ഇന്ത്യയില്‍ തൂക്കിലേറ്റിയത് ഒരേയൊരു വനിതയെ മാത്രം; ചെയ്ത കുറ്റം എന്താണെന്ന് അറിയാമോ?

കാമുകന്‍ ഷാരോണ്‍ രാജിനെ കഷായത്തില്‍ കളനാശിനി കലക്കി കൊടുത്ത് കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ കോടതി വിധിയെ സ്വാഗതം ചെയ്ത് വലിയ ആഹ്ലാദപ്രകടനമാണ് നടക്കുന്നത്. കേരളത്തില്‍ തൂക്കിലേറ്റാന്‍ വിധിക്കപ്പെടുന്ന മൂന്നാമത്തെ മാത്രം പ്രതിയാണ് ഗ്രീഷ്മ, കൂട്ടത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയും ഗ്രീഷ്മ തന്നെ. നിലവില്‍ കേരളത്തില്‍ രണ്ട് വനിതാ കുറ്റവാളികളാണ് ഗ്രീഷ്മ ഉള്‍പ്പെടെ കൊലക്കയര്‍ കാത്ത് കഴിയുന്നത്.

എന്നാല്‍ മേല്‍ക്കോടതിയിലേക്ക് അപ്പീല്‍ എത്തുമ്പോള്‍ ഗ്രീഷ്മയ്ക്ക് ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ ഉള്‍പ്പെടെ അഭിപ്രായപ്പെടുന്നത്. ഇനി രാജ്യത്തിന്റെ ചരിത്രത്തിലേക്ക് വന്നാല്‍ സ്വതന്ത്ര ഇന്ത്യയില്‍ ഒരേയൊരു സ്ത്രീ കുറ്റവാളി മാത്രമാണ് തൂക്കിലേറ്റപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഗ്രീഷ്മയുടെ വധശിക്ഷ നടപ്പിലാക്കപ്പെട്ടാല്‍ അത് ചരിത്രമാകും. ഇന്ത്യയില്‍ ഒരു സംസ്ഥാനവും കൃത്യമായി എത്ര പ്രതികളെ തൂക്കിലേറ്റിയെന്ന കണക്ക് കൃത്യമായി പുറത്തുവിട്ടിട്ടില്ല.

കേരളത്തില്‍ നാളിതുവരെ വെറും മൂന്ന് പേരെ മാത്രമാണ് തൂക്കിലേറ്റിയിട്ടുള്ളത്. സ്വാതന്ത്ര്യത്തിനു ശേഷം 57 പേരെ മാത്രമേ രാജ്യത്ത് വധശിക്ഷയ്ക്ക് വധിച്ചിട്ടുള്ളൂവെന്ന് ഔദ്യോഗിക ഗവണ്‍മെന്റ് സ്ഥിതിവിവരക്കണക്കുകളില്‍ വ്യക്തമാകുന്നത്. എങ്കിലും സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ തെറ്റാണെന്നും ഇന്ത്യയില്‍ വധശിക്ഷ നടപ്പാക്കിയവരുടെ യഥാര്‍ഥ എണ്ണം ആയിരക്കണക്കിന് വരാമെന്നും സ്ഥിരീകരിക്കാത്ത കണക്കുകള്‍ ഉണ്ട്. 1991ല്‍ ആണ് കേരളത്തില്‍ അവസാനമായി ഒരു പ്രതിയെ തൂക്കിലേറ്റിയത്.

കേരളം തൂക്കിലേറ്റിയത് മൂന്ന് പേരെ മാത്രം

കേരളത്തില്‍ ഇതുവരെ മൂന്ന് പേരെയാണ് തൂക്കിലേറ്റിയത്. ദുര്‍മന്ത്രവാദത്തിനായി പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ അഴകേശനെയാണ് 1979ല്‍ ആദ്യമായി കേരളത്തില്‍ തൂക്കിലേറ്റിയത്. 1984ല്‍ വാകേരിയില്‍ 4 പേരുടെ കൊലപ്പെടുത്തിയ വി ബാലകൃഷ്ണനെ 16 മാര്‍ച്ച് 1990ന് തൂക്കിലേറ്റി. 18 പേരെ തലയ്ക്കടിച്ചു കൊലപെടുത്തിയ റിപ്പര്‍ ചന്ദ്രന്‍ എന്ന മുത്തുക്കുട്ടി ചന്ദ്രനെ 1991 ജൂലായ് 6ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി. അതായത് ഒരു വനിതാ കുറ്റവാളിയെപ്പോലും കേരളത്തില്‍ തൂക്കിലേറ്റിയിട്ടില്ല.

ഇന്ത്യയില്‍ കഴുമരുത്തിലേറ്റിയത് ഒരേയൊരു വനിതയെ

നിരവധി സ്ത്രീകളെ തൂക്കിലേറ്റാന്‍ വിധിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഒരേയൊരു പ്രതിയെ മാത്രമാണ് ഇന്ത്യയില്‍ തൂക്കിക്കൊന്നിട്ടുള്ളത്. 1955 ജനുവരി 3ന് തീഹാര്‍ ജയിലില്‍ വച്ച് രത്തന്‍ ബായ് ജെയിനിനെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റിയത്. ഒരു ക്ലിനിക്കില്‍ മാനേജറായി ജോലി ചെയ്തിരുന്ന രത്തന്‍ ബായ്, ആ ക്ലിനിക്കില്‍ തന്നെ ജോലി ചെയ്തിരുന്ന മൂന്ന് സ്ത്രീകളെ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. തന്റെ ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചാണ് രത്തന്‍ ബായ് ജെയിന്‍ വിഷം നല്‍കി മൂന്ന് പെണ്‍കുട്ടികളെ കൊന്നത്.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.