ഫാർമസിസ്റ്റുകൾ ഡിഎംഒ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

മാനന്തവാടി :
വയനാട് ജില്ലാ മെഡിക്കൽ ഓഫീസറുടെ നിയമ ലംഘന നടപടിയ്ക്കും, ഫാർമസിസ്റ്റ് വിരുദ്ധ നിലപാടിന്നുമെതിരെ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ( കെപിപിഎ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി എം ഒ ഓഫീസിലേയ്ക്ക് മാർച്ചും , ധർണ്ണയും നടത്തി.
കെപിപിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി. പ്രവീൺ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് ടി.പി.കുഞ്ഞുമോൻ അദ്ധ്യക്ഷനായി, സംസ്ഥാന പ്രസിഡണ്ട് ഗലീലിയോ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി , ടി. ഷുഹൈബ്, കെ.വി. പങ്കജാക്ഷൻ, ജയൻ കോറോത്ത്, പ്രസൂൺ ബാബു .പി, ടി.പി. രാജീവൻ,എം.ആർ മംഗളൻ, പി.ഷറഫുന്നീസ, എൽസൻ പോൾ എന്നിവർ സംസാരിച്ചു.
ഗാന്ധി പാർക്കിന്ന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ചിന് എം.ഹിരോഷി,എൻ.സിനീഷ്, സാജിദ് മൂസ, ലൈലാ പോൾ, ശ്രീവിദ്യ.വി.യം. ടി.വി.ഗംഗാധരൻ, വസന്തകുമാരി.കെ എന്നിവർ നേതൃത്വം നൽകി.

ശാസ്ത്രീയമായി മരുന്നിനെപറ്റി പഠിച്ച ഫാർമസിസ്റ്റുമാരെ മാറ്റിനിർത്തി , ഫാർമസിസ്റ്റുമാരല്ലാത്ത ജീവനക്കാരെ കൊണ്ട് മരുന്ന് ഡിസ്പെൻസ് ചെയ്യിക്കുവാനുള്ള വയനാട് ഡിഎംഒ യുടെ നിർദേശവും , പ്രവർത്തനവും ഔഷധ, ഫാർമസി നിയമങ്ങളുടെയും ഹൈക്കോടതി ഉത്തരവിന്റെയും ലംഘനമാണ്.

ഡ്രഗ്സ് ആന്റ് കോസ്മെറ്റിക്ക് ആക്ട് 1940, റൂൾസ്- 1945, ഫാർമസി ആക്ട് – 1948 എന്നീ നിയമ വ്യവസ്ഥകളും ഹൈക്കോടതി വിധികളും ഫാർമസിസ്റ്റ്മാരിലൂടെ മാത്രമേ ശാസ്ത്രീയമായി മരുന്ന് വിതരണം ചെയ്യാവൂ എന്ന് കൃത്യമായി വിവക്ഷിക്കുന്നുണ്ട്. ആയതിനാൽ ഈ നിയമവിരുദ്ധ ഉത്തരവ് പിൻവലിക്കുകയോ, ഇല്ലെങ്കിൽ ആരോഗ്യ ഉപകേന്ദ്രങ്ങളിൽ മരുന്ന് വിതരണത്തിന്ന് നിയമപരമായി അർഹതപ്പെട്ടിട്ടുള്ള ഫാർമസിസ്റ്റുമാരെ നിയമിക്കുകയോ ചെയ്യണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) അവശ്യപ്പെട്ടു.

പ്രസ്തുത ഉത്തരവിൽ പറഞ്ഞിട്ടുള്ള ഭൂരിഭാഗം മരുന്നുകളും അതിവ ശ്രദ്ധയോടെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഉപയോഗിക്കേണ്ടുന്ന ആന്റിബയോട്ടിക് മരുന്നുകൾ , വേദനാ സംഹാരികൾ, വിവിധ വിഭാഗങ്ങളിൽ പെടുന്ന ജീവിത ശൈലീ രോഗ മരുന്നുകൾ എന്നിവയാണ്.

ആന്റിബയോടിക് മരുന്നുകൾ അതീവ ശ്രദ്ധയോടെ ഡോക്ടർമാരുടെ കർശന നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കണമെന്നും, ആന്റിബയോടിക് റസിസ്റ്റൻസ് വിഷയത്തിൽ വ്യാപകമായ പ്രചരണ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യ വകുപ്പ്, മരുന്ന് വിതരണതിന്ന് യോഗ്യത നേടാത്ത ഇതര ജീവനക്കാരിലൂടെ ആന്റിബയോട്ടിക്കുകൾ യഥേഷ്ടം വിതരണം ചെയ്യാമെന്ന് നിർദ്ദേശിക്കുന്നത് നിയമ വ്യവസ്ഥയ്ക്കും, സാമാന്യ നീതിക്കും വിരുദ്ധമാണ്.

സംസ്ഥാനത്ത് മരുന്ന് വിതരണത്തിന് ശാസ്ത്രീയമായ യോഗ്യത നേടിയ 80,000 ൽ പരം രജിസ്ട്രേഡ് ഫാർമസിസ്റ്റുമാർ നിലവിലുണ്ട്. കൂടാതെ സർക്കാർ, സർക്കാർ അംഗീകൃത ഫാർമസി കോളേജുകളിൽ നിന്നും ആയിരക്കണക്കിന് പേർ ഒരോ വർഷവും യോഗ്യത നേടി പുറത്ത് വരുന്നുണ്ട് , ഇവരെ നോക്കുകുത്തികളാക്കി , മരുന്ന് വിതരണം ഇതര ജീവനക്കാർ നടത്തണമെന്ന് പറയുന്നത് അനീതിയും, നിയമവിരുദ്ധവുമാണെന്നും, അശാസ്ത്രീയമായ മരുന്ന് വിതരണം പൊതുജനാരോഗ്യത്തിന്ന് ഭീഷണിയാണെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

‘ഹൊ തയ്യാർ ‘സ്കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഭാരത് സ്കൗട്ട്സിൻ്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാർ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ

മരണത്തിന് 24 മണിക്കൂര്‍ മുന്‍പ് ശരീരം ഈ 3 ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും

മരണം ഇതുവരെ ആര്‍ക്കും മനസിലാകാത്ത നിഗൂഢമായ രഹസ്യം തന്നെയാണ്. ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അവസാന മണിക്കൂറുകള്‍ അയാള്‍ക്കും അയാളുടെ പ്രിയപ്പെട്ടവര്‍ക്കും ഒരുപോലെ വൈകാരികവും വിലപ്പെട്ടതുമാണ്. ഇതുവരെയുള്ള എല്ലാ ജീവിത യാത്രകളും വളരെ മനോഹരമാണെങ്കിലും മരണമെന്ന

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി; കണ്ടെത്തിയത് സെല്ലിൽ ഒളിപ്പിച്ച നിലയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. പുതിയ ബ്ലോക്കിലെ തടവുകാരൻ യു ടി ദിനേശിൽ നിന്നാണ് മൊബൈൽ പിടികൂടിയത്. സെല്ലിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഉണ്ടായിരുന്നത്. ടൗൺ പൊലീസ് കേസെടുത്ത്

‘അടിച്ചാൽ തിരിച്ചടി, വിരട്ടല്‍ ഇങ്ങോട്ട് വേണ്ട.. ഷാഫിയെ തടയാമെന്നത് വ്യാമോഹമാണ് മോനെ’; പിന്തുണച്ച് നേതാക്കള്‍

തിരുവനന്തപുരം: ഷാഫി പറമ്പില്‍ എംപിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഐഎമ്മിന്‍റെ ഗുണ്ടകൾ കരുതുന്നുണ്ടെങ്കിൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് വിചാരിക്കരുതെന്ന് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

മണ്ണിടിച്ചിൽ പ്രദേശത്ത് ജിയോളജി -മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്ത് ജിയോളജി – മണ്ണ് സംരക്ഷണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തി. മേഖലയിലെ ദ്രവിച്ച പാറകളാണ് അപകടകരമായ രീതിയിൽ താഴേക്ക് പൊട്ടിയിറങ്ങിയത്. ഏകദേശം 30 മീറ്ററോളം ഉയരത്തിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *