധികമായെന്ന് തൊഴിലാളികള്‍. പ്രതിമാസം 1,600 രൂപയാണ് ക്ഷേമപെന്‍ഷന്‍. 13 മാസത്തെ പെന്‍ഷന്‍ കുടിശികയാണ്. നിലവില്‍ 20,800 രൂപ കുടിശിക ഇനത്തില്‍ ഓരോ തൊഴിലാളിക്കും ലഭിക്കാനുണ്ട്. ഇതിനൊപ്പം അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, കിടപ്പ് രോഗികള്‍ക്കുള്ള ചികിത്സ ധനസഹായം, മരണാനന്തരസഹായവും അപകടമരണ ധനസഹായവും ലഭിക്കാനുണ്ട്. ക്ഷേമപെന്‍ഷന് അര്‍ഹരായ തൊഴിലാളികളില്‍ പലരും വിവിധ അസുഖങ്ങളായി വീട്ടില്‍ കിടക്കുന്നവരാണ്. ഒരു നേരത്തെ മരുന്നിനു പോലും പെന്‍ഷനെ ആശ്രയിക്കുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. ഏറ്റവും ഒടുവില്‍ ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചത് 2023 നവംബര്‍ 4-നാണ്. പെന്‍ഷന്‍ ഇല്ലെങ്കില്‍ അടച്ച അംശാദായമെങ്കിലും തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് പറയുന്നവരും ഏറെയാണ്. 20 ലക്ഷത്തോളം കെട്ടിടനിര്‍മാണ തൊഴിലാളികളില്‍ നിന്ന് മാസം 50 രൂപ അംശദായം സര്‍ക്കാര്‍ പിരിക്കുന്നുണ്ട്. ഇതു മാത്രം മാസം 10 കോടി രൂപവരും. കൂടാതെ നിര്‍മാണ തൊഴിലാളി ക്ഷേമ സെസ്സിലൂടെയും കേരള ബില്‍ഡിങ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ക്ഷേമനിധി തുക സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നതിനാലാണ് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായത്. തൊഴിലാളികളില്‍ നിന്നും അംശദായവും പുതിയ വീട് വെയ്ക്കുന്നവരില്‍ നിന്നും, സ്ഥാപനങ്ങളില്‍ നിന്നും സെസ്സും പിരിച്ചിട്ടും അര്‍ഹരായ തൊഴിലാളികള്‍ക്ക് പ്രതിമാസ പെന്‍ഷനോ അടച്ചുതീര്‍ത്ത അംശദായമോ നല്‍കാന്‍ പണമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. 2016-ല്‍ പിണറായി സര്‍ക്കാര്‍ ചുമതല ഏല്‍ക്കുമ്പോള്‍ 600 കോടി രൂപ സ്ഥിരനിക്ഷേപം ഉണ്ടായിരുന്ന ക്ഷേമനിധിയില്‍ ഇന്ന് 700 കോടി കടം ആണത്രേ. 1996-ലെ ബില്‍ഡിങ് & അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫയര്‍ സെസ്സ് ആക്‌ട് പ്രകാരം പണി പൂര്‍ത്തീകരിച്ച ഗാര്‍ഹിക, വാണിജ്യ കെട്ടിടങ്ങള്‍ക്ക് ആകെ നിര്‍മാണ ചിലവിന്റെ ഒരു ശതമാനം സെസ്സാണ് പിരിച്ചെടുക്കുന്നത്. കെട്ടിടങ്ങള്‍ക്ക് ഓക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് ബില്‍ഡിങ് സെസ്സ് നിര്‍ബന്ധമായി പിരിച്ചെടുക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അതാത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സെസ്സ് പിരിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ അലംഭാവവും ബോര്‍ഡിന് പ്രതിസന്ധി ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്. പെന്‍ഷന്‍ കുടിശിക ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക

വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കര്‍ഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സംസ്ഥാന സിലബസിൽ ആദ്യ ചാൻസിൽ എസ്എസ്എല്‍സി/ ടിഎച്ച്എല്‍സി പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്കും,

ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതി; അംശാദായ കുടിശ്ശിക അടയ്ക്കാം

സംസ്ഥാന ചെറുകിട തോട്ടം തൊഴിലാളി ക്ഷേമപദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും, തൊഴിലുടമകൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും റബ്ബർ ബോർഡ് മുഖേന സ്‌കീമിൽ ഉൾപ്പെട്ടിട്ടുള്ള തൊഴിലാളികൾക്കും അംശാദായ ഇനത്തിൽ കുടിശ്ശിക വരുത്തിയിട്ടുള്ള തുക പലിശ ഒഴിവാക്കി

ലേലം

വയനാട് ടൗൺഷിപ്പ് നിര്‍മാണത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവർത്തനത്തിന് തടസമായി നിൽക്കുന്ന സോൺ 2ലെ 172 മരങ്ങളും സോൺ 3ലെ 75 മരങ്ങളും ടൗൺ സ്ക്വയറിലെ 13 മരങ്ങളും ഓഗസ്റ്റ് 27 രാവിലെ 11ന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൊതകര-ഒരപ്പ് ഭാഗങ്ങളിൽ ഓഗസ്റ്റ് 21 രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യക്ഷതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.