പ്ലസ് വണ്‍ ഏകജാലക പ്രവേശനം:മൊബൈല്‍ നമ്പര്‍ തിരുത്താന്‍ അവസരം

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലകം പ്രവേശന നടപടികളുടെ അപേക്ഷാ സമയത്ത് തെറ്റായ മൊബൈല്‍ നമ്പര്‍ നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്ക് നമ്പര്‍ തിരുത്താന്‍ അവസരം. അപേക്ഷ സമയത്ത് അപേക്ഷകര്‍ രണ്ട് സ്ഥലത്താണ് മൊബൈല്‍ നമ്പര്‍ നല്‍കേണ്ടത്. തെറ്റായ നമ്പര്‍ നല്‍കിയവര്‍ക്ക് ഒ.ടി.പി ഉണ്ടാക്കി ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് പാസ് വേര്‍ഡ് സൃഷ്ടിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ അത്തരം അപേക്ഷകര്‍ക്ക് ശരിയായ മൊബൈല്‍ നമ്പര്‍ നല്‍കുന്നതിനും അപേക്ഷിച്ചതിന് ശേഷം നമ്പര്‍ മാറിയിട്ടുണ്ടങ്കില്‍ പുതിയ നമ്പര്‍ നല്‍കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കി. ഓഗസ്റ്റ് 20 വരെയാണ് സമയം അനുവദിച്ചത്.

അപേക്ഷകര്‍ അപേക്ഷ നമ്പര്‍, രജിസ്റ്റര്‍ നമ്പര്‍, പാസായവര്‍ഷം, ജനന തിയതി, ശരിയായ മൊബൈല്‍ നമ്പര്‍, അപേക്ഷകനും രക്ഷിതാവും ഒപ്പിട്ട അപേക്ഷ എന്നിവ സ്‌കാന്‍ ചെയ്ത് Ictcelldhse@gmail.com എന്ന ഇ മെയിലില്‍ അയക്കണം. മെയിലില്‍ വരുന്ന മറുപടി അനുസരിച്ച് അപേക്ഷ തിരുത്തല്‍ വരുത്തുന്നതിനും ക്യാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് പാസ് വേര്‍ഡ് ഉണ്ടാക്കുന്നതിനും സാധിക്കും.അപേക്ഷയില്‍ ശരിയായ വിവരങ്ങള്‍ നല്‍കിയവര്‍ ട്രയല്‍ അലോട്ട്മെന്റ് വരുന്ന ആഗസ്റ്റ് 24ന് മുമ്പ് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ നടത്തി പാസ് വേര്‍ഡ് ഉണ്ടാക്കിയിരിക്കണം. തുടര്‍ന്ന് വരുന്ന എല്ലാ പ്രക്രിയകള്‍ക്കും ഈ പാസ്വേഡാണ് ഉപയോഗിക്കേണ്ടത്. എങ്കില്‍ മാത്രമേ ട്രയല്‍ അലോട്ട്മെന്റ് പരിശോധന, ഓപ്ഷന്‍ മാറ്റല്‍, സ്‌കൂള്‍ പുന:ക്രമീകരണം, പ്രവേശന സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യല്‍, ഫീസ് അടക്കല്‍ എന്നിവ സാധ്യമാകൂ.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *