പോക്സോ നിയമം:ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് പ്രായപരിധി പുനർനിശ്ചയിക്കണമെന്ന നിർദ്ദേശം ചർച്ചയാകുന്നു.

ദില്ലി;പോക്സോ നിയമത്തിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി പുനർനിശ്ചയിക്കണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻറെ നിർദ്ദേശം ചർച്ചയാകുന്നു. പാർലമെൻറ് ഇക്കാര്യം ചർച്ച ചെയ്യണമെന്ന ചീഫ് ജസ്റ്റിസിൻറെ നിർദ്ദേശം നിയമഭേദഗതിക്ക് സർക്കാരിനെ പ്രേരിപ്പിച്ചേക്കും.പതിനെട്ട് വയസ്സ് തികയാത്തവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നിലവിലെ പോക്സോ നിയമപ്രകാരം കുറ്റകരമാണ്. പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെട്ട കേസുകൾ ജഡ്ജ്മാർക്കു മുന്നിലെത്തുമ്പോൾ നിലവിലെ നിയമം മിക്കപ്പോഴും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പതിനെട്ട് വയസ്സിന് താഴെയുള്ളവർ നൽകുന്ന സമ്മതം നിയമത്തിനു മുന്നിൽ നിലനിൽക്കുന്നില്ല എന്നത് ഉചിതമായ നടപടി എടുക്കാൻ തടസ്സമാകുന്നു. അതിനാൽ ഈ പ്രായപരിധി കുറക്കുന്നതിനെകുറിച്ച് ആരോഗ്യ വിദഗ്ധരുടെ ഉൾപ്പടെ അഭിപ്രായത്തിൻറെ അടിസ്ഥാനത്തിൽ പുനരാലോചന നടത്തണം എന്ന നിർദ്ദേശമാണ് ചീഫ് ജസ്റ്റിസ് മുന്നോട്ടു വച്ചത്.   .പ്രായപരിധി 16ൽ നിന്ന് 18 ആയി ഉയർത്തിയത് രണ്ടായിരത്തി പതിമൂന്നിലാണ്. ചില സമുദായങ്ങളുടെ വ്യക്തിനിയമങ്ങളും പോക്സോ നടപ്പാക്കുമ്പോൾ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നു എന്ന് കേസുകൾ കൈകാര്യം ചെയ്യുന്ന ജഡ്ജിമാർ വ്യക്തമാക്കുന്നു. സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശം നല്കിയ ശേഷമാണ് ചീഫ് ജസ്റ്റിസിൻറെ ഈ പരാമർശം. പാർലമെൻറ് സമ്മേളനം നടക്കുന്നതിനിടെയുള്ള നിർദ്ദേശം നിയമഭേദഗതിക്കുള്ള ആവശ്യം സഭയ്ക്കുള്ളിൽ  ഉയരാൻ ഇടയാക്കിയേക്കും. .ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്തയെ  സുപ്രീം കോടതി ജഡ്ജിയായി കേന്ദ്രം നിയമിച്ചു. കൊളിജീയം ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു. സെപ്തംബർ 26ന് സുപ്രീം കോടതി കൊളീജിയം ദീപങ്കർ ദത്തയെ  സുപ്രീം കോടതി ജഡ്ജിയാക്കാൻ  ശുപാർശ  നൽകിയിരുന്നു.

മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ജീവനൊടുക്കാനുള്ള പ്രേരണയും വര്‍ധിച്ചു: അലഹബാദ് ഹൈക്കോടതി ജഡ്ജി

പ്രയാഗ്‌രാജ്: മൊബൈല്‍ ഫോണിന്റെ വരവോടെ ഏകാന്തതയും ആത്മഹത്യാ പ്രേരണയും വര്‍ധിച്ചതായി അലഹബാദ് ഹൈക്കോടതി ജഡ്ജി. മൊബൈല്‍ വന്നതോടെ കുടുംബാംഗങ്ങള്‍ക്കിടയിലെ ആശയവിനിമയം അവസാനിച്ചെന്നും അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ യാദവ് പറഞ്ഞു. ‘ആത്മഹത്യ തടയാന്‍ സമൂഹത്തിനുള്ള

‘അധ്യാപകന് അടികിട്ടിയാലും കുട്ടിയെ തല്ലാൻ പാടില്ല,അവര്‍ക്ക് തമ്മില്‍തല്ലാനുള്ള ഇടമല്ല ക്യാമ്പസ്’; ശിവന്‍കുട്ടി

കൊച്ചി: അധ്യാപകരും വിദ്യാർഥികളും തമ്മിൽതല്ലാനുള്ള സ്ഥലമല്ല ക്യാമ്പസ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചാലുംമൂടിൽ പ്ലസ്ടു വിദ്യാർത്ഥിയെ അധ്യാപകൻ മർദ്ദിച്ച സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാർഥിയെ മർദിച്ച അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായും വിഷയത്തിൽ

ദേശീയപാത 66; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 444 കി.മീ പ്രവൃത്തി പൂർത്തീകരിച്ചു.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവൃത്തി പുരോ​ഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നെന്നും കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെ 444 കിലോമീറ്റർ

ക്വട്ടേഷന്‍ ക്ഷണിച്ചു.

മീനങ്ങാടി ഗവ പോളിടെക്നിക് കോളെജിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ദീര്‍ഘിപ്പിക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ https://gptcmdi.ac.in/ പ്രസിദ്ധീകരിച്ച ക്വട്ടേഷന്‍ നോട്ടീസ് പരിശോധിച്ച ഒക്ടോബര്‍ ആറിന് ഉച്ചക്ക് ഒന്നിനകം

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാപ്പുംകുന്ന് – പിള്ളേരി റോഡ്, പാതിരിച്ചാല്‍ – 7/4 റോഡ് പ്രദേശങ്ങളില്‍ നാളെ(സെപ്റ്റംബര്‍ 12) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

ക്വട്ടേഷന്‍ ക്ഷണിച്ചു.

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ കഫറ്റീരിയയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് കൊമേഴ്‌സ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 500 എല്‍പിഎച്ച് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 500 എല്‍പിഎച്ച് യുവി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.