ഐഫോണ്‍ 11-ന്റെ ഈ പ്രശ്നം സൗജന്യമായി പരിഹരിച്ച് തരാമെന്ന് ആപ്പിള്‍.

ടച്ച് പ്രശ്‌നങ്ങള്‍ക്കായുള്ള ഐഫോണ്‍ 11 ഉപയോക്താക്കള്‍ വിഷമിക്കേണ്ട. സൗജന്യമായി പ്രശ്‌നം പരിഹരിക്കാമെന്ന് ആപ്പിള്‍. ഇതിന്റെ ഭാഗമായി ഡിസ്‌പ്ലേ മൊഡ്യൂള്‍ റീപ്ലേസ്‌മെന്റ് പ്രോഗ്രാം വെള്ളിയാഴ്ച പ്രഖ്യാപിച്ചു. 2019 നവംബര്‍ മുതല്‍ 2020 മെയ് വരെ നിര്‍മ്മിച്ച ടച്ച് പ്രശ്‌നങ്ങളുള്ള ഐഫോണ്‍ 11 മോഡലുകള്‍ നന്നാക്കും. ടച്ച് സ്‌ക്രീന്‍ പ്രശ്‌നങ്ങളുള്ള ഐഫോണ്‍ 11 ഉടമകള്‍ക്ക് യൂണിറ്റിന്റെ സീരിയല്‍ നമ്പര്‍ ഒരു ഓട്ടോമേറ്റഡ് വെരിഫിക്കേഷന്‍ സിസ്റ്റത്തിലേക്ക് നല്‍കാം. ആപ്പിളിന്റെ സപ്പോര്‍ട്ട് വെബ്‌സൈറ്റ് അല്ലെങ്കില്‍ . നിങ്ങളുടെ ഫോണിന്റെ യോഗ്യത അനുസരിച്ച്, ആപ്പിളോ അല്ലെങ്കില്‍ ഒരു ആപ്പിള്‍ അംഗീകൃത ഏജന്‍സിയോ ഫോണ്‍ സൗജന്യമായി മാറ്റിത്തരികയോ നന്നാക്കി തരികയോ ചെയ്യും.

‘ഡിസ്‌പ്ലേ മൊഡ്യൂളിലെ ഒരു പ്രശ്‌നം കാരണം ഐഫോണ്‍ 11 ഡിസ്‌പ്ലേകളുടെ ഒരു ചെറിയ ശതമാനം ടച്ചിനോട് പ്രതികരിക്കുന്നില്ലെന്ന് ആപ്പിള്‍ കണ്ടെത്തിയിരുന്നു. ഈ ഉപകരണങ്ങള്‍ 2019 നവംബറിനും 2020 മെയ് മാസത്തിനും ഇടയില്‍ നിര്‍മ്മിച്ചതാണ്,’ ആപ്പിള്‍ വെളിപ്പെടുത്തി. അവരുടെ ഐഫോണ്‍ 11 സര്‍വീസ് നേടുന്നതിന്, ഉപയോക്താക്കള്‍ക്ക് ഒന്നുകില്‍ ഒരു ആപ്പിള്‍ അംഗീകൃത സേവന ദാതാവിനെ കണ്ടെത്താം. അതുമല്ലെങ്കില്‍ ആപ്പിള്‍ റീട്ടെയില്‍ സ്‌റ്റോറില്‍ ഒരു കൂടിക്കാഴ്ച നടത്താം, അല്ലെങ്കില്‍ ആപ്പിള്‍ റിപ്പയര്‍ സെന്റര്‍ വഴി മെയില്‍ഇന്‍ സേവനത്തിന് ആപ്പിള്‍ സപ്പോര്‍ട്ടുമായി ബന്ധപ്പെടാം. ഉപയോക്താക്കള്‍ സൗജന്യ റിപ്പയര്‍ പ്രോഗ്രാമിന് യോഗ്യരാണോയെന്ന് ആദ്യം പരിശോധിക്കുമെന്നും അതിനുശേഷം മാത്രമേ അത് സര്‍വീസിംഗുമായി മുന്നോട്ട് പോകുകയുള്ളൂ എന്നും ആപ്പിള്‍ വ്യക്തമാക്കി. ഐക്ലൗഡിലോ അവരുടെ കമ്പ്യൂട്ടറിലോ ഉപയോക്താവിന് ഐഫോണിന്റെ ബാക്കപ്പ് ലഭിക്കുമെന്നും ഇത് സൂചിപ്പിക്കുന്നു.

റിപ്പയര്‍ പ്രോഗ്രാമിനായി അപേക്ഷിക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ നിലവിലുള്ള ഏതെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതു പരിഹരിക്കണമെന്ന് ആപ്പിള്‍ പറയുന്നു. ‘നിങ്ങളുടെ ഐഫോണ്‍ 11 ന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, അത് കേടായ സ്‌ക്രീന്‍ പോലുള്ള അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്നുവെങ്കില്‍, സേവനത്തിന് മുമ്പായി ആ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്.’

ഐഫോണ്‍ 11 ലെ ടച്ച് സ്‌ക്രീനിനുമായി ബന്ധപ്പെട്ട് ആപ്പിളിനോ അതിന്റെ സേവന ദാതാക്കള്‍ക്കോ ഇതിനകം പണം നല്‍കിയിട്ടുണ്ടെങ്കില്‍ ഉപയോക്താക്കള്‍ക്ക് റീഫണ്ടിനായി ആപ്പിളിനെ ബന്ധപ്പെടാം. റിപ്പയര്‍ പ്രോഗ്രാം ലോകമെമ്പാടും ഉണ്ട്. അതുകൊണ്ടു തന്നെ വാങ്ങിയ സ്ഥലത്ത് റിപ്പയര്‍ ചെയ്യാമെന്ന് ആപ്പിള്‍ കുറിക്കുന്നു. കൂടാതെ, റിപ്പയര്‍ പ്രോഗ്രാം ഐഫോണ്‍ 11 ന്റെ സ്റ്റാന്‍ഡേര്‍ഡ് വാറന്റി കവറേജ് വിപുലീകരിക്കുന്നില്ല. യൂണിറ്റിന്റെ ആദ്യത്തെ റീട്ടെയില്‍ വില്‍പ്പനയ്ക്ക് ശേഷം 2 വര്‍ഷത്തെ വാറന്റി പ്രോഗ്രാമിലുള്ള ഐഫോണ്‍ 11-നു മാത്രമാണ് ഈ സൗകര്യമുള്ളത്.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10

ദിവസം ആറ് മണിക്കൂർ ഇൻസ്റ്റഗ്രാം നോക്കിയിരിക്കുന്നവരാണോ? വാ ജോലിയുണ്ട്, ആളുകളെ ക്ഷണിച്ച് സിഇഒയുടെ പോസ്റ്റ്

ആറ് മണിക്കൂറെങ്കിലും ഇൻ‌സ്റ്റഗ്രാമിലും യൂട്യൂബിലും സമയം ചെലവഴിക്കണം. ക്രിയേറ്റർമാരെ കുറിച്ചും ക്രിയേറ്റർ കൾച്ചറിനെ കുറിച്ചും നല്ല ധാരണ വേണം. ദിവസത്തിൽ എത്ര മണിക്കൂറുകൾ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കും? കണക്കേ ഉണ്ടാവില്ല അല്ലേ? മിക്കവാറും സോഷ്യൽ

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും’; അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ പ്രഖ്യാപനവുമായി മന്ത്രി

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ

‘ഓണക്കാലത്ത് ഒരു മണി അരി പോലും അധികം നൽകിയില്ല, അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട, സംസ്ഥാനം കൃത്യമായി ഇടപെട്ടു’; മുഖ്യമന്ത്രി

വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി. സബ്സിഡി ഇതര വെളിച്ചെണ്ണ 429

“പെയ്തൊഴിയാതെ” നോവൽ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

എഴുത്തുകാരി രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ “പെയ്തൊഴിയാതെ” എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പെയ്തൊഴിയാതെ എന്ന നോവലിന്റെ പുതിയ പതിപ്പ് ചുരുങ്ങിയ ചുരുങ്ങിയ കാലം കൊണ്ടാണ് പുറത്തിറങ്ങുന്നത്.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.