മോട്ടോർ തൊഴിലാളികളെ പീഡിപ്പിക്കുന്ന അശാസ്ത്രീയ നിയമപരിഷ്കരണങ്ങളും സർക്കുലറുകളും പിൻവലിക്കണം:പി.പി ആലി

കൽപ്പറ്റ : മോട്ടോർ തൊഴിലാളികളുടെ തൊഴിലിന് തന്നെ ഭീഷണിയാകുന്ന തരത്തിൽ അശാസ്ത്രീയ നിയമപരിഷ്കരണങ്ങളും സർക്കുലറുകളും ഇറക്കി തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി.ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ കരി നിയമങ്ങൾ നടപ്പിലാക്കാനുള്ള ട്രാൻസ്‌പോർട്ട് കമ്മീഷണറുടെയും കേരള സർക്കാരിന്റെയും നടപടികൾക്കെതിരായി മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടി യുസി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിൽ കൽപ്പറ്റ ആർടിഒ ഓഫീസ്, മാനന്തവാടി ആർടിഒ ഓഫീസ്, ബത്തേരി ആർടിഒ ഓഫീസ് എന്നിവിടങ്ങളിലേക്ക് നടന്ന മാർച്ചിന്റെയും ധർണ്ണയുടെയും ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ആർടിഒ ഓഫീസിന് മുൻപിൽ നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായിലെ ടാക്സി കേബുകളിൽ കണ്ട മീറ്റർ പ്രവർത്തിക്കുന്നില്ലെങ്കിൽ സൗജന്യ യാത്ര എന്ന സ്റ്റിക്കർ കേരളത്തിലെ മുഴുവൻ ഓട്ടോറിക്ഷകളിലും പതിക്കണമെന്ന സർക്കുലർ ഇറക്കിയ ആർടിഒ ഉദ്യോഗസ്ഥർക്ക് പ്രജ്ഞ നഷ്ടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. നഗരപ്രദേശങ്ങളിൽ പൂർണ്ണമായും മീറ്റർ പ്രവർത്തിപ്പിച്ചു കൊണ്ടാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. മലയോര പ്രദേശങ്ങളിലാണ് നാമമാത്രമായി മീറ്റർ കമ്പ്ലൈന്റ് വരുന്ന സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള സമയങ്ങളിൽ മീറ്റർ പ്രവർത്തനരഹിതമാകുന്നത്. അത്തരം നിയമലംഘന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിനെതിരെ നിയമാനുസൃതനടപടികൾ സ്വീകരിക്കുന്നതിന് പകരം ഉട്ടോപ്യൻ നിയമങ്ങളും സർക്കുലറുകളും ഇറക്കി തൊഴിലാളികളുടെ ക്രെഡിബിലിറ്റി തകർക്കുന്നതിനും ഇത്തരത്തിലുള്ള വിവാദ ഉത്തരവുകളിലൂടെ മോട്ടോർ വാഹന വ്യവസ്ഥകൾക്കെതിരെയുള്ള കടന്നുകയറ്റം നടത്തുന്നതിനും ശ്രമിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, മോഹൻദാസ് കോട്ടക്കൊല്ലി,ജ്യോതിഷ് കുമാർ വൈത്തിരി,ആർ ഉണ്ണികൃഷ്ണൻ, മുത്തലിബ് പഞ്ചാര, സി സി തങ്കച്ചൻ, എസ് മണി, സുഹൈൽ, നോറിസ് തുടങ്ങിയവർ സംസാരിച്ചു. മാനന്തവാടി ആർടിഒ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി ടി എ റെജി ഉദ്ഘാടനം ചെയ്തു. കെ വി ഷിനോജ് അധ്യക്ഷനായിരുന്നു. ജോർജ് പടകൂട്ടിൽ,എം പി ശശികുമാർ, കെ കൃഷ്ണൻ, അജയഘോഷ്, സാബു തുടങ്ങിയവർ സംസാരിച്ചു. ബത്തേരി ആർടിഒ ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. കെഎം വർഗീസ് അധ്യക്ഷൻ ആയിരുന്നു. സി എ ഗോപി, കെ യു മാനു, പി ജെ ഷാജി, മനോജ് ഉതുപ്പാൻ തുടങ്ങിയവർ സംസാരിച്ചു.

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട: പൊതുജനതാല്പര്യം പരിഗണിച്ച്‌ ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരം പ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്.

കൽപ്പറ്റ: വ്യാജ ഇൻസ്റ്റാഗ്രാം അക്കൌണ്ടുകളലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ ഒഡീഷയിലെത്തി പിടികൂടി വയനാട് സൈബർ പോലീസ്. സുപർനപൂർ ജില്ലയിലെ ലച്ചിപൂർ, ബുർസാപള്ളി സ്വദേശിയായ രഞ്ചൻ മാലിക് (27) നെയാണ് സൈബർ ക്രൈം പോലീസ്

കർഷക ദിനാചാരണം സംഘടിപ്പിച്ചു

ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു. ജില്ലാ ചാപ്റ്റർ സെക്രട്ടറി അഡ്വ. അബ്ദുറഹ്മാൻ കാതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് മികച്ച വൈവിധ്യ കർഷകൻ ആയ ബേബി മാത്യു കൊട്ടാരക്കുന്നേലിനെ ആദരിച്ചു.

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

നടവയൽ കാറ്റാടിക്കവല തെല്ലിയാങ്കൽ ഋഷികേശ് (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദിൽഷാദ്, ചിത്ര ദമ്പതികളുടെ മകനാണ്. നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി

ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍*

ശരീരത്തില്‍ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് വഴിവയ്ക്കും. യൂറിക് ആസിഡ് കൂടുമ്പോള്‍ ശരീരം കാണിക്കുന്ന

കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സൗകര്യങ്ങള്‍; വരുന്നു അമൃത് ഭാരത് എക്‌സ്പ്രസ് 3.0

ഇന്ത്യന്‍ റെയില്‍വേ മാറ്റങ്ങളുടെ പാതയിലാണ്. ഇത്തവണ അമൃത് ഭാരത് എക്‌സ്പ്രസ് 3.0 എന്ന ആശയവുമായാണ് റെയില്‍വേ മുന്നോട്ടുവരുന്നത്. അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ രണ്ട് പതിപ്പുകളും വിജയകരമായതിന്റെ പശ്ഛാത്തലത്തിലാണ് പുതിയ മോഡല്‍ പരിശോധിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.