തലച്ചോറ് ഭക്ഷിക്കുന്ന അമീബയുടെ സാന്നിദ്ധ്യം; ആശങ്കയിൽ അമേരിക്ക.

കോവിഡ് വ്യാപനത്തിന്റെയും ജനിതകവ്യതിയാനം വന്ന പുതിയ കൊറോണ വൈറസ് വ്യാപനത്തിനും ഇടയിൽ മസ്തിഷ്ക്കത്തെ നശിപ്പിക്കുന്ന നഗ്ലേറിയ ഫൗളേറി(Naegleria fowleri) എന്ന അമീബ യു.എസിൽ പരക്കുന്നു എന്ന് വാർത്തകൾ.
അമേരിക്കയിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് (സി.ഡി.സി.) ഈ വാർത്ത പുറത്തുവിട്ടത്. യു.എസിന്റെ ദക്ഷിണമേഖലകളിലാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എന്താണ് തലച്ചോറ് തിന്നുന്ന അമീബ
നഗ്ലേറിയ ഫൗളേറി ഒരു തരം അമീബയാണ്. 1965 ലാണ് ഈ അമീബയെ കണ്ടെത്തുന്നത്. ആദ്യം ഓസ്ട്രേലിയയിലാണ് കണ്ടു പിടിച്ചത് . ഇത് ബാധിക്കുന്നത് മസ്തിഷ്ക്കത്തിൽ തീവ്രമായ അണുബാധ ഉണ്ടാകാൻ ഇടയാക്കും. പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലിറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ശുദ്ധജല സ്രോതസ്സുകളിലും മണ്ണിലുമൊക്കെയാണ് ഈ ബാക്ടീരിയ കാണപ്പെടുന്നത്.

45 ഡിഗ്രി ചൂടുള്ള വെള്ളത്തിൽ ഈ ബാക്ടീരിയ നിലനിൽക്കും. ഉപ്പുവെള്ളത്തിൽ ഇതിന് ജീവിക്കാനാവില്ല. ഈ ബാക്ടീരിയ അടങ്ങിയ വെള്ളത്തിൽ ഇറങ്ങുന്നവരുടെ മൂക്കിലൂടെയാണ് ഇത് ശരീത്തിനകത്ത് പ്രവേശിക്കുന്നത്.

മൂക്കിലേക്ക് കടക്കുന്ന ബാക്ടീരിയ മണം അറിയാൻ സഹായിക്കുന്ന ഓൾഫാക്ടറി നെർവിലൂടെ മസ്തിഷ്ക്കത്തിലേക്ക് പ്രവേശിക്കും. തുടർന്ന് പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലിറ്റിസിന് ഇടയാക്കും. ഇത് മൂർച്ഛിച്ചാൽ മരണത്തിന് ഇടയാകും. ഈ ബാക്ടീരിയ ഉള്ള തടാകങ്ങൾ, പുഴകൾ തുടങ്ങിയവയിൽ നീന്തുന്നവരിലാണ് പൊതുവേ അണുബാധ കണ്ടുവരുന്നത്. രോഗം ബാധിച്ചവരിൽ നിന്ന് മറ്റുള്ളവരിലേക്ക് ഈ രോഗം ബാധിക്കില്ല.

ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാം

15 ദിവസത്തിന് ശേഷമാണ് ലക്ഷണങ്ങൾ കണ്ടുവരാറുള്ളത്. ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് മൂന്നു മുതൽ ഏഴുദിവസത്തിനകം മരണം സംഭവിക്കാം.
തലവേദന, പനി, കഴുത്തിന് മരവിപ്പ്, വിശപ്പില്ലായ്മ, ഛർദി, മാനസികനിലയിൽ കാണുന്ന തകരാറുകൾ, അപസ്മാരം, ഹാലൂസിനേഷൻ, തൂങ്ങിയ കൺപോളകൾ, മങ്ങിയ കാഴ്ചകൾ, രുചി നഷ്ടപ്പെടൽ എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങൾ.

ചികിത്സ രീതി

കൃത്യമായ ഒരുചികിത്സയില്ല. ചില മരുന്നുകൾ നൽകി ചില രോഗികൾ രക്ഷപ്പെട്ടിട്ടുണ്ട്. മുൻകരുതലാണ് പ്രധാനം. ചൂട് നിലനിൽക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കണം. ചെളിയിൽ കളിക്കുന്നതും ഒഴിവാക്കണം. മൂക്ക് വൃത്തിയാക്കാനും മുഖം കഴുകാനും ടാപ്പിൽ നിന്നുള്ള വെള്ളം ഉപയോഗിക്കരുത്. ശുദ്ധീകരിച്ച വെള്ളം മാത്രമേ ഉപയോഗിക്കാവൂ.

ഒരുപാട് പകർച്ചവ്യാധികൾ വരുന്ന സാഹചര്യത്തിൽ വ്യക്തമായ വിവരങ്ങൾ അറിഞ്ഞു വെക്കുക. ഒന്നിനെപ്പറ്റിയും ആകുലപ്പെടേണ്ട കാര്യമില്ല. പ്രതിരോധിക്കുക.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം

കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ

ഇന്നും കനത്ത് പെയ്യും, പരക്കെ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, കേരളത്തിൽ 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എറണാകുളം മുതൽ കാസർകോട് വരെയുള്ള 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പുകളില്ല.

പാൽചുരം റോഡിൽ ഗതാഗതം നിരോധിച്ചു.

കൊട്ടിയൂർ പാൽചുരം ബോയ്‌സ് ടൗൺ റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതായി കണ്ണൂർ ജില്ലാ കളക്ടർ അറിയിച്ചു.ഇതുവഴി പോകേണ്ട വാഹനങ്ങൾ പേരിയ നിടുംപൊയിൽ ചുരം വഴി പോകേണ്ടതാണ്.

കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍

സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച, വിവിധ സംഘടനകൾ പങ്കെടുക്കും, സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ നീക്കം

സ്കൂൾ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം

അവിവാഹിതരായ കപ്പിളാണോ; സോറി ഇന്ത്യയിൽ റൂമില്ല.

സോറി ഇന്ത്യ അത്ര കപ്പിള്‍ ഫ്രണ്ട്‌ലി അല്ല. അവിവാഹിതരായ കപ്പിള്‍സിന് ഇന്ത്യയില്‍ ഹോട്ടല്‍ മുറി കിട്ടില്ലേ.. കിട്ടാന്‍ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ പങ്കാളിയുമായി ഒന്നിച്ച് ഒരു യാത്രയ്ക്ക് ഒരുങ്ങി. പോകാനുള്ള പെട്ടി വരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *