കോവിഡ് പ്രതിരോധത്തിന് പൊതുജന പങ്കാളിത്തം: ക്രിയാത്മക നിര്‍ദ്ദേശങ്ങളുമായി ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ്.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ തുടങ്ങി ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി പൊതുജനം സംവദിച്ചു. ജില്ലയുടെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും മനസ്സിലാക്കുകയായിരുന്നു വര്‍ക്കഷോപ്പിന്റെ ലക്ഷ്യം. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് വര്‍ക്ക്‌ഷോപ്പിന്റെ ഭാഗമായത്.

കണ്ടൈന്‍മെന്റ് സോണുകളിലെ നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ അവ ചോദ്യം ചെയ്യാന്‍ പൊതുജനങ്ങള്‍ തയ്യാറാവണമെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കോവിഡ് പ്രതിരോധം സാധ്യമാവുകയുള്ളു എന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ജില്ലയില്‍ 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നത് തടയുമെന്നും ജാഗ്രത കൂടുതല്‍ ശക്തമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കുന്നതിനായി 112 എന്ന നമ്പറിലോ, 9497996974 എന്ന വാട്‌സാപ്പ് മ്പറിലോ അല്ലെങ്കില്‍ പോല്‍ ആപ് എന്ന പോലീസ് ആപ്പിലോ അറിയിക്കാവുന്നതാണെന്നും ആര്‍. ഇളങ്കോ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട നിരീക്ഷണ കാലാവധി 14 ദിവസം തന്നെയാണെന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റും തിരിച്ചെത്തുന്നവര്‍ക്കാണ് നിബന്ധനകള്‍ക്ക് വിധേയമായി 7 ദിവസത്തെ നിരീക്ഷണ കാലാവധി എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. നിലവില്‍ ജില്ലയില്‍ മതിയായ ചികിത്സാ സൗകര്യങ്ങളുണ്ടെന്നും പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ രോഗ വ്യാപനം തടയാന്‍ സാധിക്കുകയുള്ളുമെന്നും മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

കണ്ടൈന്‍മെന്റ് സോണുകളില്‍ കൃത്യമായ നിരീക്ഷണം ഉറപ്പാക്കുന്നില്ലെന്നും കടകള്‍ക്ക് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ് തുടങ്ങിയവ പ്രഹസനം മാത്രമായി തുടരുകയാണെന്നും സ്ഥാപനങ്ങളില്‍ എത്തുന്നവര്‍ അവ ഉപയോഗിക്കുന്നില്ലെന്നും വിവിധ സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി.

ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ജില്ലയ്ക്കകത്ത് നിന്നും പുറത്ത് നിന്നുമായി നിരവധി പേര്‍ എത്തുന്നതായും ഇത്തരം അനാവശ്യ യാത്രകള്‍ തടയേണ്ടത് അത്യാവശ്യമാണെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ അനുവദിച്ച എണ്ണത്തില്‍ കവിഞ്ഞ് ആളുകള്‍ പങ്കെടുക്കുന്നത് രോഗ വ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതാണ്. കൂടാതെ സ്ഥാപനങ്ങളിലെ രജിസ്റ്ററില്‍ പേര് വിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.

രണ്ട് മണിക്കൂറിലധികം നീണ്ട ഓണ്‍ലൈന്‍ വര്‍ക്ക്‌ഷോപ്പ് എന്‍.എച്ച്.എം ഡി.പി.എം ഡോ. ബി. അഭിലാഷ് നിയന്ത്രിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സുഭദ്രാ നായര്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി. ചെറിയാന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഡി.ടി.പി.സി സെക്രട്ടറി ബി. ആനന്ദ്, വിവിധ സംഘടനാ- പൊതുജന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തുടര്‍ന്നും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി

പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ

ചെണ്ടുമല്ലി കൃഷി വിളവെടുത്തു.

നടവയൽ :സി എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നടവയൽ എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷി വിളവെടുത്തു.ജൂൺ 5 ന് പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി കോളേജ് പരിസരത്ത് നട്ടു

ചുരം ഗതാഗത തടസ്സം: മുഖ്യമന്ത്രിയും മന്ത്രിമാരും നോക്കുകുത്തികൾ

കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ

താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം-അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി.

കൽപ്പറ്റ: വയനാട്ടുകാരുടെ ഏക ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി താമരശ്ശേരി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗത

യോഗ ക്ലാസും വാക്ക് ആൻഡ് റണ്ണും സംഘടിപ്പിച്ചു.

ചീരാൽ: ചീരാൽ ജി.എം.എച്ച്.എസ്. സ്കൂളിൽ എസ്പിസി ഓണം ക്യാമ്പയിന്റെ ഭാഗമായി യോഗ ക്ലാസ് നടത്തി. നൂൽപ്പുഴ പോലീസ് സ്റ്റേഷൻ ASI ഗോപി പി യോഗ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ചീരാൽ ടൗണിൽ കേഡറ്റുകളുടെ

ചുരം വ്യൂ പോയിന്റ് മണ്ണിടിച്ചിൽ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ലക്കിടി: വയനാട് ചുരം വ്യൂ പോയിന്റിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ലക്കിടി കവാടം വഴി ജില്ലയിലേക്കും കോഴിക്കോടേക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.