അവിവാഹിതരായ കപ്പിളാണോ; സോറി ഇന്ത്യയിൽ റൂമില്ല.

സോറി ഇന്ത്യ അത്ര കപ്പിള്‍ ഫ്രണ്ട്‌ലി അല്ല. അവിവാഹിതരായ കപ്പിള്‍സിന് ഇന്ത്യയില്‍ ഹോട്ടല്‍ മുറി കിട്ടില്ലേ.. കിട്ടാന്‍ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ പങ്കാളിയുമായി ഒന്നിച്ച് ഒരു യാത്രയ്ക്ക് ഒരുങ്ങി. പോകാനുള്ള പെട്ടി വരെ തയ്യാര്‍ ഇനി ഹോട്ടല്‍ മുറി ബുക്ക് ചെയ്യണം. പക്ഷെ ഹോട്ടല്‍ റൂള്‍സില്‍ അവിവാഹിതരായ കപ്പിള്‍സിന് പ്രവേശനമില്ല. ഇനി എന്ത് ചെയ്യും. പെട്ടി തിരികെ വച്ചിട്ട് മിണ്ടാതിരിക്കണം. ഇത് കപ്പിള്‍സിന്റെ കാര്യം. ഇനി സിംഗിള്‍ ആയിട്ട് പോയാലും സ്ഥിതി ഇങ്ങനൊക്കെ തന്നെ. കേരളത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഈ കാര്യങ്ങള്‍ വിശ്വസിക്കാന്‍ നമുക്ക് അല്‍പം ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ കേരളത്തിന് പുറത്ത് ഒരു സംസ്ഥാനത്ത് വിവാഹിതരല്ലാത്ത കപ്പിള്‍സിനോ, ഒറ്റയ്ക്ക് താമസിക്കാന്‍ പോകുന്നവര്‍ക്കോ മുറി കിട്ടാന്‍ പാടാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കാലം 1995ല്‍ നിന്ന് മാറി 2025ല്‍ എത്തി. ലോകം ലിവ് ഇന്‍ റിലേഷന്റെയും, സിംഗിള്‍ ലൈഫിന്റെയും മേന്‍മകള്‍ വ്യക്തമാക്കുകയും, ജീവിതം ആ തരത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യുമ്പോളാണ് ഇന്ത്യയില്‍ ഇന്നും പ്രാകൃത കാലത്തെ ഈ ചിന്താഗതിയുമായി ആളുകള്‍ ജീവിക്കുന്നത്. കേരളത്തിന്റെ സമൂഹം ഒരു പരിധി വരെ ഇത്തരം ചിന്താഗതികളെ പിന്തുണച്ച് ആ തരത്തില്‍ ജീവിതം ആരംഭിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവിടെ കപ്പിൾസിന് പുറത്ത് പോയി റൂം ബുക്ക് ചെയ്യാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമത്രേ…

ഇന്ത്യയുടെ സംസ്‌കാരത്തിനും, ചിന്താഗതിക്കും ചേര്‍ന്നതല്ല ലിവ്ഇന്‍ റിലേഷന്‍ പോലുള്ള ബന്ധങ്ങള്‍ എന്നാണ് പല ഹോട്ടല്‍ ഉടമകളുടെയും ന്യായീകരണം. വിവാഹം കഴിച്ച് ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ടൂര്‍ പോകുന്നത് മാത്രമാണ് ആ കാഴ്ച്ചപ്പാടില്‍ ഏറ്റവും ‘മാന്യമായ’ രീതി. ഒറ്റയ്ക്ക് പോകുന്നതും, പാട്ണറുമായി പോകുന്നതുമൊന്നും അംഗീകരിക്കാനാവില്ല എന്നാണ് ഈ പക്ഷക്കാരുടെ നിലപാട്.
ഹോട്ടലുകളിലെ ചില നിയമങ്ങള്‍ ഇങ്ങനെയാണ്;
അവിവാഹിതര്‍ക്ക് മുറിയില്ല
വിവാഹം കഴിക്കാത്തവര്‍ക്കും, കൂട്ടമായി വരുന്ന സ്ത്രീ പുരുഷന്മാര്‍ക്കും മുറിയില്ല (സ്ത്രീകള്‍ക്ക് ചിലപ്പോള്‍ കിട്ടിയാലായി).
നിങ്ങളെ കാണുമ്പോള്‍ അവര്‍ക്ക് ‘ഇവന്‍ അത്ര ശെരിയല്ലല്ലോ’ എന്ന് തോന്നിയാലും മുറി ലഭിക്കില്ല.
ഇനി ഐഡി പ്രൂഫായി ആധാര്‍ കാര്‍ഡ് നല്‍കിയാലും ചിലര്‍ക്ക് നിങ്ങളുടെ റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെ കാണേണ്ടി വരും.

നിയമപരമായ ഇതിന് അടിത്തറയില്ലയില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. അവിവാഹിതര്‍ ഒരുമിച്ച് ഒരു മുറിയില്‍ താമസിക്കരുത് എന്നൊരു നിയമം ഇതുവരെ ഇന്ത്യയില്‍ ഇല്ല. എന്നാല്‍ അത്തരം അലിഖിത നിയമങ്ങളുണ്ടാക്കി രാജ്യത്തെ പ്രാകൃത കാലത്തേക്ക് കൊണ്ടുപോവുകയാണ്.

സെന്‍സസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു.

ദേശീയ സെന്‍സസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഓരോ നടപടികളും ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും

അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില, 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന നാഗത്തിങ്കൽ, അരമ്പേറ്റകുന്ന്, കാവുംമന്ദം ടൗൺ, ശാന്തിനഗർ, ബി.എസ്.എൻ.എൽ കാവുംമന്ദം, പത്താം മൈൽ, സ്റ്റേഡിയംകുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (വ്യാഴാഴ്ച) രാവിലെ 9

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.