അമിതമായാൽ പ്രൊട്ടീനും ‘വിഷം’; ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ…

സ്ഥിരമായി ജിമ്മിൽ പോവുകയും, ഡയറ്റ് നോക്കി ശരീരം പരിപാലിക്കുകയും ചെയ്യുന്നവരുടെയുമെല്ലാം ഭക്ഷണത്തിലെ പ്രധാനഘടകം പ്രൊട്ടീൻ ആയിരിക്കും. ശരീരത്തിലെ പ്രൊട്ടീനിന്റെ അളവ് കൂട്ടാൻ പ്രത്യേക ഭക്ഷണം തിരഞ്ഞെടുത്ത് കഴിക്കുന്നവരുമുണ്ട്. എന്നാൽ അധികമായാൽ അമൃതും വിഷമാണ് എന്ന് പറയുന്നത് പോലെ, ശരീരത്തിൽ പ്രൊട്ടീൻ അധികമായി എത്തിയാലും പ്രശ്‌നങ്ങളുണ്ടാകും.
ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും അത്യന്താപേക്ഷിതമായ ഘടകമാണ് പ്രൊട്ടീൻ എന്നത് ശരി തന്നെ. രോഗപ്രതിരോധ പ്രവർത്തനം, എൻസൈം പ്രവർത്തനം തുടങ്ങിയ വിവിധ ശാരീരിക പ്രക്രിയകളിലും പ്രൊട്ടീൻ അത്യന്താപേക്ഷിതമാണ്. എന്നാൽ അമിതമായ പ്രൊട്ടീൻ ഉപയോഗം ശരീരത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് നോക്കാം.

എല്ലുകളുടെ ആരോഗ്യ പ്രശ്നങ്ങൾ
അമിതമായ പ്രൊട്ടീൻ കാത്സ്യം പുറന്തള്ളപ്പെടുന്നത് വർദ്ധിപ്പിക്കും, ഇത് ദീർഘകാലം തുടരുന്നത് എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. എല്ലുകളുടെ പ്രധാനഘടകമാണ് കാത്സ്യം. കാത്സ്യക്കുറവ് എല്ലുകളുടെ ആരോ​ഗ്യത്തെ ബാധിക്കും, അതിനാലാണ് കാത്സ്യക്കുറവ് ഉണ്ടാകുമ്പോൾ പല്ലു പൊട്ടിപ്പോകുന്നതും, ദന്തരോ​ഗങ്ങൾ ഉണ്ടാകുന്നതും.

ശരീരഭാരം വർധിക്കുക
പ്രൊട്ടീൻ അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകും. മൊത്തത്തിലുള്ള കലോറി ഉപഭോഗം കൂടാനും ഇത് കാരണമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
പോഷകങ്ങളുടെ അസന്തുലിതാവസ്ഥ
അമിതമായ പ്രൊട്ടീൻ കഴിക്കുന്നത് മറ്റ് പോഷകങ്ങളുടെ അസന്തുലിതാവസ്ഥയിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. അത്തരത്തിൽ പോഷകങ്ങൾ നഷ്ടപ്പെടുന്നത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. അതിനാൽ വൈവിധ്യമാർന്ന ഭക്ഷണ സ്രോതസ്സുകൾ ഉൾപ്പെടുന്ന സമീകൃതാഹാരം നിലനിർത്തുക. പ്രൊട്ടീനോടൊപ്പം മറ്റ് പോഷകങ്ങളും ശരീരത്തിൽ എത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക പ്രധാനമാണ്.

നിർജ്ജലീകരണം
ഉയർന്ന പ്രൊട്ടീനിൻറെ ഉപയോഗം ജലത്തിന്‍റെ ശരീരത്തിലെ ആവശ്യകത വർദ്ധിപ്പിക്കും. ധാരാളം വെള്ളം കുടിക്കുകയും, ജലാംശമുള്ള ഭക്ഷണം കഴിക്കുകയും ചെയ്യുന്നില്ലെങ്കിൽ നിർജ്ജലീകരണത്തിലേയ്ക്ക് നയിച്ചേക്കാം. അതിനാൽ‌ പ്രൊട്ടീനിന്റെ കാര്യത്തിൽ കാണിക്കുന്ന അതേ ശ്രദ്ധയോടെ വെള്ളം കുടിക്കാനും ശ്രമിക്കുക.‌
ഹൃദ്രോഗ സാധ്യത
റെഡ് മീറ്റുകളിലെ അമിത പ്രൊട്ടീൻ ഹൃദയത്തിൻറെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബീഫ് പോലുള്ള റെഡ് മീറ്റുകൾ പരിധിയിലധികം കഴിക്കുന്നത് കുറയ്ക്കുക

ഈ തെറ്റുകള്‍ ചെയ്യരുത്;ചാറ്റ്ജിപിടിയിലെ ചാറ്റും ഫോട്ടോയും ഒക്കെ ലീക്ക് ആകും

എന്ത് കാര്യങ്ങള്‍ അറിയണമെങ്കിലും ചാറ്റ്ജിപിടിയുടെ സഹായം തേടാറുണ്ടോ? ഫോട്ടോയും സ്വകാര്യ വിവരങ്ങളും ചാറ്റുകളും ഒക്കെ ചാറ്റ്ജിപിടിയുമായി പങ്കുവച്ചിട്ടുണ്ടോ? കാര്യമൊക്കെ നല്ലതുതന്നെ.പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ നിങ്ങള്‍ നടത്തിയ ചാറ്റും നല്‍കിയ ഫോട്ടോയും എല്ലാം മറ്റുള്ളവര്‍ കാണും. ഏതാനും

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍

ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്

36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്

അടച്ചുപൂട്ടേണ്ട, ഹോട്ടലുകളിലെ എൽപിജി പ്രതിസന്ധിയിൽ നിർണായക തീരുമാനമെടുത്ത് കേന്ദ്രം; കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ അനുമതി

പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ രാജ്യത്തെ ഹോട്ടലുകളിലെ എൽ പി ജി ഗ്യാസ് സിലിണ്ടർ പ്രതിസന്ധിയിൽ പരിഹാരം നിർദ്ദേശിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വാണിജ്യ സിലിണ്ടറുകൾക്ക് പകരം കൽക്കരി, മണ്ണെണ്ണ എന്നിവ ഉപയോഗിക്കാൻ റെസ്റ്റോറന്‍റുകൾക്ക് കേന്ദ്രം

ഗസ്റ്റ് ഇൻസ്ട്രകടർ

കൽപ്പറ്റ ഐ.ടി.ഐയിലേക്ക് കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പകർപ്പ് സഹിതം മാർച്ച് 13 ന് രാവിലെ 11

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.