ഇനി മുതൽ ട്രെയിനുകളിൽ പാൻട്രി കാറുകൾ ഉണ്ടാകില്ല; കോവിഡിനു ശേഷം സർവീസുകൾ പുനഃസ്ഥാപിക്കുമ്പോൾ വൻ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ

കോവിഡിനു ശേഷം സർവീസുകൾ പുനഃസ്ഥാപിക്കുമ്പോൾ വൻ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. പ്രധാനമായും ഇനി മുതൽ ട്രെയിനുകളിൽ പാൻട്രി കാറുകളുണ്ടാകില്ല. പാൻട്രി കാറുകൾ പിൻവലിക്കുമ്പോൾ ഭക്ഷണത്തിനായി പ്രധാന സ്റ്റേഷനുകളിൽ ബേസ് കിച്ചണുകൾ ഏർപ്പെടുത്തുക. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് എന്നിവടങ്ങളിലാണു ബേസ് കിച്ചണുകൾ വരുന്നത്. ഇവിടെ നിന്നു ഭക്ഷണം ലോഡ് ചെയ്യുകയും പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ സൈഡ് വെൻഡിങ് പ്രോൽസാഹിപ്പിക്കുകയുമാണു പുതിയ നയമെന്നു ഐആർസിടിസി വ്യക്തമാക്കുന്നു.
കേരളത്തിലോടുന്ന 9 പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസുകളാക്കി മാറ്റും
കൂടുതൽ പേർക്കു യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രധാനമായും ഈ മാറ്റം വഴി ഉദ്ദേശിക്കുന്നത്. പാൻട്രി കാർ കോച്ച് പിൻവലിക്കുന്നതിനു പകരം ട്രെയിനുകളിൽ തേഡ് എസി കോച്ച് ഏർപ്പെടുത്തും. ഇതുവഴി പ്രതിവർഷം 1400 കോടി രൂപയുടെ വരുമാനമാണു റെയിൽവേ പ്രതീക്ഷിക്കുന്നത്. 350 ട്രെയിനുകളിലാണു രാജ്യത്തു പാൻട്രി സൗകര്യമുളളത്. പുറംകരാറുകൾ വഴി ഈ മേഖലയിൽ പതിനായിരത്തോളം പേർ ജോലി ചെയ്യുന്നുണ്ടെന്നാണു കണക്ക്. ബേസ് കിച്ചണിൽ നിന്നുളള ഭക്ഷണം ട്രെയിനിൽ വിതരണം ചെയ്യാൻ ജീവനക്കാരെ ആവശ്യമായതിനാൽ പാചകക്കാരെ മാത്രമാകും പുതിയ നീക്കം ദോഷകരമായി ബാധിക്കുക. പാൻട്രി കരാർ രംഗത്തുളളവർ തന്നെ ബേസ് കിച്ചണുകളുടെ കരാർ സ്വന്തമാക്കുന്നതിനാൽ തൊഴിൽ നഷ്ടം കാര്യമായി ബാധിക്കില്ലെന്നു അധികൃതർ പറയുന്നു.
റെയിൽവേയിലെ 2 പ്രബല യൂണിയനുകളാണു പാൻട്രി കാർ ഒഴിവാക്കണമെന്ന നിർദേശം റെയിൽവേ ബോർഡിനു മുന്നിൽ വച്ചത്. ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന മേഖലയാണു പാൻട്രി കരാറുകൾ. യാത്രക്കാരുടെ ഏറ്റവും അധികം പരാതികളും ഈ മേഖലയിലാണ്. മോശം ഭക്ഷണം നൽകുകയും അധിക നിരക്ക് ഈടാക്കുന്നതുമാണു പതിവു സംഭവങ്ങൾ. ഇത് ഒഴിവാക്കാൻ കൂടിയാണു ഇ–കേറ്ററിങ്, ബേസ് കിച്ചൺ, ട്രെയിൻ സൈഡ് വെൻ‍ഡിങ് എന്നിവ പ്രോൽസാഹിപ്പിക്കുന്നത്.
പാൻട്രി കരാർ നഷ്ടപ്പെട്ട കമ്പനികൾ ഇ–കേറ്ററിങിന്റെ ഭാഗമാകാൻ ഹോട്ടലുകൾ തുടങ്ങുന്നതും ബേസ് കിച്ചണുകളുടെ കരാറിനായി ശ്രമിക്കുന്നതുമാണു പുതിയ കാഴ്ച. സിസിടിവി ക്യാമറ നിരീക്ഷണമുൾപ്പെടെ ബേസ് കിച്ചണുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കേറ്ററിങ് രംഗത്തെ താപ്പാനകളെ തളയ്ക്കുക എളുപ്പമല്ല. റെയിൽവേ ബോർഡ് മുതൽ താഴെ തട്ടു വരെ സ്വാധീനമുളളതും രാഷ്ട്രീയക്കാരുടെ ബെനാമികളുമാണു കരാറുകാരിൽ പലരും. പാൻട്രി ഇല്ലാതാകുന്നതോടെ ദുരിതത്തിലാകുക ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവരാണ്. ഇവർക്കു കൃത്യമായ ഇടവേളകളിൽ‍ ഭക്ഷണം കിട്ടുമെന്നു ഉറപ്പാക്കാൻ പുതിയ സംവിധാനങ്ങൾക്കു കഴിയുമോയെന്നു വ്യക്തമല്ല.

7 വയസുകാരനും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; കഴിഞ്ഞ ദിവസം മരിച്ച 9കാരിയുടെ സഹോദരൻ, ചികിത്സ ആരംഭിച്ചു

താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നും

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കൽ: അംഗീകൃത നിരക്കുകൾ പ്രസിദ്ധീകരിച്ച് കോൺസുലേറ്റ്, വൻതുക വാങ്ങുന്നവർക്കെതിരെ മുന്നറിയിപ്പ്

പ്രവാസികളുടെ മൃതദേഹങ്ങളുടെ പേരിൽ വൻതുക വാങ്ങിയെടുക്കുന്നതിനെതിരെ മാർഗനിർദേശങ്ങളുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. മൃതദേഹം നാട്ടിലെത്തിക്കാൻ ഓരോ നടപടിക്കും ചെലവാകുന്ന തുക സഹിതമാണ് കോൺസുലേറ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമിത തുക ഈടാക്കുന്നവർക്കെതിരായ മുന്നറിയിപ്പും ആവർത്തിച്ചിട്ടുണ്ട്. മരണസർട്ടിഫിക്കറ്റിന് 110

ടെലികോം കമ്പനികള്‍* വീണ്ടും നിരക്ക് കൂട്ടുന്നു

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അധിക ബാദ്ധ്യത സൃഷ്ടിച്ച്‌ രാജ്യത്തെ ടെലികോം കമ്പനികള്‍ വീണ്ടും നിരക്ക് കൂട്ടുന്നു. പ്രവര്‍ത്തന ചെലവിലുണ്ടാകുന്ന കനത്ത വര്‍ദ്ധന കണക്കിലെടുത്ത് പ്രമുഖ ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും

ടൂറിസ്റ്റ് ഗൈഡുകൾക്ക് ലൈസൻസ് പുതുക്കാം

വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത ടൂറിസ്റ്റ് ഗൈഡുകൾക്ക് ലൈസൻസ്/സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗൈഡുകൾ ഓഗസ്റ്റ് 30ന് മുമ്പ് അപേക്ഷ നൽകണം. നിലവിലെ ലൈസൻസ്/സർട്ടിഫിക്കറ്റിന്റെ പകർപ്പും ടൂറിസ്റ്റ് ഗൈഡായി

പോത്തുകുട്ടി വിതരണം

കോട്ടത്തറ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിധവകൾക്കായി നടപ്പിലാക്കുന്ന പോത്തുകുട്ടി വിതരണം (ജനറല്‍, എസ്.ടി) പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ് 27ന് വൈകുന്നേരത്തിനകം വാർഡ് മെമ്പർമാര്‍ക്കോ ഗ്രമപഞ്ചായത്ത് ഓഫീസിലോ നൽകണം. ഫോൺ:

വാഹനം ആവശ്യമുണ്ട്

പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തിൽ അഞ്ച് സീറ്റര്‍ വാഹനം നൽകാൻ താത്പര്യമുള്ള ഉടമകളിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ഏഴ് വര്‍ഷത്തിൽ കുറഞ്ഞ കാലപ്പഴക്കമുള്ള വാഹനങ്ങളാണ് വേണ്ടത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *