സുഹൃത്തിന്റെ കയ്യിൽ നിന്നും പണം കടംവാങ്ങാറുണ്ടോ? വാങ്ങിയ തുക ചിലപ്പോള്‍ പിഴനൽകേണ്ടി വരും

പേടിക്കണ്ട, ഒരു അത്യാവശ്യത്തിന് രണ്ടായിരമോ പതിനായിരമോ വാങ്ങുന്ന കടത്തിന്റെ കാര്യമല്ല.. മറിച്ച് ഇരുപതിനായിരം രൂപയ്ക്ക് മുകളിൽ പണമായി(in cash) ലോൺ, ഡെപ്പോസിറ്റ്, അഡ്വാൻസ് ഒക്കെയായി വാങ്ങിയാൽ അത് പ്രശ്‌നമാകും. കാരണം ഇത് കർശനമായി നിരോധിച്ചിട്ടുള്ള കാര്യമാണെന്നത് തന്നെ. വലിയ തുകകൾ കൈകാര്യം ചെയ്യുന്നതിനുള്ള കർശനമായ നിർദേശങ്ങൾ ആദായ നികുതി വകുപ്പും വീണ്ടും വീണ്ടും വ്യക്തമാക്കുന്നുണ്ട്. ഇത്തരം ഇടപാടുകൾ ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടാൽ എത്ര തുകയാണോ ഇത്തരത്തിൽ വാങ്ങുന്നത് അത്രയും തുക തന്നെ പിഴയായി ഒടുക്കേണ്ടിയും വരും.

ഏറ്റവും ഒടുവിൽ വന്ന ഒരു സംഭവത്തെ കുറിച്ച് ടാക്‌സ് അഡൈ്വസറി പ്ലാറ്റ്‌ഫോമായ ടാക്‌സ് ബഡ്ഡി ചൂണ്ടിക്കാട്ടിയിരുന്നു. രാഹുൽ എന്നൊരാൾ അത്യാവശ ഘട്ടത്തിൽ 1.2ലക്ഷം രൂപ സുഹൃത്തിന്റെ കയ്യിൽ നിനിന്നും വാങ്ങി. ഇൻകം ടാക്‌സ് ആക്ടിന്റെ സെക്ഷൻ 269SS പ്രകാരം ഇത്രയും തുക വാങ്ങുന്നതിന് തടസമുണ്ട്. ഇതോടെ സെക്ഷൻ 271DA വാങ്ങിയ തുകയുടെ നൂറു ശതമാനവും പിഴയായി നൽകേണ്ടി വന്നു.സെക്ഷൻ 269ST പറയുന്നത് ഒരു വ്യക്തിയിൽ നിന്ന് രണ്ട് ലക്ഷം രൂപയോ അതിൽ കൂടുതലോ പണമായി സ്വീകരിച്ചാൽ, അല്ലെങ്കിൽ ഒരു ട്രാൻസാക്ഷനിലൂടെ ഇത്തരം തുക സ്വീകരിച്ചാൽ, ലഭിച്ച തുകയ്ക്ക് തുല്യമായ പിഴ ഈടാക്കും. സെക്ഷൻ 269T പറയുന്നത് ഇരുപതിനായിരം രൂപയോ അതിൽ കൂടുതലോ പണമായി വായ്പയോ നിക്ഷേപമോ തിരിച്ചടയ്ക്കുന്നതിനും പിഴയീടാക്കും.

ഒരു വർഷം ഒരു കോടി രൂപയിലധികം പണം പിൻവലിച്ചാൽ ബാങ്ക് രണ്ട് ശതമാനം ടിഡിഎസ് ഡിഡക്ട് ചെയ്യും. പോയ മൂന്നുവർഷത്തിനുള്ളിൽ ആദായനികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെങ്കിൽ, അത്തരക്കാർക്ക് പ്രതിവർഷം ഇരുപത് ലക്ഷം രൂപയിൽ കൂടുതൽ പിൻവലിക്കുമ്പോൾ ടിഡിഎസ് നിരക്ക് അഞ്ച് ശതമാനമായിരിക്കും. പിഴകൾ ഒഴിവാക്കാനും ശരിയായി രേഖകൾ സൂക്ഷിക്കാനും വലിയ പണമിടപാടുകൾക്ക് ബാങ്ക് ട്രാൻസ്ഫർ, യുപിഐ, ചെക്ക് എന്നിവ ഉപയോഗിക്കുന്നതാണ് ഉത്തമമെന്ന് നികുതി വിദഗ്ദർ ശുപാർശ ചെയ്യുന്നു.

ഇൻ്റിഗോയ്ക്കും എയർ ഇന്ത്യക്കും മുന്നിൽ സുപ്രധാന ആവശ്യവുമായി കേന്ദ്രസർക്കാർ; സെപ്തംബർ മുതൽ ചൈനയിലേക്ക് സർവീസ് നടത്തണം

ദില്ലി: ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ മുൻപത്തേത് പോലെ പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിവരം. ഇതിൻ്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന വിമാന കമ്പനികളായ

വായനയ്ക്കും ഗ്രേസ് മാര്‍ക്ക്; പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവച്ചത്. അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന

മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; കർശന നടപടി ഉണ്ടാകും, മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഒരു സ്കൂളും മാനേജ്‌മെൻ്റ് തർക്കങ്ങളുടെ പേരിൽ അടച്ചിടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വിദ്യാർഥികളുടെ അധ്യായനം മുടക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും

ദൃശ്യമാധ്യമ അവാര്‍ഡ്; ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ആസ്പദമാക്കിയുള്ള മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിനുള്ള വാര്‍ഡിന് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. സംസ്ഥാന വ്യവസായ വകുപ്പാണ് പുരസ്‌കാരം നല്‍കുന്നത്. കേരളത്തിലെ വിവിധ ദൃശ്യ മാധ്യമങ്ങളില്‍ രണ്ടു മിനിറ്റില്‍ കുറയാതെ

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.

വയനാട് ചുരം ബൈപാസ് ഉടൻ യാഥാർഥ്യമാക്കുക – ഓൾ കേരള ടൂറിസം അസോസിയേഷൻ (ആക്ട) വയനാട് ജില്ലാ കമ്മിറ്റി

വയനാട് ചുരം ബൈപാസ് യാഥാർഥ്യമാക്കാനുള്ള അടിയന്തര നടപടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഓൾ കേരള ടൂറിസം അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാട് ചുരം ആക്ഷൻ കമ്മിറ്റി നടത്തുന്ന സമരജാഥ വിജയിപ്പിക്കാൻ വയനാട്ടിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.