ലക്നൗ: യുവാവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു മാറ്റി. എട്ടു മാസം മുന്‍പ് വിവാഹിതരായ ഗോവിന്ദ കുമാറിനാണ് ഭാര്യ വിഭവ കുമാരിയുടെ ആക്രമണം നേരിടേണ്ടി വന്നത്.
ഉത്തര്‍ പ്രദേശിലെ രാംപൂര്‍ എന്ന സ്ഥലത്താണ് സംഭവം. കിടപ്പറയില്‍ വച്ചാണ് ഭാര്യ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തത്. വിവാഹം കഴിഞ്ഞ് 40 ദിവസം കഴിഞ്ഞപ്പോള്‍ ഭാര്യ തന്റെ സ്വര്‍ണ്ണാഭരണങ്ങളുമായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. ഇയാള്‍ തിരികെ ചെന്ന് ഭാര്യയെ കൂട്ടിക്കൊണ്ടു വന്നെങ്കിലും അവര്‍ വീണ്ടും ഇവിടെ നിന്നും തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്ന് ഭാര്യയെ കൂട്ടിക്കൊണ്ടു വരാനായി ഗോവിന്ദ ഭാര്യ വീട്ടിലേക്ക് പോയപ്പോഴാണ് സംഭവം.
ഭാര്യയുടെ വീട്ടില്‍ ചെന്ന ശേഷം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ച ശേഷം കിടപ്പറയിലേക്ക് ഇരുവരും ഒന്നിച്ചു ഉറങ്ങാന്‍ പോവുകയായിരുന്നു തുടര്‍ന്ന് ഭാര്യ രാത്രിയില്‍ ഭര്‍ത്താവിനെ ആക്രമിക്കുകയും സ്വകാര്യ ഭാഗം ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ചെയ്തു. സംഭവശേഷം ശേഷം ഇവര്‍ സ്ഥലത്തു നിന്നും ഇറങ്ങിയോടി.
യുവാവിനെ ഇപ്പോൾ അടുത്തുള്ള ഗോപാല്‍ഗഞ്ച് സര്‍ദാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.