തൃശ്ശിലേരി മാർ ബസേലിയോസ് പള്ളിയിൽ പെരുന്നാൾ 27ന് തുടങ്ങും

മാനന്തവാടി: കോതമംഗലത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മഹാപരിശുദ്ധനായ
യെൽദൊ മാർ ബസേലിയോസ് ബാവായുടെ നാമത്തിൽ സ്ഥാപിതമായ വടക്കേ വയനാട്ടിലെ ഏക
ദേവാലയമായ തൃശ്ശിലേരി മാർ ബസേലിയോസ് യാക്കോബായ സിംഹാസന പള്ളിയിൽ
പരിശുദ്ധന്റെ ഒാർമ്മപ്പെരുന്നാൾ 27ന് തുടങ്ങും. ബാവായുടെ തിരുശേഷിപ്പ്
സ്ഥാപിച്ചിട്ടുള്ള പള്ളി മലബാറിന്റെ കോതമംഗലമെന്നാണ് അറിയപ്പെടുന്നത്.
27ന് രാവിലെ 10ന് വിശുദ്ധ മൂന്നിൻമേൽ കുർബാനക്ക് ശേഷം വികാരി ഫാ. സിബിൻ
താഴെത്തെക്കുടി കൊടി ഉയർത്തും. മുൻ വർഷങ്ങളിലേതുപോലെ തൃശ്ശിലേരി മഹാ ദേവ
ക്ഷേത്രം, തൃശ്ശിലേരി ജുമാ മസ്ജിദ്, അരീക്കര ഭഗവതി ക്ഷേത്രം
എന്നിവിടങ്ങളിലെ ഭാരവാഹികൾ നേർച്ച സദ്യക്കാവശ്യമായ അരി സമർപ്പിക്കും. 27
മുതൽ സമാപന ദിനമായ ഒക്ടോബര്‍ 4 വരെ എല്ലാ ദിവസവും രാവിലെ പ്രഭാത പ്രാർഥന,
മൂന്നിൻമേൽ കുർബാന, വൈകിട്ട് തിരുശേഷിപ്പ് കബറിങ്കൽ പ്രത്യേക വിഷയങ്ങൾ
സമർപ്പിച്ചുള്ള മധ്യസ്ഥ പ്രാർഥന, സന്ധ്യാ പ്രാർഥന എന്നിവ നടക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

മാനന്തവാടി മേഖലയിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന
തിരുനാളിൽ ജാതിമതവിത്യാസമില്ലാതെ ആളുകൾ പങ്കുചേരും. മേഖലയിലെ എല്ലാ
പള്ളികളിലെയും വൈദീകരും മുൻ വികാരിമാരും വിവിധ ദിവസങ്ങളിലായി ദിവ്യ ബലി
അർപ്പിക്കും.

പെരുന്നാളിന്റെ ഭാഗമായി എക്യുമെനിക്കൽ കുടുംബ സുവിശേഷ ഗാന മത്സരം
ഒാൺലൈനായി സംഘടിപ്പിക്കും. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നു
എന്ന് ഉറപ്പ് വരുത്തിയാണ് ചടങ്ങുകൾ നടക്കുക. വിശ്വാസികൾക്ക് പെരുന്നാളിൽ
സംബന്ധിക്കുന്നതിനായി ചടങ്ങുകൾ പള്ളിയുടെ ഫെയ്സ് ബുക് പേജിലൂടെ ലൈവ്
ടെലികാസ്റ്റ് നടത്തും. വിളക്ക് നേർച്ച, പെരുന്നാൾ, കുർബാന, മധ്യസ്ഥ
പ്രാർത്ഥന എന്നിവക്ക് പേരുകൾ നൽകാൻ വാട്സാപ് വഴി സൗകര്യം
ഒരുക്കിയിട്ടുണ്ട്.

സമാപന ദിവസമായ 4ന് നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾക്ക് മലബാർ ഭദ്രാസാധിപൻ
സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യ കാർമകത്വം വഹിക്കും.
ബസേലിയൻ പ്രതിഭ പുരസ്കാര സമർപ്പണം, ബസേലിയൻ ചാരിറ്റി ഫണ്ട് സമർപ്പണം
എന്നിവയും അന്ന് നടക്കും. രാവിലെ നടക്കുന്ന കാൽനട തീർത്ഥയാത്രക്ക്
ബാവയ്ക്ക് കോതമംഗലം പള്ളിയിലേക്ക് വഴി കാണിച്ച ഹൈന്ദവ കുടുംബത്തെ
പ്രതിനിധീകരിച്ച് ഉദയകുമാർ കെടാവിളക്കെടുക്കും. തിരുശേഷിപ്പ്
സ്ഥാപിച്ചതുമുതൽ എല്ലാ മാസവും അവസാന ശനിയാഴ്ച്ച കളിൽ മാസാന്ത്യ
പെരുന്നാളും വിളക്ക് നേർച്ചയും നടത്തി വരാറുണ്ടെന്ന് വികാരി ഫാ. സിബിൻ താഴെത്തെക്കുടി, ട്രസ്റ്റി പി.കെ. സ്കറിയ, സെക്രട്ടറി ചാക്കോ
വരമ്പേൽ, പെരുന്നാൾ കൺവീനർ ബിജു തട്ടായത്ത്, പി.കെ. ജോണി, പി.കെ. ജോർജ്
എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *