ചൂട് കൂടുന്നോ.. ? ഇവ കഴിക്കൂ, ചൂട് നന്നായി കുറയും

വേനൽക്കാലമാണ്. പ്രകൃതിയ്ക്ക് മാത്രമല്ല ശരീരത്തിനും ചൂട് കൂടും. ഈ സമയത്ത് ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലെങ്കിൽ പല ശാരീരിക അസ്വസ്ഥതകൾക്കും ഇടയാക്കും. ഈ സമയത്ത് ശരീരത്തിന് തണുപ്പ് ലഭിക്കാൻ സഹായിക്കുന്ന പലതമുണ്ട്.

മാമ്പഴം

വേനൽക്കാലത്ത് കഴിക്കാവുന്ന മികച്ച ഒരു പഴമാണ് മാമ്പഴം. ഇതിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. സ്മൂത്തിയായോ അല്ലെങ്കിൽ മാമ്പഴമായോ തന്നെ കഴിക്കാം. വിറ്റാമിനുകളായ എ, സി എന്നിവയും സോഡിയം, ഫെെബർ തുടങ്ങിയവയും നിരവധി ധാതുക്കളും മാമ്പഴത്തിൽ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്താനും അമിതവണ്ണവും ഹൃദ്രോ​ഗങ്ങളും തടയാനും പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. മാമ്പഴത്തിന്റെ ഭൂരിഭാ​ഗവും വെള്ളം അടങ്ങിയതാണ്. അതിനാൽ ഇത് ശരീരത്തിലെ ഫ്ളൂയിഡ് നില സംതുലനാവസ്ഥയിലാക്കാൻ സഹായിക്കും.

തണ്ണിമത്തൻ

മധുരമുള്ളതും രുചികരവും തണുപ്പുള്ളതുമാണ് തണ്ണിമത്തൻ. ഇത് വേനൽച്ചൂടിൽ ഏറെ ആശ്വാസകരമാണ്. തണ്ണിമത്തനിൽ ഭൂരിഭാ​ഗവും വെള്ളം അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ശരീരത്തിൽ വെള്ളത്തിന്റെ നില കാത്തുസൂക്ഷിക്കാൻ സാധിക്കുന്നു. ഫെെബർ, വിറ്റാമിൻ എ, സി, മ​ഗ്നീഷ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റ് ലെെക്കോപീൻ തുടങ്ങിയവയും ഇതിൽ അടങ്ങിയിരിക്കുന്നു.

ഓറഞ്ച്

സിട്രസ് വിഭാ​ഗത്തിൽപ്പെടുന്ന പഴമാണിത്. പൊട്ടാസ്യം ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കടുത്ത ചൂട് മൂലം ശരീരത്തിൽ നിന്ന് പൊട്ടാസ്യം വിയർപ്പിലൂടെ നഷ്ടപ്പെടാൻ ഇടയാക്കുന്നു. ഇത് പേശികൾക്ക് അസ്വസ്ഥതകളുണ്ടാക്കാം (muscle cramps). സിട്രസ് പഴമായ ഓറഞ്ച് കഴിക്കുന്നത് പൊട്ടാസ്യം നഷ്ടപ്പെടാതിരിക്കാൻ സഹായിക്കും. ഇതിൽ ധാരാളം വെള്ളം അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വിറ്റാമിൻ സി, എ, കാൽസ്യം, ഫെെബർ എന്നിവയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.

കുക്കുമ്പർ

ശരീരത്തിന് കൂളിങ് നൽകാൻ സഹായിക്കുന്ന ഒരു ​​ഗ്രീൻ സമ്മർ ഫ്രൂട്ട് ആണ് കുക്കുമ്പർ. ഇത് ശരീരത്തിന് നിർജ്ജലീകരണം വരാതിരിക്കാനും ചൂട് കൂടാതിരിക്കാനും സഹായിക്കും. വിറ്റാമിൻ കെ, പൊട്ടാസ്യം, മ​ഗ്നീഷ്യം എന്നിവയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. വളരെ കുറഞ്ഞ കലോറി മാത്രമാണ് ഇതിലുള്ളത്. ചർമത്തെ ആരോ​ഗ്യമുള്ളതും സുന്ദരവുമാക്കി മാറ്റാൻ ഇത് സഹായിക്കും. മാലിന്യങ്ങൾ നീക്കി ശരീരത്തെ ഡീടോക്സിഫെെ ചെയ്യാനും ഇത് നല്ലതാണ്.

‘സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരം’; മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് നിർദ്ദേശം

ന്യൂഡല്‍ഹി: സമൂസയും ജിലേബിയും ആരോഗ്യത്തിന് ഹാനികരമെന്ന നിര്‍ദ്ദേശം നല്‍കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. സിഗരറ്റ് കവറിന് സമാനമായ മുന്നറിയിപ്പ് നല്‍കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എവിടെ നിന്ന് വാങ്ങിയതാണെന്നുള്ള വിവരമെങ്കിലും ഇവ വിൽക്കുന്ന

ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ല; സുപ്രീം കോടതി

ഡൽഹി : ഭാര്യയുടെ അറിവില്ലാതെ ഭര്‍ത്താവ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമല്ലെന്ന് സുപ്രീം കോടതി. പങ്കാളികള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം വിവാഹമോചന കേസിലെ തെളിവായി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബിവി

സ്കൂൾ സമയമാറ്റം 8, 9,10 ക്ലാസ്സുകള്‍ക്ക്

സ്കൂള്‍ സമയമാറ്റത്തിലെ ആശങ്കകള്‍ ചർച്ചയിലൂടെ പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വിദ്യാഭ്യാസ കലണ്ടർ 2025-26 പ്രകാരം നിലവിലെ സമയ മാറ്റം 8,9,10 ക്ലാസുകളിലെ വിദ്യാർഥികളെ മാത്രമാണ് ബാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 38 വെള്ളിയാഴ്ചകളെ ഇതില്‍ നിന്നും

രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന്‍റെ വഴി മുടക്കി; 5000രൂപ പിഴ ചുമത്തി കണ്ണൂര്‍ ട്രാഫിക് പൊലീസ്

കണ്ണൂര്‍: കണ്ണൂരില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി സഞ്ചരിച്ച ആംബുലന്‍സിന്‍റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി കണ്ണൂര്‍ ട്രാഫിക് പൊലീസ്. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്. ഇന്നലെ വൈകിട്ട്

സുഹൃത്ത് കൊടുത്തുവിട്ട മരുന്ന് മലയാളിയെ ജയിലിലായി; സംശയം തോന്നി കസ്റ്റംസ് പിടികൂടി, നാലര മാസത്തിന് ശേഷം മോചനം

റിയാദ്: നിരോധിത മരുന്നുമായി ഉംറക്കെത്തി സൗദിയിൽ പിടിയിലായ മലയാളി ജയിൽ മോചിതനായി. കുടുംബ സമേതം ഉംറക്കെത്തിയ മലപ്പുറം അരീക്കോട് വെള്ളേരി സ്വദേശിയായ മുസ്തഫക്കാണ്‌ നിയമക്കുരുക്കിലകപ്പെട്ട് നാലര മാസം ജയിലിൽ കഴിയേണ്ടി വന്നത്. അയൽവാസിയായ സുഹൃത്ത്

മൊബൈൽ കളവ് പോയോ? അതോ മിസായോ? തിരികെ കിട്ടും, ഇതാ ഒരു പൊലീസ് മാതൃക, തിരികെ നൽകിയത് 5 ലക്ഷത്തോളം വിലയുള്ള 30 എണ്ണം

തിരുവനന്തപുരം: മൊബൈൽ ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടാക്കൾ കവർന്നതോ ആയ സംഭവങ്ങളിൽ ഇനി ടെൻഷൻ വേണ്ട. കേരള പൊലീസ് ഈ ഫോണുകൾ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചുനൽകും. നഗരത്തിലെ ഫോർട്ട് സ്റ്റേഷൻ പരിധിയിൽ ഇത്തരത്തിൽ മൊബൈൽ ഫോണുകൾ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *