മനുക്കുന്ന് മല കയറ്റത്തിനും ശ്രീകോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവത്തിനും ഒരുക്കങ്ങളായി.

കൽപ്പറ്റ:
ചരിത്ര പ്രസിദ്ധമായ മനുക്കുന്ന് മല കയറ്റവും ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവവും ഏപ്രിൽ അഞ്ച്, ആറ് തിയതികളിൽ നടക്കും. 365 ദിവസത്തെ പൂജകൾ ഒറ്റ ദിവസം നടത്തുന്ന അപൂർവ്വതയും ഈ ഉത്സവത്തിനുണ്ടന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മീന മാസത്തിലെ ഉത്രം നക്ഷത്രത്തിൽ ആയിരങ്ങൾ മനുക്കുന്ന് മലയിലേക്ക് ഒഴുകിയെത്തും. ദേവൻമാരുടെ സാന്നിധ്യത്തിൽ മനു മഹർഷിയാൽ പ്രതിഷ്ഠിക്കപ്പെട്ട മഹാവിഷ്ണുവാണ് മലമുകളിലെ പ്രതിഷ്ഠ. പതിനെട്ടര ക്ഷേത്രങ്ങളുടെ മൂല സ്ഥാനം എന്നറിയപ്പെടുന്ന ശ്രീ കോട്ടയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും ദേവീ- ദേവൻമാരുടെ തിരുവായുധം ശ്രീഭൂതബലിക്ക് തൂവാനുള്ള അരി , കരിക്ക് എന്നിവയുമായി താഴെ കാവ് ചുറ്റി ഗോവിന്ദ പാറ തൊട്ടു വണങ്ങി , വ്രതശുദ്ധിയോടെ ജാതി മതി ഭേദമന്യേ തന്ത്രിമാരോടൊപ്പം ഭക്ത ജനങ്ങൾ മല കയറും. ഒരേ സമയം തൃക്കൈപ്പറ്റ ക്ഷേത്രത്തിൽ നിന്നും ഭക്തർ മലമുകളിലേക്ക് എത്തും.

ആചാരപ്രകാരമുള്ള പൂജാദികർമ്മങ്ങൾക്ക് ശേഷം സർവ്വാലങ്കാര ഭൂഷിതനായ ഭഗവാന് കളഭം ചാർത്തി പൂജകൾക്ക് സമാപനമാകും.

വർഷങ്ങളായി ആചരിച്ചു വരുന്ന പല അതിവിശിഷ്ടവും ഭക്തി നിർഭരവുമായ പല ചടങ്ങുകളും ഇന്നും ഇവിടെ തുടരുന്നുണ്ട്.

ദേവസ്വം ബോർഡ് ഏറ്റെടുത്തതിന് ശേഷം ആദ്യത്തെ ഉത്സവമാണ് ഈ വർഷത്തേത് .

മലമുകളിലെ തിരക്ക് ഒഴിവാക്കാൻ പല വിധ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടന്നും രസീത് മുഖാന്തിരം ചടങ്ങുകൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ ടി. ബിനേഷ് കുമാർ, എക്സിക്യുട്ടീവ് ഓഫിസർ കെ.സി. സദാനന്ദൻ, പുളിയമ്പറ്റ മഹാവിഷ്ണു ക്ഷേത്രം ചെയർമാൻ പി.കെ. സുധാകരൻ, കോട്ടയിൽ ഭഗവതി ക്ഷേത്ര കമ്മിറ്റി ചെയർപേഴ്സൺ എം.ഡി.ശ്യാമള , കെ.സി. ജനാർദ്ദനൻ, വി.സുരേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍

പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ അനുവദിക്കും; കളക്ടറുടെ ഇടപെടലില്‍ പരിഹാരം

വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി പഞ്ചായത്തില്‍ മൂരിക്കാപ്പ് താമസിക്കുന്ന അജിതയ്ക്ക് ജില്ലാ കളക്ടറുടെ ഇടപെടലിലൂടെ പുതിയ വീട്ടില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നിര്‍ദേശം. 2021-22 വര്‍ഷത്തിലെ ലൈഫ് ഭവന പദ്ധതിയിലൂടെ വിധവയും ബി.പി.എല്‍ കുടുംബാംഗവുമായ അജിതയ്ക്ക്

എം.എല്‍.എ ഫണ്ട് അനുവദിച്ചു

ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എയുടെ പ്രതേക വികസന നിധിയിലുള്‍പ്പെടുത്തി അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുചാല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണ പ്രവര്‍ത്തിക്ക് 460000 രൂപയുടെയും നെന്മേനി ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍-ചാത്തന്‍ കോളനി റോഡ് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് 460000 രൂപയുടെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *