സ്വന്തം അസുഖങ്ങൾ ഗൂഗിളിലോ യൂട്യൂബിലോ തിരഞ്ഞ് പ്രതിവിധി തേടുന്നവരാണോ നിങ്ങൾ

ഒരു തലവേദന വന്നാല്‍ പോലും ഗൂഗിളിൽ അല്ലെങ്കിൽ യൂട്യൂബിൽ സെർച്ച് ചെയ്ത് അതിന്റെ കാരണങ്ങളും പ്രതിവിധികളും തിരയുന്നവരെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും ശീലത്തിന്റെ ഉടമകളാണോ നിങ്ങള്‍..? എങ്കില്‍ നിങ്ങള്‍ക്ക് അറിയാൻ ധാരാളം കാര്യങ്ങളുണ്ട്. തലവേദന തന്നെ, വിവിധ അസുഖങ്ങളുടെ ലക്ഷണമാണ്. നീര്‍ക്കെട്ട് മുതല്‍ ട്യൂമര്‍ വരെയുള്ള അസുഖങ്ങളുടെ ലക്ഷണമാണ് തലവേദന. എന്നാല്‍ കൃത്യമായി ഏത് അസുഖമാണ് നമുക്കുള്ളതെന്ന് ഒരു തലവേദന കൊണ്ടുമാത്രം കണ്ടെത്തുക സാധ്യമല്ല. ഇതുപോലെ ഓരോ രോഗാവസ്ഥകള്‍ക്കും ഓരോ കാരണങ്ങളുണ്ട്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടും, അല്ലാതെയും കിടക്കുന്നു. ഗൂഗിള്‍ സെര്‍ച്ചിനെ മാത്രം ആശ്രയിച്ച്‌ സ്വന്തം രോഗം കണ്ടെത്തുകയും അത് രണ്ടാമതൊരു അഭിപ്രായം പോലും തേടാതെ വിശ്വസിക്കുകയും തുടര്‍ചികിത്സകള്‍ സ്വയം നടത്തുകയും ചെയ്യുന്നത് വലിയ അപകടങ്ങളിലേക്കേ വഴി തെളിക്കൂ. ഇങ്ങനെയുള്ള അപകടങ്ങളിലേക്ക് കടക്കും മുമ്പ് ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍. ആരോഗ്യമേഖല കൂടുതല്‍ മെച്ചപ്പെട്ടുവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് നമുക്കോര്‍മ്മ വേണം. ഏത് അസുഖത്തെയും കഴിയുന്നതും നേരത്തെ തിരിച്ചറിയാനും അതിനുള്ള ചികിത്സ ഉറപ്പുവരുത്താനുമുള്ള സൗകര്യങ്ങളും ഇടങ്ങളും നമുക്കുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പോലും മികച്ച ചികിത്സാ സൗകര്യങ്ങളാണ് നമുക്കുള്ളത്. ഇത്തരത്തിലൊരു സാഹചര്യത്തില്‍ ജീവിക്കുന്ന നമ്മളെന്തിനാണ് സ്വന്തം അസുഖത്തെപ്പറ്റി അവ്യക്തമായ വിവരങ്ങളന്വേഷിച്ച്‌ വ്യാകുലപ്പെടുകയും അനാവശ്യമായി സമയവും സ്വസ്ഥതയും തകര്‍ക്കുന്നതും. നേരെ ഒരു ഡോക്ടറെ കാണുക. ശാരീരിക വിഷമതകളും ലക്ഷണങ്ങളും ഡോക്ടറോട് വിശദീകരിക്കുക. അസുഖമെന്തെന്ന് ഡോക്ടര്‍ കണ്ടുപിടിക്കട്ടെ. ആവശ്യമെങ്കില്‍ മറ്റ് പരിശോധനകള്‍ക്ക് ഡോക്ടര്‍ തന്നെ നിര്‍ദേശിക്കും. താന്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ വെച്ച്‌ ഗൂഗിള്‍ ചെയ്ത് അസുഖമെന്തെന്ന് തിരയുന്നവര്‍ക്ക് പലപ്പോഴും കിട്ടുന്ന മറുപടി തെറ്റായിരിക്കും. ചിലപ്പോള്‍ ഒന്നിലധികം മറുപടികളായിരിക്കും ഗൂഗിള്‍ നല്‍കുക. ഇത് ആശയക്കുഴപ്പമുണ്ടാക്കാനേ ഉപകരിക്കൂ. മാത്രമല്ല ഗുരുതരമായ അസുഖങ്ങള്‍ പിടിപെട്ടുവെന്ന ധാരണയില്‍ നമ്മള്‍ കൂടുതല്‍ ആശങ്കപ്പെടാനും ഇത് വഴിയൊരുക്കുന്നു. ഇത്തരത്തില്‍ മാനസികമായി സമ്മര്‍ദ്ദങ്ങളുണ്ടാകുന്നത് ക്രമേണ ഉൽകണ്ഠയിലേക്ക് നയിക്കും. ഓണ്‍ലൈനില്‍ സ്വന്തം അസുഖങ്ങളെപ്പറ്റി തേടി ഉത്തരങ്ങള്‍ കണ്ടെത്തുന്ന പ്രവണതയെ ‘സൈബര്‍ കോണ്‍ഡ്രിയ’ എന്നാണ് ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നാണ് ആരോഗ്യ മോഖലയിലുള്ളവരുടെ വിലയിരുത്തല്‍. നമ്മള്‍ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ എപ്പോഴും ശരിയായിക്കോളണമെന്നില്ല. പല സൈറ്റുകളാണ് വിവരങ്ങളെത്തിക്കുന്നത്. ഇതില്‍ ഏതൊക്കെയാണ് വിശ്വസിക്കാനാകുന്നതെന്നും അല്ലാത്തവയേതെന്നും തിരിച്ചറിയാനാകില്ല. അതുകൊണ്ടുതന്നെ ഈ ശീലം ഒട്ടും ആരോഗ്യകരമല്ല. ചില ഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ തന്നെ നിര്‍ദേശപ്രകാരം ഒന്നോ രണ്ടോ വെബ്‌സൈറ്റുകള്‍ ആശ്രയിക്കാവുന്നതാണ്. എങ്കിലും അമിതമായി ഇത്തരം ഉൽകണ്ഠകള്‍ പുലര്‍ത്തുന്നത് ഒട്ടും ആശാസ്യമല്ലെന്ന് തന്നെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ

സൗജന്യ കേക്ക് നിർമാണ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ ആറ് ദിവസത്തെ സൗജന്യ കേക്ക് നിർമാണ തൊഴിൽ പരിശീലനം നൽകുന്നു. ഓഗസ്റ്റ് 20ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഫോൺ:

പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഫണ്ടമെന്റൽസ് ഓഫ് കോൺടെന്റ് റൈറ്റിംഗ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കോഴ്സ് ഫീ 5085 രൂപ. ഫോണ്‍: 9495999669/ 7306159442.

ഓണക്കാലത്ത് ലഹരി ഉപയോഗവും വില്‍പനയും തടയാൻ പരിശോധന ശക്തമാക്കും

സ്കൂളുകളിലെയും കോളജുകളിലെയും ഓണാഘോഷങ്ങളിൽ നിരീക്ഷണം ഓണക്കാലത്ത് വ്യാജമദ്യം ഉൾപ്പെടെ നിരോധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും ഉപയോഗവും തടയാൻ ജനകീയ പങ്കാളിത്തത്തോടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ എക്സൈസ് ജില്ലാതല ജനകീയ കമ്മിറ്റിയിൽ തീരുമാനം. ജില്ലാ കളക്ടര്‍

ഡിഎൽഎഡ് അപേക്ഷ തീയ്യതി നീട്ടി

ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ സ്ഥാപനങ്ങളിലെ 2025-2027 അദ്ധ്യയന വര്‍ഷത്തേക്കുള്ള  ഡിഎല്‍എഡ്‌ (ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ) കോഴ്സിനുള്ള അപേക്ഷാ തീയ്യതി നീട്ടി. ഓഗസ്റ്റ് 21 വരെയാണ് നീട്ടിയ സമയം. ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയം എന്നീ

സീറ്റൊഴിവ്

വെള്ളമുണ്ട ഗവ. ഐടിഐയിൽ പ്ലംബർ ട്രേഡിൽ ജനറൽ/എസ് സി വിഭാഗം സീറ്റൊഴിവുണ്ട്. വിദ്യാർത്ഥികൾ (നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും) ഓഗസ്റ്റ് 21 വൈകിട്ട് നാലിനകം വെള്ളമുണ്ട ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം. ഫോൺ: 04935 294001,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.