മീനങ്ങാടി : യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര തുടങ്ങി.
അവകാശ സംരക്ഷണം നിയമ നിർമാണത്തിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന
യാത്ര 29ന് തിരുവനന്തപുരത്ത് സമാപിക്കും. യാക്കോബായ -ഓർത്തഡോക്‌സ് സഭാ
തർക്കം ഇടവകകളിൽ ഹിതപരിശോധന നടത്തി മലബാർ മോഡലിൽ പരിഹരിക്കുക, തങ്ങൾ
പടുത്തുയർത്തിയ ദൈവാലയങ്ങൾ വിശ്വാസികൾക്ക് ആരാധന സ്വാതന്ത്ര്യം
ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള യാത്ര മീനങ്ങാടി
സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിലെ ശാമുവേൽ മോർ
പീലക്സിനോസ് തിരുമേനിയുടെ കബറിങ്കൽ നിന്ന് മലങ്കര മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ്
മെത്രാപ്പോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. മലബാർ ഭദാസന മെത്രാപ്പോലീത്ത
സഖറിയാസ് മോർപോളികാർപ്പോസ് അധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ തോമസ് മോർ
അലക്സന്ത്രയോസ് മെത്രാപ്പോലീത്ത പതാക ഏറ്റുവാങ്ങി.
കോഴിക്കോട് ഭദ്രാസനത്തിന്റെ പൗലോസ് മോർ ഐറേനിയോസ്, ഡൽഹി ഭദ്രാസനത്തിന്റെ
കുര്യാക്കോസ് മോർ യൗസേഫിയോസ്, ബാംഗ്ളൂർ–മൈലാപ്പുർ ഭദ്രാസനത്തിന്റെ ഐസക്ക്
മോർ ഒസ്ത്താത്തിയോസ്, മുവാറ്റുപുഴ മേഖലാധിപൻ മാത്യൂസ് മോർ അന്തിമോസ്
എന്നീ മെത്രാപ്പോലീത്തന്മാരും, കൊല്ലം പണിക്കർ, സഭാ ഭാരവാഹികളായ വൈദിക
ട്രസ്റ്റി സ്ലീബ വട്ടവേലിൽ കോർ എപ്പിസ്ക്കോപ്പാ, സമുദായ ട്രസ്റ്റി ഷാജി
ചുണ്ടയിൽ, സെക്രട്ടറി അഡ്വ. ഏലിയാസ് പീറ്റർ, സമരസമിതി കൺവീനർ ഫാ. ജോൺ
ഐപ്പ്, വർക്കിങ് കമ്മിറ്റി അംഗം ഫാ. ഡോ.ജേക്കബ് മീഖായേൽ
പുല്യാട്ടേൽ, സംവിധായകൻ എം.മോഹനൻ, അഡ്വ. കെ.ഒ. ഏലിയാസ്, അഡ്വ. റോയ്
മാത്യു, മലബാർ ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരം പുഴയിൽ, ഫാ.
എം.യു.തോമസ്, സമരസമിതി അംഗം കെ.എം. ഷിനോജ്, സഭാ മാനേജിങ് കമ്മിറ്റി
അംഗങ്ങൾ, ഭദ്രാസന ഭാരവാഹികൾ, മീനങ്ങാടി കത്തീഡ്രൽ ഭാരവാഹികൾ തുടങ്ങിയവർ
നേതൃത്വം നൽകി. യാത്രക്ക് മീനങ്ങാടി സെന്റ് മേരീസ് സുവിശേഷ സമാജം
പള്ളിയിലും കൽപറ്റ സെൻറ് ജോർജ് പള്ളിയിലും സ്വീകരണം നൽകി. യാത്രയുടെ സമാപനത്തിന്റെ ഭാഗമായി 29ന്
മുഖ്യമന്ത്രിക്ക് ഭീമ ഹർജി നൽകും. 15 ദിവസം നീണ്ട് നിൽക്കുന്ന യാത്രക്ക്
വിവിധ ഭദ്രാസനങ്ങളിൽ സ്വീകരണം നൽകും. സ്വീകരണ കേന്ദ്രങ്ങളിൽ വിശ്വാസികളിൽ
നിന്ന് അധികാരികൾക്ക് നൽകാനുള്ള ഹർജി ഒപ്പിട്ട് സ്വീകരിക്കും.