കെ.എസ്.എസ്.പി എ.മാനന്തവാടി നിയോജക മണ്ഡലം വാർഷിക സമ്മേളനം നടത്തി

മാനന്തവാടി: ഭരിക്കുന്നവർ ആരായാലും മുഖം നോക്കാതെ പെൻഷൻ സമൂഹത്തിനു വേണ്ടി നിലകൊള്ളുകയും അവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുകയും ചെയ്യുന്ന കെ.എസ്.എസ്.പി.എ ഇന്ന് പെൻഷൻകാരുടെ ഏക ആശ്രയമായി മാറിയിരിക്കുകയാണ്. പെൻഷൻകാരോട് കടുത്ത വഞ്ചനയും, അവഗണനയും സ്വീകരിച്ചു വരുന്ന പിണറായി സർക്കാരിനെതിരെ കെ.എസ്.എസ്.പി.എ നടത്തിയ നിരന്തര പോരാട്ടങ്ങൾ പെൻഷൻ സമൂഹത്തിന് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നുണ്ട്.

പതിനൊന്നാം പെൻഷൻ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി ലഭിക്കേണ്ട രണ്ട് ഗഡു കൂടിശ്ശിക 2021 ജനുവരി മുതൽ 2022 ജൂലൈ വരെ ലഭിക്കേണ്ട നാല് ഗഡു പതിനൊന്ന് ശതമാനം ക്ഷാമാശ്വാസം എന്നിവ പെൻഷൻകാർക്ക് നിഷേധിച്ചിരിക്കുകയാണ്. സംസ്ഥാന ജീവനക്കാർക്കും, പെൻഷൻകാർക്കുമായി നടപ്പിലാക്കിയ മെഡിസെപ്പ്, ഒ.പി. സൗകര്യവും ഓപ്ഷൻ സൗകര്യവും നൽകാതെ നടപ്പിലാക്കിയിരിക്കുകയാണ്. ഇതെല്ലാം അനുവദിച്ചു കിട്ടാൻ കെ.എസ്.എസ്.പി.എ.സമരമുഖത്താണ് ഉള്ളതെന്ന് എൻ.എസ്.എസ് ഹാളിൽ ചേർന്ന കെ.എസ്.എസ്.പി.എ മാനന്തവാടി നിയോജക മണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് മുൻ മന്ത്രി പി.കെ.ജയലക്ഷ്മി സംസാരിച്ചു.

കേരളത്തിലെ ജനാധിപത്യ ചേരിയിലുള്ള ദേശീയ ബോധവും, മതേതരത്വവും, അവകാശ സമ്പാദന പോരാട്ടത്തോടൊപ്പം സാമൂഹ്യ പ്രതിബദ്ധതയും മുഖമുദ്രയാക്കിയിട്ടുള്ള സർവ്വീസ് പെൻഷൻകാരുടെയും, കുടുംബ പെൻഷൻകാരുടെയും സംഘടനയാണ് കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷനെന്ന് മുഖ്യ പ്രഭാഷണം നടത്തി കൊണ്ട് വിപിന ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു.

രാവിലെ 10 മണിക്ക് ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയിൽ നടന്ന പുഷ പാർച്ചന കെ.എസ്.എസ്.പി.എ.ജില്ലാ പ്രസിഡണ്ട് വിപിനചന്ദ്രൻ മാസ്റ്റർ നടത്തി. പി.ഓമന, അഗസ്റ്റിൻ എൻ.വി, മുരളീദാസ്.പി, കെ.ടി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, തോമസ് മാത്യു, മേഹനൻ എം.എ എന്നിവർ നേതൃത്വം നൽകി.

എൻ.എസ്.എസ്. ഹാളിൽ നടന്ന മാനന്തവാടി നിയോജക മണ്ഡലം വാർഷിക സമ്മേളനം ഗ്രേയ്സി ജോർജ്.കെ പതാക ഉയർത്തി തുടക്കം കുറിച്ചു, കൺവെൻഷൻ മുൻ മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യതു. കെ.എസ്.എസ്.പി.എ സംസ്ഥാ സെക്രട്ടറി പി.സി.വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. പി.കെ.സുകുമാരൻ, ഇ.ടി.സെബാസ്റ്റ്യൻ, ടി.ജെസക്കറിയ, വി.രാമനുണ്ണി, ടി.പി.ശശിധരൻ, വേണുഗോപാൽ എം.കീഴുശ്ശേരി, വിജയമ്മ ടീച്ചർ, കെ.സുരേന്ദ്രൻ, എൻ.ഡി. ജോർജ്ജ്, എസ്.ഹമീദ്, പി.ഓമന, രമേശ് മാണിക്യൻ, വി.എസ്,ഗിരീഷൻ, വി.ആർ, ശിവൻ, വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.ജി.മത്തായി എന്നിവർ സംസാരിച്ചു.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോളടിച്ചു; 4,500 രൂപ ഓണം ബോണസ്, അഡ്വാന്‍സായി 20,000 രൂപയും അനുവദിക്കും

ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപയാണ് ബോണസായി സർക്കാർ ജീവനക്കാർക്ക് ലഭിക്കുക. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000

‘വി ഡി സതീശന്റെ ഞെട്ടുന്ന വാര്‍ത്തയില്‍ സിപിഐഎമ്മിന് ഒരു ഭയവും ഇല്ല’; എം വി ഗോവിന്ദൻ

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഐഎമ്മിന് നല്‍കിയ മുന്നറിയിപ്പിനെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സൈബര്‍ അറ്റാക്കുകള്‍ ആര് നടത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വി

ഉത്തരവിട്ട എനിക്ക് തന്നെ തന്നല്ലോ..’ പ്ലാസ്റ്റിക് ബൊക്കെ സ്വീകരിക്കാതെ മന്ത്രി MB രാജേഷ്

തനിക്ക് പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ വേദിയിൽ തന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാത്തതിലാണ് വിമർശനം . പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു

‘ഓണം ഇതരമതസ്ഥരുടേത്’; സ്‌കൂളില്‍ ആഘോഷം വേണ്ടെന്ന ശബ്ദസന്ദേശത്തില്‍ കേസ്; അധ്യാപികയെ തള്ളി സ്‌കൂൾ

തൃശ്ശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അംബേദ്കര്‍ ചേമ്പിലോട്, മൈലാടുംകുന്ന്, നാരോക്കടവ്, മല്ലിശ്ശേരി കുന്ന്, അത്തികൊല്ലി പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 27) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *