മൊബൈൽ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പുകൾ പുതിയ രൂപത്തിൽ; കോളുകൾ ലഭിക്കുന്നത് സർക്കാർ മുന്നറിയിപ്പ് മാതൃകയിൽ

    ഡിജിറ്റൽ അറസ്റ്റുകളെയും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളെയും കുറിച്ച് അവബോധം വളർത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുമ്പോൾ, തട്ടിപ്പുകാർ പുതിയ തന്ത്രങ്ങൾ ആവിഷ്കരിച്ചിരിക്കുകയാണ്. ഇപ്പോൾ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥരായി ചമഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ മുന്നറിയിപ്പ് സന്ദേശങ്ങളുടെ ടോൺ അനുകരിച്ചുകൊണ്ടാണ് ഈ തട്ടിപ്പുകാർ ആളുകളെ വിളിക്കുന്നത്.

    +977 പോലുള്ള അന്താരാഷ്ട്ര കോഡുകളിൽ ആരംഭിക്കുന്ന അപരിചിതമായ നമ്പറുകളിൽ നിന്നാണ് ഈ കോളുകൾ പലപ്പോഴും വരുന്നത്. തട്ടിപ്പുകാർ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്നു, സ്വീകർത്താവിൻ്റെ മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ അത് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9 അമർത്താൻ അവർ ആവശ്യപ്പെടുന്നു.

    “പ്രിയ ഉപയോക്താവേ, നിങ്ങളുടെ മൊബൈൽ നമ്പറിൽ നിന്ന് നിയമവിരുദ്ധ പ്രവർത്തനം രജിസ്റ്റർ ചെയ്തതിനാൽ നിങ്ങളുടെ മൊബൈൽ നമ്പർ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് അറിയിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ളതാണ് ഈ കോൾ. കൂടുതൽ വിവരങ്ങൾ അറിയാൻ, 9 അമർത്തുക…” ഈ വാചകമാണ് സാധാരണയായി തട്ടിപ്പുകാർ ഉപയോഗിക്കുന്നത്.

    ഈ തട്ടിപ്പുകളിൽനിന്ന് സുരക്ഷിതരാകാൻ സംശയാസ്പദമായി തോന്നുന്ന ഫോൺ കോളുകളിൽ ജാഗ്രത പാലിക്കുക എന്നതാണ് പ്രധാനം. ട്രായ് അല്ലെങ്കിൽ പോലീസ് പോലുള്ള നിയമാനുസൃത സ്ഥാപനങ്ങൾ ഒരിക്കലും ഫോണിലൂടെ വ്യക്തിഗതമോ സാമ്പത്തികമോ ആയ വിവരങ്ങൾ അഭ്യർഥിക്കില്ല. “ഡിജിറ്റൽ അറസ്റ്റ്” എന്ന് ആരെങ്കിലും പരാമർശിക്കുകയാണെങ്കിൽ, ഇത് കബളിപ്പിക്കാൻ മാത്രം ഉദ്ദേശിച്ചുള്ള കോൾ ആണെന്ന് മനസിലാക്കണം. കോൾ യഥാർഥമാണെന്ന് തോന്നുമെങ്കിലും സംശയങ്ങൾ ഉളവാക്കുന്നുവെങ്കിൽ, വിളിക്കുന്നയാളുടെ വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ അൽപ്പസമയം ചെലവഴിക്കണം. അവർ തന്ത്രപ്രധാനമായ വിവരങ്ങൾ അഭ്യർഥിക്കുകയോ തിടുക്കപ്പെട്ട് തീരുമാനമെടുക്കാൻ സമ്മർദത്തിലാക്കുകയോ ചെയ്താൽ അത് തട്ടിപ്പ് നടത്തുന്നതിന് വേണ്ടിയാകാം. ഫോണിലൂടെ അപരിചിതരോട് വ്യക്തിപരമായ വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ ഒരിക്കലും വെളിപ്പെടുത്തരുത്.

ജില്ലയിലെ ആദ്യ അങ്കണവാടി കം ക്രഷ് വരദൂരില്‍ പ്രവര്‍ത്തന സജ്ജം

ജില്ലയിലെ ആദ്യത്തെ അങ്കണവാടി കം ക്രഷ് വരദൂര്‍ അങ്കണ്‍വാടിയില്‍ പ്രവര്‍ത്തന സജ്ജമായി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ കണിയാമ്പറ്റ വരദൂരില്‍ സ്ഥാപിച്ച അങ്കണവാടി-കം-ക്രഷില്‍ ആറു മാസം മുതല്‍ മൂന്ന് വയസ് വരെ പ്രായമുള്ള കുട്ടികളെ ക്രഷിലേക്കും

വാവാടിയിൽ പുതിയതായി ആരംഭിക്കുന്ന ക്വാറിക്കെതിരെ പ്രദേശവാസികൾ

വാവാടി :വെങ്ങപ്പള്ളി പഞ്ചായത്തിലെ ആറാം വാർഡ് വാവാടി നീലാംകുന്നിൽ പുതിയതായി ആരംഭിക്കുവാൻ പോകുന്ന ക്വാറിക്കെതിരെ ക്വാറി ആക്ഷൻ കമ്മിറ്റി പ്രക്ഷോഭ സമരം നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഏതു പ്രവർത്തികളെയും ചെറുക്കുമെന്നും. സമരസമിതിക്ക്

പ്രൊമോട്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫിസുകളിലേക്ക് പ്രമോട്ടോര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. 18-40 നുമിടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗക്കാരായ പ്ലസ്ടു/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് തദ്ദേശ സ്വയംഭരണ

കർഷകദിനത്തിൽ അവാർഡിന്റെ മധുരം നുണഞ്ഞ് അസംപ്ഷൻ എയുപി സ്കൂൾ

സുൽത്താൻ ബത്തേരി കൃഷി വകുപ്പ് ഒരുക്കിയ മികച്ച വിദ്യാർത്ഥി കർഷക അവാർഡ് സ്വന്തമാക്കി, അസംപ്ഷൻ എയുപി സ്കൂൾ വിദ്യാർത്ഥി ജോയൽ ലിജോ. കർഷകദിനത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി വ്യാപാരഭവനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മുൻസിപ്പൽ

പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് സര്‍ക്കാര്‍/എയ്ഡഡ്/ടെക്നിക്കല്‍/സ്പെഷല്‍/കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും പഠനമുറി നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ താമസിക്കുന്ന വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റും

ബാണസുര ഡാമിൻ്റെ ഷട്ടറുകൾ 20 സെ.മീ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ സ്‌പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്ററായി ഉയർത്തി. 26.10 ക്യുമെക്സ‌് വെള്ളമാണ് ഘട്ടം ഘട്ടമായി ഒഴുക്കി വിടുന്നതെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *